കത്തി മൂർച്ചയിൽ
സ്ത്രീ സുരക്ഷ
തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്നയാളുടെ ജനനേ ന്ദ്രിയം മുറിച്ച പെണ്‍കുട്ടി സ്ത്രീ സുര ക്ഷയുടെ ധീര മാതൃകയായാണ് പൊ തുസമൂഹത്തിനുമുന്നില്‍ അവതരിപ്പി ക്കപ്പെട്ടത്. കാമവെറിയുടെ ഇരയായി പെണ്ണ് പിച്ചിച്ചീന്തപ്പെടുന്നിടത്ത് സ്വയം പ്രതിരോധത്തിന്റെ അനിവാര്യത പ്രകട മാക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ ധീരകൃത്യമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. നീതിയുടേയും, നിയമത്തിന്റേയും കാവല്‍ പെണ്‍സുര ക്ഷക്ക് ലഭിക്കാതെ വരുന്നിടത്ത് സ്വയം ആയുധമെടുക്കേണ്ടതിലേക്ക് വീടകങ്ങളില്‍ പോലും പെണ്ണ് മാറ്റപ്പെടുന്നു വെങ്കില്‍ സമൂഹത്തിന്റെ സാംസ്‌കാരി ക അപചയം എത്രമേല്‍ ആഴത്തിലേ ക്ക് നിലംപൊത്തിയെന്ന് പറഞ്ഞുതരുന്നുണ്ട് പേട്ടയിലെ പെണ്‍കുട്ടിയുടെ 'ഉദാത്ത' പ്രവൃത്തി. സ്വന്തം വീട്ടില്‍ മാതാ പിതാക്കളുടെ സാന്നിധ്യത്തിലാണ് അ പരിചിതനായ കപട ആത്മീയ വേഷ ധാരിയാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെ ട്ടതെന്നുകൂടി ധീരകൃത്യ വിശകലന ത്തോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതു ണ്ട്.
പെണ്ണിന്റെ മാനത്തിന് വിലക ല്‍പ്പിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തി ന്റെ അടിസ്ഥാനഗുണമാണ്. സ്ത്രീ സു രക്ഷയെന്നത് പൗരന് ലഭിക്കേണ്ട സു പ്രധാന അവകാശങ്ങളില്‍ ഒന്നുമാണ്. ഇവരണ്ടും നഗ്നമായി ലംഘിക്കപ്പെടു ന്നിടത്ത് സ്ത്രീ സ്വാതന്ത്ര്യമാണ് വില ങ്ങണിയുക. പൊതു ഇടങ്ങളില്‍ മാത്ര മല്ല സ്വന്തം വീടുകളില്‍പോലും സ്ത്രീ സുരക്ഷിതയല്ലെന്നത് കണക്കുകള്‍ വ്യക്തമാക്കുന്നതാണ്. ഓമനത്തം വിട്ടു മാറാത്ത മേനിയില്‍ ലൈംഗികതയുടെ കാട്ടാളഭാവം കയറിനിരങ്ങുന്നത് അ പൂര്‍വ്വത അല്ലാതായിമാറിയിട്ടുണ്ട്. പെ ണ്ണെന്ന കോലത്തിനു മുന്നില്‍ രക്തബ ന്ധങ്ങള്‍പോലും മറക്കപ്പുറത്തേക്ക് മാ റ്റപ്പെടുന്ന സമകാലീന സ്ഥിതിവിശേഷ ത്തില്‍ തലയണക്കുതാഴെ ആയുധം ക രുതി കിടന്നുറങ്ങേണ്ട പ്രതിരോധ ബോധത്തിലാണ് ഓരോ പെണ്ണുമു ള്ളത്. വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടു ന്നതിലേക്ക് സാമൂഹ്യ സുരക്ഷിതത്വം തകര്‍ന്നടിഞ്ഞിട്ടുണ്ടെന്നതാണ് പുതിയ കാലത്തിന്റെ വര്‍ത്തമാനം.
