കെ വി നദീർ
-------------------
നെറികേടുകള്‍ക്കെതിരെ തെരുവിലിറങ്ങി മുഷ്ടി ചുരുട്ടി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്ന യുവത്വം ഇന്നെവിടെ. അവകാശങ്ങള്‍ക്കു വേണ്ടി നെഞ്ചു വിരിച്ച് തോക്കിന്‍ മുനയില്‍ വിരിമാറ് ചേര്‍ത്ത് വെച്ച പ്രതിഷേധത്തിന്റെ കരുത്തിനെ കണ്ടവരുണ്ടോ. അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ച വിപ്ലവ വീര്യമുള്ള മുദ്രവാക്യങ്ങള്‍ കേള്‍ക്കാനുണ്ടോ. മേലാളന്മാരുടെ എതിര്‍പ്പുകളെ വകഞ്ഞുമാറ്റിയ കാരിരുമ്പിന്റെ കരുത്തുള്ള മുന്നേറ്റങ്ങള്‍ ഇനിയെന്നു വരും. സമരങ്ങളും പ്രക്ഷോഭങ്ങളും വെട്ടിത്തെളിച്ച വഴിയിലൂടെ വളര്‍ന്നു പന്തലിച്ച് പ്രബുദ്ധതയുടെ രൂപമാറ്റം എടുത്തണിഞ്ഞ ഒരു നാട് പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്ന സംശയങ്ങളാണിത്. അന്നുയര്‍ത്തിയ മുദ്രവാക്യങ്ങളൊക്കെയും അന്നത്തേതിനേക്കാള്‍ ഉച്ചത്തില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കേണ്ടുന്ന ഘട്ടമായിരുന്നിട്ടും നാലാള്‍ കൂടുന്നിടത്തെവിടെയും ആരെയും കാണുന്നില്ല. കേരളം സൃഷ്ടിച്ചെടുത്ത സര്‍ഗ്ഗാത്മക പ്രതിഷേധത്തിന്റെ രീതി ശാസ്ത്രത്തെ കൗമാരവും യുവത്വവും ബഹുജനവും കയ്യൊഴിഞ്ഞിരിക്കുന്നുവെന്നതാണ് കെട്ടകാലത്തും നിശ്ബ്ദമാകുന്ന തെരുവോരങ്ങള്‍ പറഞ്ഞുവെക്കുന്നത്.
തെരുവുകളില്‍ നിന്ന് സമൂഹ്യമാധ്യമങ്ങളിലേക്ക് പ്രതിഷേധങ്ങളേയും, പ്രതികരണങ്ങളേയും പറിച്ചു നട്ടതിന്റെ ഫലമെന്തെന്നത് സോഷ്യല്‍ ഓഡിറ്റിംഗിലേക്ക് കടക്കേണ്ടതുണ്ട്. സമൂഹം അനിവാര്യതയായി കണക്കാകുന്നതാണ് പ്രതികരണങ്ങള്‍. തിരുത്തലുകളും മാറ്റങ്ങളും സാധ്യമാകണമെങ്കില്‍ ക്രിയാത്മകമായ പ്രതികരണങ്ങള്‍ കൂടിയെ തീരു. കാലം ആവശ്യപ്പെടുന്ന തരത്തില്‍ പ്രതികരണങ്ങള്‍ സാധ്യമായതാണ് കേരളമുണ്ടാക്കിയ സാമൂഹ്യമാറ്റത്തിന്റെ കാതല്‍. സര്‍വ്വ മേഖലയിലും വിവേകമതികളായവരുടെ പ്രതികരണങ്ങളും ഇടപെടലുകളും സാധ്യമാക്കാനായി. നവോത്ഥാനവും പരിഷ്‌കരണവും കടന്ന് വന്നത് ഇതിലൂടെയാണ്. ആളുകള്‍ക്കിടയിലാണ് മാറ്റത്തിന്റെ അനിവാര്യതയെ കുറിച്ച് സംവാദിച്ചത്. എതിര്‍പ്പുകളെ പക്വമായി നേരിട്ടും, ആശയപരമായി പ്രതിരോധിച്ചും സാധ്യമാക്കിയ മാറ്റത്തിന്റെ കാറ്റിനെ അതേപടി സ്വീകരിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് സാധിക്കുന്നുണ്ടോയെന്നത് മൂല്ല്യനിര്‍ണ്ണയത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.
