ജാതിയുടെ ഇരുള്‍മറ
ഭേദിച്ച് അവര്‍ വരും
രാജ്യത്തെ ദളിത് ജനവിഭാഗം അതിനിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യനായി പിറന്നിട്ടും നികൃഷ്ടജീവിക്കുള്ള പരിഗണന പോലും ലഭിക്കാതെ ഇനിയും തുടരാനാകില്ലെന്ന ഉറച്ച ശബ്ദമാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുയരുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അനുഭവേദ്യമായ അര്‍ത്ഥം തേടി അലയുന്ന ദളിത് വിഭാഗങ്ങള്‍ കാലങ്ങളായി തങ്ങള്‍ക്കുമേല്‍ വരിഞ്ഞു മുറുക്കപ്പെട്ട ജാതിയുടെ ഇരുള്‍മറ ഭേദിച്ച് മനുഷ്യനെന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യം സാധ്യമാക്കിയ സ്വാതന്ത്ര്യത്തിന്റെ ദിനാചരണങ്ങള്‍ വര്‍ണ്ണാഭവും പ്രൗഡവുമായി ആഘോഷിച്ച് തീര്‍ക്കുമ്പോള്‍ തങ്ങള്‍ ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോയെന്ന ചോദ്യമാണ് ഇന്ത്യയിലെ ഓരോ ദളിതനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ മാധുര്യമറിയാന്‍ അവര്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടതിന്റെ കരുത്തും നിശ്ചയദാര്‍ഡ്യവുമാണ് മഹാത്മജിയുടെ ജന്മനാടായ ഗുജറാത്തിലെ ഉനായില്‍ പ്രതിഷേധത്തിന്റെ തീഗോളമായി 70ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ദര്‍ശിച്ചത്.
ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പശു സംരക്ഷണസമിതി ഭാരവാഹികള്‍ നടുറോഡില്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ ദളിത് പ്രതിഷേധത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട കൂടിച്ചേരലോ പ്രതിഷേധമോ ആയി കണക്കാക്കേണ്ടതല്ല. കാലങ്ങളായി അനുഭവിക്കുന്ന അസ്ഥിത്വ പീഡനത്തിനെതിരായ അവകാശ പോരാട്ടത്തിന്റെ തുടക്കമായാണ് ഉനായിലെ സമരത്തെ കാണുന്നത്. എല്ലാ ഇന്ത്യാക്കാരനേയും പോലെ തങ്ങളും പരിഗണിക്കപ്പെടണമെന്ന പൊതുനിയമം പരിപാടിയാണ് ദളിത് പ്രക്ഷോപകാരികള്‍ മുന്നോട്ടുവെക്കുന്നത്. മലം കോരുന്നവരും, ചത്തപശുവിന്റെ തൊലിയുരിക്കുന്നവരുമായി ഇനിയും തങ്ങളെ അകറ്റി നിര്‍ത്താനാകില്ലെന്ന് പ്രഖ്യാപിക്കുന്നത് ദളിതരിലെ അഭ്യസ്ത വിദ്യരായ യുവരക്തങ്ങളാണ്.