നിരന്തരമായി ആക്രമിക്ക പ്പെടുകയും, പീഡനത്തിനിരയാവു കയും ചെയ്യുന്ന സ്ത്രീ തന്റെ മാനവും, ശരീരവും കാക്കാന്‍ എന്തുചെയ്യണമെ ന്ന ചോദ്യം മുന്‍കാല പ്രസക്തിയോടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എഴുതി തയ്യാറാക്കുന്ന നിയമങ്ങള്‍ക്കും, വാതോരാതെ പ്രസംഗിക്കുന്ന വാക്കു കള്‍ക്കും സ്ത്രീയുടെ സുരക്ഷ ഉറപ്പാ ക്കാനാകില്ലെന്നതാണ് തുടര്‍ന്നുകൊ ണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഓരോ ന്നും പറഞ്ഞുവെക്കുന്നത്. സമൂഹത്തി ല്‍ റൗഡിയും, തെമ്മാടിയുമായി മുദ്ര കുത്തപ്പെട്ടവര്‍ക്കുമുന്നില്‍ പിച്ചിച്ചീന്ത പ്പെടുന്ന ഒന്നാണ് പെണ്ണിന്റെ മാനാഭി മാനമെന്ന വിചാരങ്ങള്‍ക്ക് ഇന്ന് യാ തൊരു പ്രസക്തിയുമില്ല. പെണ്‍മേനി യുടെ കാര്യത്തില്‍ സംരക്ഷകര്‍ തന്നെ സംഹാര ആകാരങ്ങളായി മാറ്റപ്പെട്ടി ട്ടുണ്ട്. നൊന്തുപെറ്റ അമ്മപോലും ഇഷ് ടക്കാര്‍ക്കുമുന്നില്‍ പെണ്‍മക്കളെ കാഴ് ച വസ്തുവാക്കി മുറിക്കുപുറത്ത് കാവ ലിരിക്കുന്ന കാലമാണിത്. ആത്മീയത യുടെ മറവില്‍ നടക്കുന്ന ലൈംഗികാതി ക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ബഋി ക്കല്ലില്‍ ചത്തുവീഴുന്ന കോഴിയുടെ വി ലപോലുമില്ലാതെ പെണ്ണിന്റെ ശരീരത്തെ തുറന്നുവെക്കുന്ന ആത്മീയ വ്യഭിചാരം സമ്പൂര്‍ണ്ണ അംഗീകാരത്തോടെയും അ നുമതിയോടെയും തഴച്ചുവളരുകയാണ്. പെണ്ണിന് പെണ്ണുതന്നെ ശത്രുവാകുന്ന അവസരങ്ങളും കുറച്ചല്ല. സ്ത്രീ സുര ക്ഷിതമാകാന്‍ കൈകളുയര്‍ത്തി മുന്നില്‍ നില്‍ക്കേണ്ടവര്‍ ആരൊക്കെയാണോ അ വരുടെ പ്രിതിനിധികള്‍ തന്നെ പെണ്ണി ന്റെ മാനത്തിന് വിലപറയുന്നവരായി മാറ്റപ്പെടുന്നുവെന്ന വൈരുദ്ദ്യാത്മകത യും സമൂഹത്തിന് മുന്നിലുണ്ട്. പുരുഷ ന്റെ കഴുകന്‍ കണ്ണുകളും, സ്പര്‍ശവും തന്റെ മേനിയില്‍ പതിക്കേണ്ടതില്ലെന്ന് കരുതുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും. ചെറിയൊരു വിഭാഗത്തിന്റെ അതിരുവിടലുകള്‍ മൊത്തം സ്ത്രീ സമൂ ഹത്തിനും ഭീഷണി തീര്‍ക്കുന്നുവെന്ന വസ്തുതയും കാണാതെ പോകേണ്ടത ല്ല.