സമൂഹ്യമാധ്യമങ്ങളിലെ ഓരോ ഗ്രൂപ്പുകളും വലിയ സംഘടനകള്‍ക്ക് സമാനമാണ്. പതിനായിരങ്ങള്‍ അണിനിരക്കുന്നതാണ് ഗ്രൂപ്പുകള്‍ പലതും. ലക്ഷങ്ങള്‍ പിന്തുടരുന്ന ഫേസ് ബുക്ക് പേജുകള്‍. ആയിരങ്ങളുടെ കരുത്തുള്ള വ്യക്തിഗത അക്കൗണ്ടുകള്‍. എന്തും പ്രസിദ്ധീകരിക്കാനുള്ള പത്രാധിപ ശേഷി. അതിരുകളില്ലാത്ത വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും അനുമതിയുള്ള ഇടം. എല്ലാറ്റിനുമുപരി സ്വന്തം കയ്യൊതുക്കത്തില്‍ വിരല്‍ ചലനങ്ങളിലൂടെ അറിയാനും അറിയിക്കാനുമുള്ള സ്‌ഫോടനാത്മ മാധ്യമം. ഒന്നിനെയും മറച്ചുപിടിക്കാനൊ, ഒളിച്ചുവെക്കാനൊ ആകില്ലെന്ന അവിഷ്‌ക്കാര വിശേഷണം. ഉഗ്രശേഷിയുള്ള ആയുധമായി സാമൂഹ്യമാധ്യമങ്ങള്‍ വിശ്വരൂപം പുറത്തെടുത്തു നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതികരണങ്ങളിലെ ക്രിയാത്മക സമൂഹ്യമാറ്റങ്ങള്‍ക്ക് ഇത് അനുഗുണമാകുന്നുണ്ടോയെന്നതാണ് പ്രധാന കാര്യം.
ഏതെങ്കിലുമൊരു പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുന്ന മാധ്യമം എന്നതിനപ്പുറത്ത് ജനകീയതയുടെ സമ്പൂര്‍ണ്ണത കൈവരിച്ച ഒന്നാണിതെന്നത് മറച്ചുവെക്കേണ്ടതല്ല. സമൂഹ്യമാധ്യമങ്ങളിലെ പങ്കാളിത്തം അനിവാര്യതയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ദിനപത്രങ്ങള്‍ മലയാളിയുടെ ദിനചര്യയുടെ ഭാഗമായത് എപ്രകാരമാണോ അതിനേക്കാള്‍ വേഗത്തിലും ആഴത്തിലുമാണ് സമൂഹ മാധ്യമങ്ങള്‍ അതിന്റെ സ്വാധിനം അരക്കെട്ടുറപ്പിക്കുന്നത്. ഇത്രമേല്‍ സ്വാധീനമുള്ള ഒന്നിനെ ഉപയോഗിക്കുന്നതില്‍ സ്വീകരിക്കേണ്ട പക്വതയും കൃത്യതയും ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ടോയെന്നത് ഗൗരവതരമാണ്. അതിവൈകാരികത സാമൂഹമാധ്യമങ്ങളുടെ കമാന്റ് ബോക്‌സുകളെ കീഴടക്കുമ്പോള്‍ കാലങ്ങളെടുത്ത് സാധ്യമാക്കിയ സാമൂഹ്യ സന്തുലിതാവസ്ഥക്ക് ഉലച്ചില്‍ തട്ടുന്നുണ്ടോയെന്നത് ചിന്തിക്കേണ്ടതാണ്. നേരമ്പോക്കിനുള്ള മാര്‍ഗ്ഗമായി സമൂഹ മാധ്യമങ്ങളെ കൊണ്ടുനടക്കുന്നവരാണ് ഒരു ഭാഗത്തെങ്കില്‍ കുടിലമായ അജണ്ടകളോടെ വിഭാഗീയമായ അന്തരീക്ഷം സൃഷിടിച്ചെടുക്കാന്‍ നോമ്പെടുത്തു നടക്കുന്നവര്‍ ചെറുതല്ലാത്ത വിഭാഗവുമായുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്‌നേഹവും ഇഷ്ടവും തമാശകളും മാത്രമല്ല വിശലിപ്തമായ കുപ്രചരണങ്ങളും സാമൂഹ മാധ്യമങ്ങളില്‍ നിറക്കപ്പെടുന്നുണ്ട്. സഹിഷ്ണുതയിലും മതനിരപേക്ഷതയിലൂമൂന്നിയ മലയാളികളുടെ പൊതു ബോധത്തെ വര്‍ഗ്ഗീയമായി മലീമസപ്പെടുത്തുന്നതില്‍ ഒരോറ്റ പോസ്റ്റും, ഷെയറും, ടാഗും കാരണമാകുന്നില്ലെന്ന് ഓരോരുത്തര്‍ക്കും ഉറപ്പുവരുത്താനകണം.