ദലനം എന്ന വാക്കിന് മുറിച്ചുമാറ്റപ്പെട്ടത് എന്നര്‍ത്ഥമുണ്ട്. ദളിതനെന്ന വിശേഷണത്താല്‍ മുഖ്യധാരയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടവരുടെ മൂര്‍ച്ചയുള്ള ശബ്ദം തുടര്‍ച്ചയായി ഉയരുന്നത് ജാതി കോമരങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഉയര്‍ന്ന ജാതിക്കാരന്റെ കാല്‍പാദത്തിനടിയില്‍ പുഴുവിനെ പോലെ ഞെരിഞ്ഞമരേണ്ടവനാണ് ദളിതനെന്ന കാഴ്ച്ചപ്പാടിന് രാജ്യം പുരോഗതിയുടെ പടവുകള്‍ കയറുന്ന ആധുനിക കാലത്തും യാതൊരുമാറ്റവുമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മജിയുടെ നാട്ടില്‍ ദളിതന് നല്‍കുന്ന സ്ഥാനവും സ്വാതന്ത്ര്യവും എത്രമാത്രമെന്നത് കീഴ്ജാതിക്കാരന്റെ പൊതുസാമൂഹ്യാവസ്ഥ ബോധ്യപ്പെടുത്തിത്തരും. ഗുജറാത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളാണ് അധികവുമുള്ളത്. ദളിതര്‍ക്കായി പ്രത്യേക ശ്മശാനമുള്ള നാടാണിത്. മരിച്ചാലും തീരാത്ത അയിത്തമാണ് പ്രത്യേക ശ്മശാനങ്ങളോരോന്നും പ്രകടമാക്കുന്നത്. സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികളെ പ്രത്യേകമായാണ് ഇരുത്തുന്നതും, പഠിപ്പിക്കുന്നതും. കാര്‍ഷികമേഖലയില്‍ കുറഞ്ഞവേതനം 170 രൂപവരെയുള്ളപ്പോള്‍ ദളിതര്‍ക്കു നല്‍കുന്നത് 50 മുതല്‍ 60വരെയാണ്. ഉയര്‍ന്ന ജാതിക്കാരുടെ ഭൂമിക്ക് സമീപം കൃഷിചെയ്യാന്‍ തീരുമാനിച്ച ദളിത് കര്‍ഷകനെ അടിച്ചുകൊന്നതും ഗുജറാത്തിലാണ്. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതുപോലെയോ, ഇതിനേക്കാള്‍ ഭീകരമോ ആണ് ദളിതരോടുള്ള സമീപനം.
രാജ്യത്ത് മാറിവന്ന ഭരണകൂടങ്ങള്‍ ദളിതന്റെ ജീവിത അസ്ഥിത്വത്തിന് വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോഴും തുടരുന്ന ദുരിത പാര്‍വങ്ങള്‍ ഓരോന്നും പറഞ്ഞുതരുന്നത്. വോട്ടുബാങ്ക് എന്നതിനപ്പുറത്ത് മനുഷ്യനെന്ന പരിഗണനയിലേക്ക് ദളിത് വിഭാഗങ്ങളെ സ്വീകരിക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല. സവര്‍ണ്ണവോട്ടുകളെ പിണക്കാതിരിക്കണമെങ്കില്‍ ദളിതനെന്നും പുഴുജന്മങ്ങളാകണമെന്ന് രാഷ്ട്രീയ നേതൃത്വം കരുതിവെച്ചിരുന്നു. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് തീണ്ടാപാടകലെ നിന്നിരുന്ന പഴയ സാമൂഹ്യഘടനയല്ല ഇപ്പോള്‍ ദളിതന്റേത്. നിലനില്‍പ്പിനേയും അസ്ഥിത്വത്തേയും കുറിച്ചുള്ള തിരിച്ചറിവിലേക്ക് അവര്‍ ഉയര്‍ന്നിട്ടുണ്ട്. പുതുതലമുറയിലുള്ളവര്‍ വിദ്യാസമ്പന്നരും, രാഷ്ട്രഘടനയെ കുറിച്ച് ബോധമുള്ളവരുമാണ്. പഞ്ചപുച്ഛ മടക്കി കേട്ടിരിക്കുന്നവരില്‍ നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്ക് പുതുതലമുറ വളര്‍ന്നിട്ടുണ്ട്. പശുപര്‍വം രാഷ്ട്രീയമാനങ്ങളിലേക്ക് വഴിമാറ്റപ്പെട്ട പുതിയ സാഹചര്യത്തില്‍ അവര്‍ പറയാന്‍ പേടിച്ച വാക്കുകള്‍ മുദ്രാവാക്യങ്ങളിലേക്ക് മൊഴിമാറ്റുന്നത് ഗുജറാത്തിലെ ഊനായില്‍ നിന്ന് കേള്‍ക്കാമായിരുന്നു. അടുക്കളയിലെ ഭാരങ്ങള്‍ ഇറക്കിവെച്ച് നാളെക്കുവേണ്ടിയുള്ള കരുതലാണ് ഇനിയുണ്ടാകുകയെന്ന് ദളിത് വനിതകള്‍ ആര്‍ത്ത് വിളിച്ചത് വരാനിരിക്കുന്ന തലമുറയെ ജാതീയതയുടെ അടിച്ചമര്‍ത്തലിലേക്ക് ഇനിയും വിട്ടുകൊടുക്കാനാകില്ലെന്ന ഉറച്ച വിചാരത്തില്‍ നിന്നായിരുന്നു.
സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ദളിത് അവഗണനക്ക് ഏറ്റക്കുറച്ചിലില്ലെന്ന് ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ വ്യക്തമാകും. സമത്വവും, സാഹോദര്യവും അടിസ്ഥാനമാക്കി ഭരണഘടനക്ക് രൂപം നല്‍കിയ ഡോ.ബി.ആര്‍ അംബേദ്കറിന് നേരിടേണ്ടി വന്ന ജാതീയ അതിക്രമം തുല്യതയില്ലാത്തതായിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മാനവിക നീതി അതിന്റെ ഉപജ്ഞാതാവില്‍ തുടങ്ങി ആധുനികതയുടെ ഇങ്ങേതലക്കലുള്ള ന്യൂ ജെന്‍ ദളിത് പ്രതിനിധ്യനത്തിനുവരെ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമായിട്ടില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാനാകും. ജാതി രാഷ്ട്രീയത്തിന്റെ മേല്‍ക്കയ്യും, സ്വാധീനവും ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയിലും, ഭരണസിരാകേന്ദ്രങ്ങളിലും എന്നും പ്രകടമായിരുന്നു. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പോലും ദളിത് പാര്‍ശ്വവത്ക്കരണത്തിന്റെ മൂര്‍ത്തത മറയില്ലാതെ പ്രകടമാണ്. അഹിന്ദുവിന് നല്‍കുന്ന പരിഗണനയുടെ നേരിയ അംശം പോലും ദളിതന് വകവെച്ചുനല്‍കാന്‍ തീവ്രഹിന്ദുത്വ വാദത്തിന്റെ സവര്‍ണ്ണനേതൃത്വം തയ്യാറായിരുന്നില്ല. നായ അടക്കമുള്ള മൃഗങ്ങളെ അരുമകളായി കൂടെ നടത്താന്‍ മടികാണിക്കാതിരിക്കുകയും ദളിതനെ കാഴ്ചക്കപ്പുറത്തു നിറുത്താന്‍ ആവേശം കാണിക്കുകയും ചെയ്യുന്ന നവയുഗ അയിത്തരീതികള്‍ പഴമയെ വെല്ലുന്ന രീതിയിലാണ് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നത്.
റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം കാത്ത വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ഗൂഗിളില്‍ പരതിയവര്‍ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാരാണെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്റെ കാര്യത്തിലും ജാതി തിരച്ചില്‍ നടന്നു. രാജ്യത്തിന് ലഭിച്ച നേട്ടത്തെ അംഗീകരിക്കണമെങ്കില്‍ മെഡല്‍ ജേതാക്കളുടെ ജാതി അിറയണമെന്ന തരത്തിലേക്ക് രാജ്യസ്‌നേഹം ജാതിവത്ക്കരിക്കപ്പെട്ടിടത്താണ് പുതുതലമുറ എത്തിനില്‍ക്കുന്നത്. മനുഷ്യനെന്ന പരിഗണനക്ക് ജാതിമാനദണ്ഡമാണെന്നത് രാജ്യത്തിന്റെ സംസ്‌ക്കാരത്തോളം പഴക്കമുള്ള വിചാരമാണ്. ജന്മം പരിഗണനയുടെ അളവുകോലായി നിശ്ചയിക്കപ്പെട്ടതുമുതല്‍ ജാതീയ അസഹിഷ്ണുത ഇന്ത്യന്‍ സമൂഹത്തിന്മേല്‍ ഇരുള്‍ മൂടപ്പെട്ടിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലക്ക് തന്റെ ജന്മം തന്നെയാണ് തന്റെ മരണകാരണമെന്ന് ആത്മഹത്യാകുറിപ്പായി രേഖപ്പെടുത്തേണ്ടിവന്നത് ഈയൊരു സാഹചര്യത്തുടര്‍ച്ചയില്‍ നിന്നായിരുന്നു.
എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണെന്ന പ്രതിജ്ഞാവാക്യം നെഞ്ചത്ത് കൈവെച്ച് പറയാന്‍ മുഴുവന്‍ ദളിതര്‍ക്കും കഴിഞ്ഞിട്ടുണ്ടോ എന്നതാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത് സംവത്സരങ്ങള്‍ക്കിപ്പുറവും ഉയരുന്ന ചോദ്യം. തുല്യതയില്ലാത്ത പീഡനങ്ങള്‍ക്കും, അവഗണനകള്‍ക്കും വിധേയമാകുന്ന ജനസമൂഹമായിരുന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന ഇന്നലെകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിടനല്‍കുന്ന തരത്തിലാണ് ദളിത് വിഭാഗത്തില്‍ നിന്നുതന്നെ പ്രതിഷേധത്തിന്റേയും, സമ്മര്‍ദ്ദത്തിന്റേയും ഉറച്ച ശബ്ദങ്ങള്‍ പുറത്തുവരുന്നത്. മുന്നില്‍ നിന്നു നയിക്കാന്‍ യുവത്വത്തിന്റെ പ്രസരിപ്പ് ഇതിനകം പ്രകടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കുകളുമായി രാഷ്ട്രീയ പാര്‍ടികളും, ഭരണനേതൃത്വവും മുന്‍കാലങ്ങളിലെ പോലെ പിന്നില്‍ കൂടുമെന്ന് ഇവര്‍ ഉറപ്പിക്കുന്നുണ്ട്. പ്രലോഭനങ്ങളില്‍ അടിമപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യസാധ്യത്തിനള്ള ചൂഷണ ഉപാധികളായി മാറാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ട്. ചത്ത പശുവിന്റെ തൊലിയുരിക്കാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വിട്ടുതരില്ലെന്ന് പറയുന്ന സ്ത്രീകളുടെ ശബ്ദത്തിന് കടുപ്പവും വീര്യവും പ്രകടമാണ്. സമൂഹത്തിലെ മാന്യതയും മനുഷ്യനെന്ന പരിഗണനയുമാണ് അവര്‍ സ്വന്തത്തോടും ഭരണകൂടത്തോടും ആവശ്യപ്പെടുന്നത്.
ഭേദിച്ച് അവര്‍ വരും
രാജ്യത്തെ ദളിത് ജനവിഭാഗം അതിനിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യനായി പിറന്നിട്ടും നികൃഷ്ടജീവിക്കുള്ള പരിഗണന പോലും ലഭിക്കാതെ ഇനിയും തുടരാനാകില്ലെന്ന ഉറച്ച ശബ്ദമാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുയരുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ അനുഭവേദ്യമായ അര്‍ത്ഥം തേടി അലയുന്ന ദളിത് വിഭാഗങ്ങള്‍ കാലങ്ങളായി തങ്ങള്‍ക്കുമേല്‍ വരിഞ്ഞു മുറുക്കപ്പെട്ട ജാതിയുടെ ഇരുള്‍മറ ഭേദിച്ച് മനുഷ്യനെന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യം സാധ്യമാക്കിയ സ്വാതന്ത്ര്യത്തിന്റെ ദിനാചരണങ്ങള്‍ വര്‍ണ്ണാഭവും പ്രൗഡവുമായി ആഘോഷിച്ച് തീര്‍ക്കുമ്പോള്‍ തങ്ങള്‍ ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോയെന്ന ചോദ്യമാണ് ഇന്ത്യയിലെ ഓരോ ദളിതനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ മാധുര്യമറിയാന്‍ അവര്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടതിന്റെ കരുത്തും നിശ്ചയദാര്‍ഡ്യവുമാണ് മഹാത്മജിയുടെ ജന്മനാടായ ഗുജറാത്തിലെ ഉനായില്‍ പ്രതിഷേധത്തിന്റെ തീഗോളമായി 70ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ദര്‍ശിച്ചത്.
ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പശു സംരക്ഷണസമിതി ഭാരവാഹികള്‍ നടുറോഡില്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ ദളിത് പ്രതിഷേധത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട കൂടിച്ചേരലോ പ്രതിഷേധമോ ആയി കണക്കാക്കേണ്ടതല്ല. കാലങ്ങളായി അനുഭവിക്കുന്ന അസ്ഥിത്വ പീഡനത്തിനെതിരായ അവകാശ പോരാട്ടത്തിന്റെ തുടക്കമായാണ് ഉനായിലെ സമരത്തെ കാണുന്നത്. എല്ലാ ഇന്ത്യാക്കാരനേയും പോലെ തങ്ങളും പരിഗണിക്കപ്പെടണമെന്ന പൊതുനിയമം പരിപാടിയാണ് ദളിത് പ്രക്ഷോപകാരികള്‍ മുന്നോട്ടുവെക്കുന്നത്. മലം കോരുന്നവരും, ചത്തപശുവിന്റെ തൊലിയുരിക്കുന്നവരുമായി ഇനിയും തങ്ങളെ അകറ്റി നിര്‍ത്താനാകില്ലെന്ന് പ്രഖ്യാപിക്കുന്നത് ദളിതരിലെ അഭ്യസ്ത വിദ്യരായ യുവരക്തങ്ങളാണ്.
ദലനം എന്ന വാക്കിന് മുറിച്ചുമാറ്റപ്പെട്ടത് എന്നര്‍ത്ഥമുണ്ട്. ദളിതനെന്ന വിശേഷണത്താല്‍ മുഖ്യധാരയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ടവരുടെ മൂര്‍ച്ചയുള്ള ശബ്ദം തുടര്‍ച്ചയായി ഉയരുന്നത് ജാതി കോമരങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഉയര്‍ന്ന ജാതിക്കാരന്റെ കാല്‍പാദത്തിനടിയില്‍ പുഴുവിനെ പോലെ ഞെരിഞ്ഞമരേണ്ടവനാണ് ദളിതനെന്ന കാഴ്ച്ചപ്പാടിന് രാജ്യം പുരോഗതിയുടെ പടവുകള്‍ കയറുന്ന ആധുനിക കാലത്തും യാതൊരുമാറ്റവുമില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മജിയുടെ നാട്ടില്‍ ദളിതന് നല്‍കുന്ന സ്ഥാനവും സ്വാതന്ത്ര്യവും എത്രമാത്രമെന്നത് കീഴ്ജാതിക്കാരന്റെ പൊതുസാമൂഹ്യാവസ്ഥ ബോധ്യപ്പെടുത്തിത്തരും. ഗുജറാത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളാണ് അധികവുമുള്ളത്. ദളിതര്‍ക്കായി പ്രത്യേക ശ്മശാനമുള്ള നാടാണിത്. മരിച്ചാലും തീരാത്ത അയിത്തമാണ് പ്രത്യേക ശ്മശാനങ്ങളോരോന്നും പ്രകടമാക്കുന്നത്. സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികളെ പ്രത്യേകമായാണ് ഇരുത്തുന്നതും, പഠിപ്പിക്കുന്നതും. കാര്‍ഷികമേഖലയില്‍ കുറഞ്ഞവേതനം 170 രൂപവരെയുള്ളപ്പോള്‍ ദളിതര്‍ക്കു നല്‍കുന്നത് 50 മുതല്‍ 60വരെയാണ്. ഉയര്‍ന്ന ജാതിക്കാരുടെ ഭൂമിക്ക് സമീപം കൃഷിചെയ്യാന്‍ തീരുമാനിച്ച ദളിത് കര്‍ഷകനെ അടിച്ചുകൊന്നതും ഗുജറാത്തിലാണ്. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതുപോലെയോ, ഇതിനേക്കാള്‍ ഭീകരമോ ആണ് ദളിതരോടുള്ള സമീപനം.