ഡല്‍ഹിയിലെ പൊതുനിര ത്തില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തി നിരയാക്കപ്പെട്ടതു മുതല്‍ പേട്ടയിലെ സ്വ ന്തം വീട്ടില്‍ മാതാപിതാക്കളുടെ സാന്നി ദ്ധ്യത്തില്‍ നിയമവിദ്യാര്‍ത്ഥിക്കുനേരെ കടന്നുകയറ്റവും പ്രതിരോധവും ഉണ്ടായ സംഭവങ്ങള്‍ വരെ പറഞ്ഞുവെക്കുന്ന സ് ത്രീ സുരക്ഷയുടെ വിവിധവും, വ്യത്യസ് തങ്ങളുമായ തലങ്ങളുണ്ട്. ഓരോന്നി ന്റേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാ ണ്. സ്ത്രീയാണ് കേന്ദ്രബിന്ദുവെങ്കിലും അതിക്രമത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങളും, ഘടകങ്ങളും വ്യത്യ സ്ഥമാണ്. നിയമത്തിലൂടെയുള്ള സുര ക്ഷ എന്നതിനപ്പുറത്ത് സ്വയം സുരക്ഷ യെന്ന പ്രതിരോധത്തിലേക്ക് സ്ത്രീ ഉയ രേണ്ടതിന്റെ അനിവാര്യതയാണ് നില ക്കാത്ത പെണ്‍ നിലവിളികള്‍ ബോധ്യ പ്പെടുത്തുന്നത്. തന്നെ ആക്രമിക്കാന്‍ വ ന്ന കപട ആത്മീയവാദിക്കെതിരെ ആയു ധമെടുത്ത പേട്ടയിലെ പെണ്‍കുട്ടി സമൂഹത്തിന്റെ അംഗീകാരത്തിലേക്കുയ ര്‍ന്നത് ഇത്തരമൊരു അനിവാര്യത പെണ്‍ സമൂഹം തേടുന്നുണ്ട് എന്നതില്‍ നിന്നാണ്.
നിയമത്തിന്റെ അപര്യാപ്ത തകൊണ്ടല്ല കുറ്റകൃത്യങ്ങള്‍ പെരുകു ന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമത്തി ന്റെ കാര്യവും അങ്ങനെതന്നെ. എഴുതി വെക്കപ്പെട്ട നിയമങ്ങളെ അക്രമാരിക്കു മുന്നില്‍ ദാക്ഷിണ്യമില്ലാതെ പ്രയോ ഗിക്കാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം. എന്നാല്‍ പലപ്പോഴും അത് സംഭവിക്കാറില്ല. രാജ്യത്തിന്റെ തന്നെ നൊമ്പരമായി മാറിയ സൗമ്യ വധക്കേസില്‍ കുറ്റവാളി മഹത്വവത്കരി ക്കപ്പെടുന്ന സ്ഥിതിയാണ് കാണാനായ ത്. നീതിന്യായ വ്യവസ്ഥയ്ക്കു മുന്നില്‍ തെളിവുകളാണ് പ്രധാനമെന്നത് കാണാതെ പോകുന്നില്ല. അങ്ങനെ ത ന്നെയാണ് വേണ്ടതും. എന്നാല്‍ സമ്മതി ക്കപ്പെട്ട കുറ്റത്തില്‍ നിന്ന് ശിക്ഷയിലേ ക്കുള്ള വഴിയില്‍ നിയമത്തിന്റെ സാങ്കേ തികത്വം വിധിയെ ദുര്‍ബലപ്പെടുത്തു മ്പോള്‍ ഇരയുടെമേല്‍ നീതിനിഷേധ ത്തിന്റെ കാര്‍ മേഘം പടരുകയാണ് ചെ യ്യുന്നത്. ഒപ്പം ഏതൊരു കുറ്റത്തില്‍ നി ന്നും രക്ഷപ്പെടാന്‍ അവസരങ്ങളുണ്ടെന്ന ആത്മവിശ്വാസം കുറ്റവാളികളില്‍ വളര്‍ ത്തുകയും ചെയ്യുന്നു. ശിക്ഷയുടെ കാര്യ ത്തില്‍ കാലതാമസമുണ്ടാക്കുന്ന സൗക ര്യം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. പേട്ടയില്‍ നടന്നത് കാടന്‍ പ്രതിരോധ രീതിയായിരുന്നിട്ടും അതിന് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചത് അതിക്രമികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്ന മാനസിക ബോധത്തില്‍ നിന്നാണ്.