ഇടപെടുകയെന്നത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ചുറ്റുപാടുകള്‍ ആവശ്യപ്പെടുന്നതാണ്. മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിനോടും ഇടപ്പെടാന്‍ പരിമിതികള്‍ ഇല്ലാതിരുന്നതാണ് സമര പ്രക്ഷോഭങ്ങളെ സാധ്യമാക്കിയത്. പ്രതികരണം ആവശ്യമുള്ളിടത്ത് മുന്നും പിന്നും നോക്കാതെ ഇറങ്ങിയുരുന്ന ഇന്നലെകളായിരുന്നു നമ്മുക്കുണ്ടായിരുന്നത്. കാലത്തിനനുസരിച്ച മാറ്റം പ്രതികരണങ്ങളിലും വന്നതോടെ തീക്ഷണമായ സമാരാനുഭവങ്ങള്‍ മെബൈല്‍ സ്‌ക്രീനില്‍ എഴുതുന്ന അക്ഷരങ്ങളായി മാറ്റപ്പെട്ടു. ലൈക്കും ഷെയറുമായി രൂപാന്തരപ്പെട്ടു. ഫേസ് ബുക്ക് ടൈം ലൈനില്‍ ഒരു പോസ്റ്റിട്ടാല്‍ സാമൂഹ്യ ഇടപെടലെന്ന കര്‍ത്തവ്യം പൂര്‍ത്തികരിച്ചെന്ന നിര്‍വൃതിയിലേക്കെത്തി. വാട്‌സ് ആപ്പാണ് ഏറ്റവും വലിയ സമര വേദിയെന്ന് സ്വയം ബോധ്യപ്പെടുത്തി. ലോകത്തിലെ സകലതിനോടും പ്രതികരിക്കുന്ന നമുക്ക് ചുറ്റുപാടിലെ ജീവിതോന്മുഖ പ്രശ്‌നങ്ങളോട് എങ്ങിനെ ഇടപെടണമെന്ന് അറിയാത്ത സ്ഥിതിയുണ്ടാക്കി. വേണ്ടപ്പെട്ടവരുടെ ജീവിത പ്രയാസങ്ങളെ മനേഹരമായി അവതരിപ്പിച്ച് ലൈക്കും ഷെയറും വാരിക്കൂട്ടിയപ്പോള്‍ അവര്‍ ആഗ്രഹിച്ച സാമീപ്യത്തെ നമ്മള്‍ ബോധപൂര്‍വ്വം കണ്ടില്ലെന്നു വെച്ചു. നാടിനുവേണ്ടി തെരുവിലിറങ്ങണമെന്ന ആഹ്വാനത്തിന് മുഖം കൊടുക്കാതെ മെബൈല്‍ ഡിസ്‌പ്ലെകള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്നു. നാടിനുവേണ്ടിയുള്ള പോരാട്ടം ഞാനെന്നോ തുടങ്ങിയിട്ടുണ്ടെന്ന സ്വവിചാരം പിരടിയിലേറ്റിക്കൊണ്ട്.
സമൂഹത്തിന്റെ ഗതിമാറ്റത്തിന് ചാലകശക്തിയാകേണ്ട യുവത്വം നിരിജ്ജീവാവസ്ഥയിലാണ്. എവിടെയും അവരെ കാണാനില്ല. വ്യത്യസ്തങ്ങളായ ലഹരിയില്‍ മദോന്മത്തരായി ഒതുങ്ങിക്കൂടുകയാണവര്‍. സമൂഹ മാധ്യനമങ്ങള്‍ യുവത്വത്തെ പിടികൂടിയ ലഹരികളില്‍ പ്രധാനിയാണ്. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കോ, സാമൂഹ്യ പ്രാധാന്യമുള്ള സംവാദങ്ങള്‍ക്കോ അവര്‍ക്ക് താല്‍പര്യമില്ല. ഇക്കിളിപ്പെടുത്തുന്ന വിചാരങ്ങളെ ഉദ്ദീപിപ്പിക്കുവാനുള്ള ആസ്വാദന മാര്‍ഗ്ഗം മാത്രമാണ് സമൂഹ മാധ്യമങ്ങള്‍. അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാനോ, നിരാലംഭരുടെ ദൈന്യതകള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടാനോ അവര്‍ക്കു നേരമില്ല. നടു റോഡില്‍ രക്തത്തില്‍ കുളിച്ച് ജീവനു കേഴുന്നവന്റെ ഫോട്ടോയും, വീഡിയോയും അപ്‌ലോഡ് ചെയുകയെന്നതാണ് അയാളെ ആശുപത്രിയിലെത്തിക്കുന്നതിനേക്കാള്‍ മുമ്പ് ചെയ്യെണ്ടതെന്ന ബോധത്തിനൊപ്പമാണ് യുവത്വമുള്ളത്. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് ജാലകങ്ങളുടെ മാസ്മരികതയില്‍ പറന്നു നടക്കുന്ന യുവത്വത്തെ സാമൂഹ്യ ഉത്തരവാദിത്വത്തിലേക്കെത്തിക്കാന്‍ കഴിയാത്തിടത്തോളം സമൂഹ മാധ്യമങ്ങള്‍ ബാധ്യതാ പട്ടികയില്‍ തുടരും.