രാജ്യത്ത് മാറിവന്ന ഭരണകൂടങ്ങള്‍ ദളിതന്റെ ജീവിത അസ്ഥിത്വത്തിന് വേണ്ടി എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോഴും തുടരുന്ന ദുരിത പാര്‍വങ്ങള്‍ ഓരോന്നും പറഞ്ഞുതരുന്നത്. വോട്ടുബാങ്ക് എന്നതിനപ്പുറത്ത് മനുഷ്യനെന്ന പരിഗണനയിലേക്ക് ദളിത് വിഭാഗങ്ങളെ സ്വീകരിക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ല. സവര്‍ണ്ണവോട്ടുകളെ പിണക്കാതിരിക്കണമെങ്കില്‍ ദളിതനെന്നും പുഴുജന്മങ്ങളാകണമെന്ന് രാഷ്ട്രീയ നേതൃത്വം കരുതിവെച്ചിരുന്നു. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് തീണ്ടാപാടകലെ നിന്നിരുന്ന പഴയ സാമൂഹ്യഘടനയല്ല ഇപ്പോള്‍ ദളിതന്റേത്. നിലനില്‍പ്പിനേയും അസ്ഥിത്വത്തേയും കുറിച്ചുള്ള തിരിച്ചറിവിലേക്ക് അവര്‍ ഉയര്‍ന്നിട്ടുണ്ട്. പുതുതലമുറയിലുള്ളവര്‍ വിദ്യാസമ്പന്നരും, രാഷ്ട്രഘടനയെ കുറിച്ച് ബോധമുള്ളവരുമാണ്. പഞ്ചപുച്ഛ മടക്കി കേട്ടിരിക്കുന്നവരില്‍ നിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്ക് പുതുതലമുറ വളര്‍ന്നിട്ടുണ്ട്. പശുപര്‍വം രാഷ്ട്രീയമാനങ്ങളിലേക്ക് വഴിമാറ്റപ്പെട്ട പുതിയ സാഹചര്യത്തില്‍ അവര്‍ പറയാന്‍ പേടിച്ച വാക്കുകള്‍ മുദ്രാവാക്യങ്ങളിലേക്ക് മൊഴിമാറ്റുന്നത് ഗുജറാത്തിലെ ഊനായില്‍ നിന്ന് കേള്‍ക്കാമായിരുന്നു. അടുക്കളയിലെ ഭാരങ്ങള്‍ ഇറക്കിവെച്ച് നാളെക്കുവേണ്ടിയുള്ള കരുതലാണ് ഇനിയുണ്ടാകുകയെന്ന് ദളിത് വനിതകള്‍ ആര്‍ത്ത് വിളിച്ചത് വരാനിരിക്കുന്ന തലമുറയെ ജാതീയതയുടെ അടിച്ചമര്‍ത്തലിലേക്ക് ഇനിയും വിട്ടുകൊടുക്കാനാകില്ലെന്ന ഉറച്ച വിചാരത്തില്‍ നിന്നായിരുന്നു.
സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ദളിത് അവഗണനക്ക് ഏറ്റക്കുറച്ചിലില്ലെന്ന് ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ വ്യക്തമാകും. സമത്വവും, സാഹോദര്യവും അടിസ്ഥാനമാക്കി ഭരണഘടനക്ക് രൂപം നല്‍കിയ ഡോ.ബി.ആര്‍ അംബേദ്കറിന് നേരിടേണ്ടി വന്ന ജാതീയ അതിക്രമം തുല്യതയില്ലാത്തതായിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മാനവിക നീതി അതിന്റെ ഉപജ്ഞാതാവില്‍ തുടങ്ങി ആധുനികതയുടെ ഇങ്ങേതലക്കലുള്ള ന്യൂ ജെന്‍ ദളിത് പ്രതിനിധ്യനത്തിനുവരെ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ലഭ്യമായിട്ടില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാനാകും. ജാതി രാഷ്ട്രീയത്തിന്റെ മേല്‍ക്കയ്യും, സ്വാധീനവും ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയിലും, ഭരണസിരാകേന്ദ്രങ്ങളിലും എന്നും പ്രകടമായിരുന്നു. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ പോലും ദളിത് പാര്‍ശ്വവത്ക്കരണത്തിന്റെ മൂര്‍ത്തത മറയില്ലാതെ പ്രകടമാണ്. അഹിന്ദുവിന് നല്‍കുന്ന പരിഗണനയുടെ നേരിയ അംശം പോലും ദളിതന് വകവെച്ചുനല്‍കാന്‍ തീവ്രഹിന്ദുത്വ വാദത്തിന്റെ സവര്‍ണ്ണനേതൃത്വം തയ്യാറായിരുന്നില്ല. നായ അടക്കമുള്ള മൃഗങ്ങളെ അരുമകളായി കൂടെ നടത്താന്‍ മടികാണിക്കാതിരിക്കുകയും ദളിതനെ കാഴ്ചക്കപ്പുറത്തു നിറുത്താന്‍ ആവേശം കാണിക്കുകയും ചെയ്യുന്ന നവയുഗ അയിത്തരീതികള്‍ പഴമയെ വെല്ലുന്ന രീതിയിലാണ് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നത്.
റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം കാത്ത വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ഗൂഗിളില്‍ പരതിയവര്‍ ഒമ്പത് ലക്ഷത്തോളം ഇന്ത്യക്കാരാണെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്റെ കാര്യത്തിലും ജാതി തിരച്ചില്‍ നടന്നു. രാജ്യത്തിന് ലഭിച്ച നേട്ടത്തെ അംഗീകരിക്കണമെങ്കില്‍ മെഡല്‍ ജേതാക്കളുടെ ജാതി അിറയണമെന്ന തരത്തിലേക്ക് രാജ്യസ്‌നേഹം ജാതിവത്ക്കരിക്കപ്പെട്ടിടത്താണ് പുതുതലമുറ എത്തിനില്‍ക്കുന്നത്. മനുഷ്യനെന്ന പരിഗണനക്ക് ജാതിമാനദണ്ഡമാണെന്നത് രാജ്യത്തിന്റെ സംസ്‌ക്കാരത്തോളം പഴക്കമുള്ള വിചാരമാണ്. ജന്മം പരിഗണനയുടെ അളവുകോലായി നിശ്ചയിക്കപ്പെട്ടതുമുതല്‍ ജാതീയ അസഹിഷ്ണുത ഇന്ത്യന്‍ സമൂഹത്തിന്മേല്‍ ഇരുള്‍ മൂടപ്പെട്ടിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലക്ക് തന്റെ ജന്മം തന്നെയാണ് തന്റെ മരണകാരണമെന്ന് ആത്മഹത്യാകുറിപ്പായി രേഖപ്പെടുത്തേണ്ടിവന്നത് ഈയൊരു സാഹചര്യത്തുടര്‍ച്ചയില്‍ നിന്നായിരുന്നു.
എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണെന്ന പ്രതിജ്ഞാവാക്യം നെഞ്ചത്ത് കൈവെച്ച് പറയാന്‍ മുഴുവന്‍ ദളിതര്‍ക്കും കഴിഞ്ഞിട്ടുണ്ടോ എന്നതാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത് സംവത്സരങ്ങള്‍ക്കിപ്പുറവും ഉയരുന്ന ചോദ്യം. തുല്യതയില്ലാത്ത പീഡനങ്ങള്‍ക്കും, അവഗണനകള്‍ക്കും വിധേയമാകുന്ന ജനസമൂഹമായിരുന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന ഇന്നലെകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിടനല്‍കുന്ന തരത്തിലാണ് ദളിത് വിഭാഗത്തില്‍ നിന്നുതന്നെ പ്രതിഷേധത്തിന്റേയും, സമ്മര്‍ദ്ദത്തിന്റേയും ഉറച്ച ശബ്ദങ്ങള്‍ പുറത്തുവരുന്നത്. മുന്നില്‍ നിന്നു നയിക്കാന്‍ യുവത്വത്തിന്റെ പ്രസരിപ്പ് ഇതിനകം പ്രകടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കുകളുമായി രാഷ്ട്രീയ പാര്‍ടികളും, ഭരണനേതൃത്വവും മുന്‍കാലങ്ങളിലെ പോലെ പിന്നില്‍ കൂടുമെന്ന് ഇവര്‍ ഉറപ്പിക്കുന്നുണ്ട്. പ്രലോഭനങ്ങളില്‍ അടിമപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യസാധ്യത്തിനള്ള ചൂഷണ ഉപാധികളായി മാറാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന് അവര്‍ ഉറപ്പിച്ചിട്ടുണ്ട്. ചത്ത പശുവിന്റെ തൊലിയുരിക്കാന്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വിട്ടുതരില്ലെന്ന് പറയുന്ന സ്ത്രീകളുടെ ശബ്ദത്തിന് കടുപ്പവും വീര്യവും പ്രകടമാണ്. സമൂഹത്തിലെ മാന്യതയും മനുഷ്യനെന്ന പരിഗണനയുമാണ് അവര്‍ സ്വന്തത്തോടും ഭരണകൂടത്തോടും ആവശ്യപ്പെടുന്നത്.
Comments
Post a Comment