അക്രമകാരിയായ മൃഗത്തിനു മുന്നില്‍ സുരക്ഷിതബോധത്തോടെ അ കലം പാലിക്കാറുള്ളതു പോലെ സ്ത്രീ യെന്ന അസ്ഥിത്വത്തിന്റെ സുരക്ഷിത ബോധത്തെ മുന്‍നിറുത്തി പുരുഷനു മു ന്നില്‍ അകലം സാധ്യമാക്കേണ്ട അനി വാര്യതയാണ് ഓരോ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. അര്‍ധരാത്രി വ ഴിയരികില്‍ കണ്ട മദ്യപാനിയായ അപ രിചിതന്‍ മാത്രമല്ല സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നത്. സംര ക്ഷണത്തിന്റെ ആദ്യപാഠം തുടങ്ങുന്ന അച്ഛനും, വാത്സല്യത്തോടെ ചേര്‍ത്തു പിടിക്കേണ്ട മുത്തച്ഛനും, എന്നും കൂടെ യുണ്ടാകേണ്ട സഹോദരനും, അറിവ് പകര്‍ന്നുതരുന്ന അധ്യാപകനും, ജീവ നെക്കാള്‍ ഇഷ്ടപ്പെടുന്ന സുഹൃത്തു മൊക്കെ പെണ്ണിന്റെ മേനിയെ കാമവെറി യുടെ ഇടമായി കാണുകയും ഇത്തര ക്കാരിലൂടെ ഇരകള്‍ സൃഷ്ടിക്കപ്പെടുക യും ചെയ്യുന്നത് തുടര്‍ക്കഥയാവുകയാ ണ്.
പെണ്ണിന്റെ സംരക്ഷണവും, സുരക്ഷയും അവള്‍തന്നെ ഏറ്റെടു ക്കേ ണ്ടതിന്റെ നിര്‍ബന്ധിതാവസ്ഥ തിരിച്ചറി യുന്നിടത്ത് മാത്രമെ സ്ത്രീ സുരക്ഷിത മാകൂവെന്ന് സ്ത്രീയെങ്കിലും തിരിച്ചറി യേണ്ടതുണ്ട്. നിയമവും, സമൂഹവുമൊ ക്കെ സ്വയം സംരക്ഷണത്തിന് കരു ത്തേകുന്ന ഉപാധികള്‍മാത്രമായെ സ്വീകരിക്കാവൂ.
സ്ത്രീ സുരക്ഷ
തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്നയാളുടെ ജനനേ ന്ദ്രിയം മുറിച്ച പെണ്‍കുട്ടി സ്ത്രീ സുര ക്ഷയുടെ ധീര മാതൃകയായാണ് പൊ തുസമൂഹത്തിനുമുന്നില്‍ അവതരിപ്പി ക്കപ്പെട്ടത്. കാമവെറിയുടെ ഇരയായി പെണ്ണ് പിച്ചിച്ചീന്തപ്പെടുന്നിടത്ത് സ്വയം പ്രതിരോധത്തിന്റെ അനിവാര്യത പ്രകട മാക്കുന്നതായിരുന്നു പെണ്‍കുട്ടിയുടെ ധീരകൃത്യമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. നീതിയുടേയും, നിയമത്തിന്റേയും കാവല്‍ പെണ്‍സുര ക്ഷക്ക് ലഭിക്കാതെ വരുന്നിടത്ത് സ്വയം ആയുധമെടുക്കേണ്ടതിലേക്ക് വീടകങ്ങളില്‍ പോലും പെണ്ണ് മാറ്റപ്പെടുന്നു വെങ്കില്‍ സമൂഹത്തിന്റെ സാംസ്‌കാരി ക അപചയം എത്രമേല്‍ ആഴത്തിലേ ക്ക് നിലംപൊത്തിയെന്ന് പറഞ്ഞുതരുന്നുണ്ട് പേട്ടയിലെ പെണ്‍കുട്ടിയുടെ 'ഉദാത്ത' പ്രവൃത്തി. സ്വന്തം വീട്ടില്‍ മാതാ പിതാക്കളുടെ സാന്നിധ്യത്തിലാണ് അ പരിചിതനായ കപട ആത്മീയ വേഷ ധാരിയാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെ ട്ടതെന്നുകൂടി ധീരകൃത്യ വിശകലന ത്തോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതു ണ്ട്.