പ്രതികരണങ്ങളിലെ മാന്യത തൊട്ടുതീണ്ടാത്ത ഇടങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറ്റപ്പെട്ടിട്ടുണ്ട്. വിമര്‍ശനത്തിന് സര്‍ഗാത്മകതയുടെ രീതി ശാസ്ത്രം അവലംബമായെടുത്ത പൊതു പ്രവര്‍ത്തനമാണ് മലയാളിക്ക് സുപരിചിതം. കേട്ടാല്‍ അറക്കുന്ന തെറിവിളികളായി വിമര്‍ശനങ്ങളെ സ്വീകരിച്ചിടത്ത് ഉടഞ്ഞ് തീരുന്നത് പൊതുമണ്ഡലത്തില്‍ സാധ്യമാക്കിയ സാംസ്‌ക്കാരിക ബോധമാണ്. ആശയങ്ങളെ മാന്യമായി എതിര്‍ക്കുകയെന്നതില്‍ നിന്ന് പിച്ചിചീന്തുകയെന്നിടത്താണ് സമൂഹ മാധ്യമ വിമര്‍ശനമുള്ളത്. വ്യക്തികളുടെ സ്വകാര്യതകളെ പോലും കടന്നാക്രമിക്കുന്ന തരത്തില്‍ ആവിഷ്‌ക്കാരത്തിന്റെ നികൃഷ്ടഭാവം യാതൊരു കൂസലുമില്ലാതെ പുറത്തെടുക്കുകയണ്. പക്വതയോടെയും, വിവേകത്തൊടെയും കൈകാര്യം ചെയ്യേണ്ട മതവും രാഷ്ട്രീയവും അതിവൈകാരികമായാണ് ചര്‍ച്ചക്കെടുക്കാറുള്ളത്. മറ്റുള്ളവരുടെ ചിന്തയെ വ്രണപ്പെടുത്തുകയെന്നത് ആസ്വാദനമായെടുക്കുന്ന സൈബര്‍ പോരാളികളുടെ യുദ്ധമുഖം കൂടിയാണിത്.
തെറ്റായ വാര്‍ത്തകള്‍ പ്രചാരിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന സാമൂഹ്യ അരാചകത്വത്തെ ബോധപൂര്‍വ്വമൊ അല്ലാതെയോ നിസാരവത്കുന്നിടത്താണ് സമൂഹ മാധ്യമങ്ങളുള്ളത്. വാര്‍ത്തകളുടെ കാര്യത്തില്‍ മലയാളികള്‍ സാധ്യമാക്കിയ അവബോധമാണ് പലപ്പോഴും തെറ്റായ വാര്‍ത്തകളില്‍ കുടുങ്ങാതെ സാമൂഹ്യ അരക്ഷിതത്വത്തില്‍ നിന്ന് പൊതു സമൂഹത്തെ പിടുച്ചു നിറുത്തുന്നത്. നൈമിഷികമായ ഇടപ്പെടലുകള്‍ക്കപ്പുറത്ത് സമൂഹ മാധ്യമങ്ങളുടെ സാധ്യതകളെ സമ്പൂര്‍ണ്ണവും ക്രിയാത്മകവുമായി ഉപയോഗിക്കാനായാല്‍ സാമൂഹികവും ബൗദ്ധികവുമായ നേട്ടങ്ങള്‍ സാധ്യമാകും.
ഷേധങ്ങള്‍
കെ വി നദീർ
-------------------
നെറികേടുകള്‍ക്കെതിരെ തെരുവിലിറങ്ങി മുഷ്ടി ചുരുട്ടി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്ന യുവത്വം ഇന്നെവിടെ. അവകാശങ്ങള്‍ക്കു വേണ്ടി നെഞ്ചു വിരിച്ച് തോക്കിന്‍ മുനയില്‍ വിരിമാറ് ചേര്‍ത്ത് വെച്ച പ്രതിഷേധത്തിന്റെ കരുത്തിനെ കണ്ടവരുണ്ടോ. അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ച വിപ്ലവ വീര്യമുള്ള മുദ്രവാക്യങ്ങള്‍ കേള്‍ക്കാനുണ്ടോ. മേലാളന്മാരുടെ എതിര്‍പ്പുകളെ വകഞ്ഞുമാറ്റിയ കാരിരുമ്പിന്റെ കരുത്തുള്ള മുന്നേറ്റങ്ങള്‍ ഇനിയെന്നു വരും. സമരങ്ങളും പ്രക്ഷോഭങ്ങളും വെട്ടിത്തെളിച്ച വഴിയിലൂടെ വളര്‍ന്നു പന്തലിച്ച് പ്രബുദ്ധതയുടെ രൂപമാറ്റം എടുത്തണിഞ്ഞ ഒരു നാട് പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്ന സംശയങ്ങളാണിത്. അന്നുയര്‍ത്തിയ മുദ്രവാക്യങ്ങളൊക്കെയും അന്നത്തേതിനേക്കാള്‍ ഉച്ചത്തില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കേണ്ടുന്ന ഘട്ടമായിരുന്നിട്ടും നാലാള്‍ കൂടുന്നിടത്തെവിടെയും ആരെയും കാണുന്നില്ല. കേരളം സൃഷ്ടിച്ചെടുത്ത സര്‍ഗ്ഗാത്മക പ്രതിഷേധത്തിന്റെ രീതി ശാസ്ത്രത്തെ കൗമാരവും യുവത്വവും ബഹുജനവും കയ്യൊഴിഞ്ഞിരിക്കുന്നുവെന്നതാണ് കെട്ടകാലത്തും നിശ്ബ്ദമാകുന്ന തെരുവോരങ്ങള്‍ പറഞ്ഞുവെക്കുന്നത്.
തെരുവുകളില്‍ നിന്ന് സമൂഹ്യമാധ്യമങ്ങളിലേക്ക് പ്രതിഷേധങ്ങളേയും, പ്രതികരണങ്ങളേയും പറിച്ചു നട്ടതിന്റെ ഫലമെന്തെന്നത് സോഷ്യല്‍ ഓഡിറ്റിംഗിലേക്ക് കടക്കേണ്ടതുണ്ട്. സമൂഹം അനിവാര്യതയായി കണക്കാകുന്നതാണ് പ്രതികരണങ്ങള്‍. തിരുത്തലുകളും മാറ്റങ്ങളും സാധ്യമാകണമെങ്കില്‍ ക്രിയാത്മകമായ പ്രതികരണങ്ങള്‍ കൂടിയെ തീരു. കാലം ആവശ്യപ്പെടുന്ന തരത്തില്‍ പ്രതികരണങ്ങള്‍ സാധ്യമായതാണ് കേരളമുണ്ടാക്കിയ സാമൂഹ്യമാറ്റത്തിന്റെ കാതല്‍. സര്‍വ്വ മേഖലയിലും വിവേകമതികളായവരുടെ പ്രതികരണങ്ങളും ഇടപെടലുകളും സാധ്യമാക്കാനായി. നവോത്ഥാനവും പരിഷ്‌കരണവും കടന്ന് വന്നത് ഇതിലൂടെയാണ്. ആളുകള്‍ക്കിടയിലാണ് മാറ്റത്തിന്റെ അനിവാര്യതയെ കുറിച്ച് സംവാദിച്ചത്. എതിര്‍പ്പുകളെ പക്വമായി നേരിട്ടും, ആശയപരമായി പ്രതിരോധിച്ചും സാധ്യമാക്കിയ മാറ്റത്തിന്റെ കാറ്റിനെ അതേപടി സ്വീകരിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് സാധിക്കുന്നുണ്ടോയെന്നത് മൂല്ല്യനിര്‍ണ്ണയത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.