പെണ്ണിന്റെ മാനത്തിന് വിലക ല്‍പ്പിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തി ന്റെ അടിസ്ഥാനഗുണമാണ്. സ്ത്രീ സു രക്ഷയെന്നത് പൗരന് ലഭിക്കേണ്ട സു പ്രധാന അവകാശങ്ങളില്‍ ഒന്നുമാണ്. ഇവരണ്ടും നഗ്നമായി ലംഘിക്കപ്പെടു ന്നിടത്ത് സ്ത്രീ സ്വാതന്ത്ര്യമാണ് വില ങ്ങണിയുക. പൊതു ഇടങ്ങളില്‍ മാത്ര മല്ല സ്വന്തം വീടുകളില്‍പോലും സ്ത്രീ സുരക്ഷിതയല്ലെന്നത് കണക്കുകള്‍ വ്യക്തമാക്കുന്നതാണ്. ഓമനത്തം വിട്ടു മാറാത്ത മേനിയില്‍ ലൈംഗികതയുടെ കാട്ടാളഭാവം കയറിനിരങ്ങുന്നത് അ പൂര്‍വ്വത അല്ലാതായിമാറിയിട്ടുണ്ട്. പെ ണ്ണെന്ന കോലത്തിനു മുന്നില്‍ രക്തബ ന്ധങ്ങള്‍പോലും മറക്കപ്പുറത്തേക്ക് മാ റ്റപ്പെടുന്ന സമകാലീന സ്ഥിതിവിശേഷ ത്തില്‍ തലയണക്കുതാഴെ ആയുധം ക രുതി കിടന്നുറങ്ങേണ്ട പ്രതിരോധ ബോധത്തിലാണ് ഓരോ പെണ്ണുമു ള്ളത്. വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടു ന്നതിലേക്ക് സാമൂഹ്യ സുരക്ഷിതത്വം തകര്‍ന്നടിഞ്ഞിട്ടുണ്ടെന്നതാണ് പുതിയ കാലത്തിന്റെ വര്‍ത്തമാനം.
നിരന്തരമായി ആക്രമിക്ക പ്പെടുകയും, പീഡനത്തിനിരയാവു കയും ചെയ്യുന്ന സ്ത്രീ തന്റെ മാനവും, ശരീരവും കാക്കാന്‍ എന്തുചെയ്യണമെ ന്ന ചോദ്യം മുന്‍കാല പ്രസക്തിയോടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എഴുതി തയ്യാറാക്കുന്ന നിയമങ്ങള്‍ക്കും, വാതോരാതെ പ്രസംഗിക്കുന്ന വാക്കു കള്‍ക്കും സ്ത്രീയുടെ സുരക്ഷ ഉറപ്പാ ക്കാനാകില്ലെന്നതാണ് തുടര്‍ന്നുകൊ ണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഓരോ ന്നും പറഞ്ഞുവെക്കുന്നത്. സമൂഹത്തി ല്‍ റൗഡിയും, തെമ്മാടിയുമായി മുദ്ര കുത്തപ്പെട്ടവര്‍ക്കുമുന്നില്‍ പിച്ചിച്ചീന്ത പ്പെടുന്ന ഒന്നാണ് പെണ്ണിന്റെ മാനാഭി മാനമെന്ന വിചാരങ്ങള്‍ക്ക് ഇന്ന് യാ തൊരു പ്രസക്തിയുമില്ല. പെണ്‍മേനി യുടെ കാര്യത്തില്‍ സംരക്ഷകര്‍ തന്നെ സംഹാര ആകാരങ്ങളായി മാറ്റപ്പെട്ടി ട്ടുണ്ട്. നൊന്തുപെറ്റ അമ്മപോലും ഇഷ് ടക്കാര്‍ക്കുമുന്നില്‍ പെണ്‍മക്കളെ കാഴ് ച വസ്തുവാക്കി മുറിക്കുപുറത്ത് കാവ ലിരിക്കുന്ന കാലമാണിത്. ആത്മീയത യുടെ മറവില്‍ നടക്കുന്ന ലൈംഗികാതി ക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ബഋി ക്കല്ലില്‍ ചത്തുവീഴുന്ന കോഴിയുടെ വി ലപോലുമില്ലാതെ പെണ്ണിന്റെ ശരീരത്തെ തുറന്നുവെക്കുന്ന ആത്മീയ വ്യഭിചാരം സമ്പൂര്‍ണ്ണ അംഗീകാരത്തോടെയും അ നുമതിയോടെയും തഴച്ചുവളരുകയാണ്. പെണ്ണിന് പെണ്ണുതന്നെ ശത്രുവാകുന്ന അവസരങ്ങളും കുറച്ചല്ല. സ്ത്രീ സുര ക്ഷിതമാകാന്‍ കൈകളുയര്‍ത്തി മുന്നില്‍ നില്‍ക്കേണ്ടവര്‍ ആരൊക്കെയാണോ അ വരുടെ പ്രിതിനിധികള്‍ തന്നെ പെണ്ണി ന്റെ മാനത്തിന് വിലപറയുന്നവരായി മാറ്റപ്പെടുന്നുവെന്ന വൈരുദ്ദ്യാത്മകത യും സമൂഹത്തിന് മുന്നിലുണ്ട്. പുരുഷ ന്റെ കഴുകന്‍ കണ്ണുകളും, സ്പര്‍ശവും തന്റെ മേനിയില്‍ പതിക്കേണ്ടതില്ലെന്ന് കരുതുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും. ചെറിയൊരു വിഭാഗത്തിന്റെ അതിരുവിടലുകള്‍ മൊത്തം സ്ത്രീ സമൂ ഹത്തിനും ഭീഷണി തീര്‍ക്കുന്നുവെന്ന വസ്തുതയും കാണാതെ പോകേണ്ടത ല്ല.
ഡല്‍ഹിയിലെ പൊതുനിര ത്തില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തി നിരയാക്കപ്പെട്ടതു മുതല്‍ പേട്ടയിലെ സ്വ ന്തം വീട്ടില്‍ മാതാപിതാക്കളുടെ സാന്നി ദ്ധ്യത്തില്‍ നിയമവിദ്യാര്‍ത്ഥിക്കുനേരെ കടന്നുകയറ്റവും പ്രതിരോധവും ഉണ്ടായ സംഭവങ്ങള്‍ വരെ പറഞ്ഞുവെക്കുന്ന സ് ത്രീ സുരക്ഷയുടെ വിവിധവും, വ്യത്യസ് തങ്ങളുമായ തലങ്ങളുണ്ട്. ഓരോന്നി ന്റേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാ ണ്. സ്ത്രീയാണ് കേന്ദ്രബിന്ദുവെങ്കിലും അതിക്രമത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങളും, ഘടകങ്ങളും വ്യത്യ സ്ഥമാണ്. നിയമത്തിലൂടെയുള്ള സുര ക്ഷ എന്നതിനപ്പുറത്ത് സ്വയം സുരക്ഷ യെന്ന പ്രതിരോധത്തിലേക്ക് സ്ത്രീ ഉയ രേണ്ടതിന്റെ അനിവാര്യതയാണ് നില ക്കാത്ത പെണ്‍ നിലവിളികള്‍ ബോധ്യ പ്പെടുത്തുന്നത്. തന്നെ ആക്രമിക്കാന്‍ വ ന്ന കപട ആത്മീയവാദിക്കെതിരെ ആയു ധമെടുത്ത പേട്ടയിലെ പെണ്‍കുട്ടി സമൂഹത്തിന്റെ അംഗീകാരത്തിലേക്കുയ ര്‍ന്നത് ഇത്തരമൊരു അനിവാര്യത പെണ്‍ സമൂഹം തേടുന്നുണ്ട് എന്നതില്‍ നിന്നാണ്.