സമൂഹ്യമാധ്യമങ്ങളിലെ ഓരോ ഗ്രൂപ്പുകളും വലിയ സംഘടനകള്‍ക്ക് സമാനമാണ്. പതിനായിരങ്ങള്‍ അണിനിരക്കുന്നതാണ് ഗ്രൂപ്പുകള്‍ പലതും. ലക്ഷങ്ങള്‍ പിന്തുടരുന്ന ഫേസ് ബുക്ക് പേജുകള്‍. ആയിരങ്ങളുടെ കരുത്തുള്ള വ്യക്തിഗത അക്കൗണ്ടുകള്‍. എന്തും പ്രസിദ്ധീകരിക്കാനുള്ള പത്രാധിപ ശേഷി. അതിരുകളില്ലാത്ത വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും അനുമതിയുള്ള ഇടം. എല്ലാറ്റിനുമുപരി സ്വന്തം കയ്യൊതുക്കത്തില്‍ വിരല്‍ ചലനങ്ങളിലൂടെ അറിയാനും അറിയിക്കാനുമുള്ള സ്‌ഫോടനാത്മ മാധ്യമം. ഒന്നിനെയും മറച്ചുപിടിക്കാനൊ, ഒളിച്ചുവെക്കാനൊ ആകില്ലെന്ന അവിഷ്‌ക്കാര വിശേഷണം. ഉഗ്രശേഷിയുള്ള ആയുധമായി സാമൂഹ്യമാധ്യമങ്ങള്‍ വിശ്വരൂപം പുറത്തെടുത്തു നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതികരണങ്ങളിലെ ക്രിയാത്മക സമൂഹ്യമാറ്റങ്ങള്‍ക്ക് ഇത് അനുഗുണമാകുന്നുണ്ടോയെന്നതാണ് പ്രധാന കാര്യം.
ഏതെങ്കിലുമൊരു പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുന്ന മാധ്യമം എന്നതിനപ്പുറത്ത് ജനകീയതയുടെ സമ്പൂര്‍ണ്ണത കൈവരിച്ച ഒന്നാണിതെന്നത് മറച്ചുവെക്കേണ്ടതല്ല. സമൂഹ്യമാധ്യമങ്ങളിലെ പങ്കാളിത്തം അനിവാര്യതയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ദിനപത്രങ്ങള്‍ മലയാളിയുടെ ദിനചര്യയുടെ ഭാഗമായത് എപ്രകാരമാണോ അതിനേക്കാള്‍ വേഗത്തിലും ആഴത്തിലുമാണ് സമൂഹ മാധ്യമങ്ങള്‍ അതിന്റെ സ്വാധിനം അരക്കെട്ടുറപ്പിക്കുന്നത്. ഇത്രമേല്‍ സ്വാധീനമുള്ള ഒന്നിനെ ഉപയോഗിക്കുന്നതില്‍ സ്വീകരിക്കേണ്ട പക്വതയും കൃത്യതയും ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ടോയെന്നത് ഗൗരവതരമാണ്. അതിവൈകാരികത സാമൂഹമാധ്യമങ്ങളുടെ കമാന്റ് ബോക്‌സുകളെ കീഴടക്കുമ്പോള്‍ കാലങ്ങളെടുത്ത് സാധ്യമാക്കിയ സാമൂഹ്യ സന്തുലിതാവസ്ഥക്ക് ഉലച്ചില്‍ തട്ടുന്നുണ്ടോയെന്നത് ചിന്തിക്കേണ്ടതാണ്. നേരമ്പോക്കിനുള്ള മാര്‍ഗ്ഗമായി സമൂഹ മാധ്യമങ്ങളെ കൊണ്ടുനടക്കുന്നവരാണ് ഒരു ഭാഗത്തെങ്കില്‍ കുടിലമായ അജണ്ടകളോടെ വിഭാഗീയമായ അന്തരീക്ഷം സൃഷിടിച്ചെടുക്കാന്‍ നോമ്പെടുത്തു നടക്കുന്നവര്‍ ചെറുതല്ലാത്ത വിഭാഗവുമായുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്‌നേഹവും ഇഷ്ടവും തമാശകളും മാത്രമല്ല വിശലിപ്തമായ കുപ്രചരണങ്ങളും സാമൂഹ മാധ്യമങ്ങളില്‍ നിറക്കപ്പെടുന്നുണ്ട്. സഹിഷ്ണുതയിലും മതനിരപേക്ഷതയിലൂമൂന്നിയ മലയാളികളുടെ പൊതു ബോധത്തെ വര്‍ഗ്ഗീയമായി മലീമസപ്പെടുത്തുന്നതില്‍ ഒരോറ്റ പോസ്റ്റും, ഷെയറും, ടാഗും കാരണമാകുന്നില്ലെന്ന് ഓരോരുത്തര്‍ക്കും ഉറപ്പുവരുത്താനകണം.
ഇടപെടുകയെന്നത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ചുറ്റുപാടുകള്‍ ആവശ്യപ്പെടുന്നതാണ്. മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിനോടും ഇടപ്പെടാന്‍ പരിമിതികള്‍ ഇല്ലാതിരുന്നതാണ് സമര പ്രക്ഷോഭങ്ങളെ സാധ്യമാക്കിയത്. പ്രതികരണം ആവശ്യമുള്ളിടത്ത് മുന്നും പിന്നും നോക്കാതെ ഇറങ്ങിയുരുന്ന ഇന്നലെകളായിരുന്നു നമ്മുക്കുണ്ടായിരുന്നത്. കാലത്തിനനുസരിച്ച മാറ്റം പ്രതികരണങ്ങളിലും വന്നതോടെ തീക്ഷണമായ സമാരാനുഭവങ്ങള്‍ മെബൈല്‍ സ്‌ക്രീനില്‍ എഴുതുന്ന അക്ഷരങ്ങളായി മാറ്റപ്പെട്ടു. ലൈക്കും ഷെയറുമായി രൂപാന്തരപ്പെട്ടു. ഫേസ് ബുക്ക് ടൈം ലൈനില്‍ ഒരു പോസ്റ്റിട്ടാല്‍ സാമൂഹ്യ ഇടപെടലെന്ന കര്‍ത്തവ്യം പൂര്‍ത്തികരിച്ചെന്ന നിര്‍വൃതിയിലേക്കെത്തി. വാട്‌സ് ആപ്പാണ് ഏറ്റവും വലിയ സമര വേദിയെന്ന് സ്വയം ബോധ്യപ്പെടുത്തി. ലോകത്തിലെ സകലതിനോടും പ്രതികരിക്കുന്ന നമുക്ക് ചുറ്റുപാടിലെ ജീവിതോന്മുഖ പ്രശ്‌നങ്ങളോട് എങ്ങിനെ ഇടപെടണമെന്ന് അറിയാത്ത സ്ഥിതിയുണ്ടാക്കി. വേണ്ടപ്പെട്ടവരുടെ ജീവിത പ്രയാസങ്ങളെ മനേഹരമായി അവതരിപ്പിച്ച് ലൈക്കും ഷെയറും വാരിക്കൂട്ടിയപ്പോള്‍ അവര്‍ ആഗ്രഹിച്ച സാമീപ്യത്തെ നമ്മള്‍ ബോധപൂര്‍വ്വം കണ്ടില്ലെന്നു വെച്ചു. നാടിനുവേണ്ടി തെരുവിലിറങ്ങണമെന്ന ആഹ്വാനത്തിന് മുഖം കൊടുക്കാതെ മെബൈല്‍ ഡിസ്‌പ്ലെകള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്നു. നാടിനുവേണ്ടിയുള്ള പോരാട്ടം ഞാനെന്നോ തുടങ്ങിയിട്ടുണ്ടെന്ന സ്വവിചാരം പിരടിയിലേറ്റിക്കൊണ്ട്.
സമൂഹത്തിന്റെ ഗതിമാറ്റത്തിന് ചാലകശക്തിയാകേണ്ട യുവത്വം നിരിജ്ജീവാവസ്ഥയിലാണ്. എവിടെയും അവരെ കാണാനില്ല. വ്യത്യസ്തങ്ങളായ ലഹരിയില്‍ മദോന്മത്തരായി ഒതുങ്ങിക്കൂടുകയാണവര്‍. സമൂഹ മാധ്യനമങ്ങള്‍ യുവത്വത്തെ പിടികൂടിയ ലഹരികളില്‍ പ്രധാനിയാണ്. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കോ, സാമൂഹ്യ പ്രാധാന്യമുള്ള സംവാദങ്ങള്‍ക്കോ അവര്‍ക്ക് താല്‍പര്യമില്ല. ഇക്കിളിപ്പെടുത്തുന്ന വിചാരങ്ങളെ ഉദ്ദീപിപ്പിക്കുവാനുള്ള ആസ്വാദന മാര്‍ഗ്ഗം മാത്രമാണ് സമൂഹ മാധ്യമങ്ങള്‍. അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാനോ, നിരാലംഭരുടെ ദൈന്യതകള്‍ക്കുമുന്നില്‍ ആശ്വാസത്തിന്റെ കരങ്ങള്‍ നീട്ടാനോ അവര്‍ക്കു നേരമില്ല. നടു റോഡില്‍ രക്തത്തില്‍ കുളിച്ച് ജീവനു കേഴുന്നവന്റെ ഫോട്ടോയും, വീഡിയോയും അപ്‌ലോഡ് ചെയുകയെന്നതാണ് അയാളെ ആശുപത്രിയിലെത്തിക്കുന്നതിനേക്കാള്‍ മുമ്പ് ചെയ്യെണ്ടതെന്ന ബോധത്തിനൊപ്പമാണ് യുവത്വമുള്ളത്. ഫേസ് ബുക്ക്, വാട്‌സ് ആപ്പ് ജാലകങ്ങളുടെ മാസ്മരികതയില്‍ പറന്നു നടക്കുന്ന യുവത്വത്തെ സാമൂഹ്യ ഉത്തരവാദിത്വത്തിലേക്കെത്തിക്കാന്‍ കഴിയാത്തിടത്തോളം സമൂഹ മാധ്യമങ്ങള്‍ ബാധ്യതാ പട്ടികയില്‍ തുടരും.