നിയമത്തിന്റെ അപര്യാപ്ത തകൊണ്ടല്ല കുറ്റകൃത്യങ്ങള്‍ പെരുകു ന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമത്തി ന്റെ കാര്യവും അങ്ങനെതന്നെ. എഴുതി വെക്കപ്പെട്ട നിയമങ്ങളെ അക്രമാരിക്കു മുന്നില്‍ ദാക്ഷിണ്യമില്ലാതെ പ്രയോ ഗിക്കാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം. എന്നാല്‍ പലപ്പോഴും അത് സംഭവിക്കാറില്ല. രാജ്യത്തിന്റെ തന്നെ നൊമ്പരമായി മാറിയ സൗമ്യ വധക്കേസില്‍ കുറ്റവാളി മഹത്വവത്കരി ക്കപ്പെടുന്ന സ്ഥിതിയാണ് കാണാനായ ത്. നീതിന്യായ വ്യവസ്ഥയ്ക്കു മുന്നില്‍ തെളിവുകളാണ് പ്രധാനമെന്നത് കാണാതെ പോകുന്നില്ല. അങ്ങനെ ത ന്നെയാണ് വേണ്ടതും. എന്നാല്‍ സമ്മതി ക്കപ്പെട്ട കുറ്റത്തില്‍ നിന്ന് ശിക്ഷയിലേ ക്കുള്ള വഴിയില്‍ നിയമത്തിന്റെ സാങ്കേ തികത്വം വിധിയെ ദുര്‍ബലപ്പെടുത്തു മ്പോള്‍ ഇരയുടെമേല്‍ നീതിനിഷേധ ത്തിന്റെ കാര്‍ മേഘം പടരുകയാണ് ചെ യ്യുന്നത്. ഒപ്പം ഏതൊരു കുറ്റത്തില്‍ നി ന്നും രക്ഷപ്പെടാന്‍ അവസരങ്ങളുണ്ടെന്ന ആത്മവിശ്വാസം കുറ്റവാളികളില്‍ വളര്‍ ത്തുകയും ചെയ്യുന്നു. ശിക്ഷയുടെ കാര്യ ത്തില്‍ കാലതാമസമുണ്ടാക്കുന്ന സൗക ര്യം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. പേട്ടയില്‍ നടന്നത് കാടന്‍ പ്രതിരോധ രീതിയായിരുന്നിട്ടും അതിന് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചത് അതിക്രമികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്ന മാനസിക ബോധത്തില്‍ നിന്നാണ്.
അക്രമകാരിയായ മൃഗത്തിനു മുന്നില്‍ സുരക്ഷിതബോധത്തോടെ അ കലം പാലിക്കാറുള്ളതു പോലെ സ്ത്രീ യെന്ന അസ്ഥിത്വത്തിന്റെ സുരക്ഷിത ബോധത്തെ മുന്‍നിറുത്തി പുരുഷനു മു ന്നില്‍ അകലം സാധ്യമാക്കേണ്ട അനി വാര്യതയാണ് ഓരോ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. അര്‍ധരാത്രി വ ഴിയരികില്‍ കണ്ട മദ്യപാനിയായ അപ രിചിതന്‍ മാത്രമല്ല സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി നിലകൊള്ളുന്നത്. സംര ക്ഷണത്തിന്റെ ആദ്യപാഠം തുടങ്ങുന്ന അച്ഛനും, വാത്സല്യത്തോടെ ചേര്‍ത്തു പിടിക്കേണ്ട മുത്തച്ഛനും, എന്നും കൂടെ യുണ്ടാകേണ്ട സഹോദരനും, അറിവ് പകര്‍ന്നുതരുന്ന അധ്യാപകനും, ജീവ നെക്കാള്‍ ഇഷ്ടപ്പെടുന്ന സുഹൃത്തു മൊക്കെ പെണ്ണിന്റെ മേനിയെ കാമവെറി യുടെ ഇടമായി കാണുകയും ഇത്തര ക്കാരിലൂടെ ഇരകള്‍ സൃഷ്ടിക്കപ്പെടുക യും ചെയ്യുന്നത് തുടര്‍ക്കഥയാവുകയാ ണ്.
പെണ്ണിന്റെ സംരക്ഷണവും, സുരക്ഷയും അവള്‍തന്നെ ഏറ്റെടു ക്കേ ണ്ടതിന്റെ നിര്‍ബന്ധിതാവസ്ഥ തിരിച്ചറി യുന്നിടത്ത് മാത്രമെ സ്ത്രീ സുരക്ഷിത മാകൂവെന്ന് സ്ത്രീയെങ്കിലും തിരിച്ചറി യേണ്ടതുണ്ട്. നിയമവും, സമൂഹവുമൊ ക്കെ സ്വയം സംരക്ഷണത്തിന് കരു ത്തേകുന്ന ഉപാധികള്‍മാത്രമായെ സ്വീകരിക്കാവൂ.
Comments
Post a Comment