പ്രതികരണങ്ങളിലെ മാന്യത തൊട്ടുതീണ്ടാത്ത ഇടങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറ്റപ്പെട്ടിട്ടുണ്ട്. വിമര്‍ശനത്തിന് സര്‍ഗാത്മകതയുടെ രീതി ശാസ്ത്രം അവലംബമായെടുത്ത പൊതു പ്രവര്‍ത്തനമാണ് മലയാളിക്ക് സുപരിചിതം. കേട്ടാല്‍ അറക്കുന്ന തെറിവിളികളായി വിമര്‍ശനങ്ങളെ സ്വീകരിച്ചിടത്ത് ഉടഞ്ഞ് തീരുന്നത് പൊതുമണ്ഡലത്തില്‍ സാധ്യമാക്കിയ സാംസ്‌ക്കാരിക ബോധമാണ്. ആശയങ്ങളെ മാന്യമായി എതിര്‍ക്കുകയെന്നതില്‍ നിന്ന് പിച്ചിചീന്തുകയെന്നിടത്താണ് സമൂഹ മാധ്യമ വിമര്‍ശനമുള്ളത്. വ്യക്തികളുടെ സ്വകാര്യതകളെ പോലും കടന്നാക്രമിക്കുന്ന തരത്തില്‍ ആവിഷ്‌ക്കാരത്തിന്റെ നികൃഷ്ടഭാവം യാതൊരു കൂസലുമില്ലാതെ പുറത്തെടുക്കുകയണ്. പക്വതയോടെയും, വിവേകത്തൊടെയും കൈകാര്യം ചെയ്യേണ്ട മതവും രാഷ്ട്രീയവും അതിവൈകാരികമായാണ് ചര്‍ച്ചക്കെടുക്കാറുള്ളത്. മറ്റുള്ളവരുടെ ചിന്തയെ വ്രണപ്പെടുത്തുകയെന്നത് ആസ്വാദനമായെടുക്കുന്ന സൈബര്‍ പോരാളികളുടെ യുദ്ധമുഖം കൂടിയാണിത്.
തെറ്റായ വാര്‍ത്തകള്‍ പ്രചാരിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന സാമൂഹ്യ അരാചകത്വത്തെ ബോധപൂര്‍വ്വമൊ അല്ലാതെയോ നിസാരവത്കുന്നിടത്താണ് സമൂഹ മാധ്യമങ്ങളുള്ളത്. വാര്‍ത്തകളുടെ കാര്യത്തില്‍ മലയാളികള്‍ സാധ്യമാക്കിയ അവബോധമാണ് പലപ്പോഴും തെറ്റായ വാര്‍ത്തകളില്‍ കുടുങ്ങാതെ സാമൂഹ്യ അരക്ഷിതത്വത്തില്‍ നിന്ന് പൊതു സമൂഹത്തെ പിടുച്ചു നിറുത്തുന്നത്. നൈമിഷികമായ ഇടപ്പെടലുകള്‍ക്കപ്പുറത്ത് സമൂഹ മാധ്യമങ്ങളുടെ സാധ്യതകളെ സമ്പൂര്‍ണ്ണവും ക്രിയാത്മകവുമായി ഉപയോഗിക്കാനായാല്‍ സാമൂഹികവും ബൗദ്ധികവുമായ നേട്ടങ്ങള്‍ സാധ്യമാകും.
Comments
Post a Comment