ആസ്വാദനത്തിന്റെ നെറികേട്
മലയാളിയുടെ ആസ്വദനത്തിന്റെ മനോഭാവം മാറുകയാണ്. ഉദ്ബുദ്ധവും സാംസാക്കാരിക സമ്പന്നവുമായ ഒരു സമൂഹത്തിന് ഇണങ്ങുന്ന തരത്തിലാണോ ഈ മാറ്റമെന്നത് വിശകലനങ്ങള്‍ക്ക് വിധേയമാക്കേതാണ്. ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുകയെന്ന മുഖ്യ ലക്ഷ്യം മുന്നില്‍ വെച്ച് അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ ആസ്വാദനത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുന്നു. തങ്ങള്‍ നയിക്കുന്ന വഴിയെ മലയാളി വന്നുകൊളളുമെന്ന് ഉറച്ച ബോധ്യം ആസ്വാദനത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ തേടി പോകാനും, യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കാനും എന്റര്‍ടൈന്‍മെന്റുകാരെ പ്രേരിപ്പിക്കുന്നു. കണ്ണീരൊഴിയാത്ത സീരിയലുകളില്‍ നിന്ന് കിടപ്പു മുറിയും, പ്രസവ മുറിയും ക്യാമറകള്‍ക്ക് സ്ഥിരം ലൊക്കേഷനുകളായി മാറുന്ന പുതിയ കാലഘട്ടത്തില്‍ മലയാളിയുടെ ആസ്വാദന ശേഷി ഉടുതുണി പറിച്ചെറിയപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
    സ്വന്തം വ്യക്തിത്വത്തെയും സ്വകാര്യതകളെയും ആസ്വാദനത്തിന്റെ വഴിയില്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്ന പുതിയ പരീക്ഷണമാണ് മലയാളിയുടെ സ്വീകരണ മുറികളെ ഇപ്പോള്‍ ഹരംക്കൊളളിക്കുന്നത്. മിനി സ്‌ക്രീനിലും പൊതു രംഗത്തും നേരത്തെ കണ്ടു പരിചയിച്ചവരും, കര്‍മ്മ ശേഷിയിലൂടെ പ്രക്ഷേക ലോകത്തെ കോരിത്തരിപ്പിക്കുകയും ചെയ്തവര്‍ ദ്വയാര്‍ത്ഥ ഭാഷാപ്രയോഗങ്ങളിലൂടെയും, സഭ്യതയുടെ അതിരുകള്‍ മുറിച്ച ഇടപഴകലിലൂടെയും മലയാളിയുടെ സാംസ്‌കാരിക ബോധത്തിന് വില പറയുകയാണ്. ഉളുപ്പ് എ മനോബോധത്തെ ചവിട്ടിമെതിച്ചാണ് പുത്തന്‍ റിയാലിറ്റി ഷോകളെന്ന പരീക്ഷണങ്ങള്‍ സ്വീകരണ മുറിയിലെത്തുന്നത്. പച്ച മലയാളത്തില്‍ തെമ്മാടിത്തരമെന്ന് വിശേഷിപ്പിക്കാവുന്ന വാക്ക് പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ സംഭാഷണങ്ങളും പ്രേക്ഷക സമൂഹത്തിന് മുന്നില്‍ റിയാലിറ്റി ഷോയെന്ന ലേബലില്‍ അവതരിപ്പിച്ചപ്പോള്‍ മൊത്തമായി പര്‍ച്ചേസ് ചെയ്യപ്പെട്ടത് കേരളീയ സമൂഹം വ്യത്യസ്ഥതയോടെ കാത്തുസൂക്ഷിച്ച സാംസ്‌കാരിക ബോധത്തിന്റെ പൊതു മണ്ഡലത്തെയാണ്.
   വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയുടെ ഫ്രെയിമില്‍ നിന്ന് മാറി വേഷപകര്‍ച്ചയില്ലാതെ ക്യാമറകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും, അത് പ്രേക്ഷക സമൂഹത്തിന് മുന്നില്‍ റിയാലിറ്റിയായി സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരീക്ഷണമാണ് എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ പ്രേക്ഷക ലോകത്തിന് മുന്നിലേക്ക് പടച്ചുവിടുന്നത്. കാണാന്‍ അനുവാദനീയമായത് മാത്രം പ്രക്ഷേപണം ചെയ്യുവാനും കേള്‍ക്കാന്‍ തൃപ്തമായത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ശ്രദ്ധിച്ചിരുന്ന സാംസ്‌കാരികതയുടെ സീമകളെ പിച്ചിചീന്തി എല്ലാം കാണാനും കേള്‍ക്കാനും വേണ്ടി തുറന്നുവെക്കുന്ന വിനോദത്തിന്റെ പുതിയ രീതി ശാസ്ത്രമാണ് എന്റര്‍ടൈന്‍മെന്റുകളായി പുറത്ത് വരുന്നത്. കച്ചവടവത്കരിക്കപ്പെട്ട വിനോദങ്ങള്‍ അടക്കിവാഴുന്നിടത്ത് ധാര്‍മ്മികതക്കും സദാചാരത്തിനും ഇടമില്ലെന്നതാണ് കിടപ്പുമുറിയും, കുളിമുറിയും, പ്രസവ മുറിയും ലൊക്കേഷനാക്കാന്‍ ചാനല്‍ അണിയറക്കാര്‍ക്ക് പ്രേരണയാകുന്നത്.    

                      എന്റര്‍ടൈന്‍മെന്റ് ചാനലുകളുടെ അതിപ്രസരവും കിടമത്സരവും റിയാലാറ്റി ഷോകളുടെ വ്യത്യസ്ഥതങ്ങളായ പതിപ്പുകളുടെ രംഗ പ്രവേശനത്തിന് ഇനിയും വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. തങ്ങളുടെ ചാനലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കാന്‍ പ്രേക്ഷക ലോകത്തെ പര്യാപ്തമാക്കുന്ന എന്ത് കോമാളിത്തരവും, ആഭാസവും അവതരിപ്പിക്കാന്‍ ചാനല്‍ നടത്തിപ്പുകാരും, പണം ലഭിക്കുമെങ്കില്‍ ഏത് വേഷവും കെട്ടിയാടാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നവര്‍ കടതുറുവെച്ചിരിക്കുന്ന കാലം കൂടിയാണിത്. പേരിനും പ്രശ്‌സതിക്കും വേണ്ടി സ്വാകാര്യതയുടെ അടിവസ്ത്രം വരെ ഊരിനല്‍കാന്‍ സന്നദ്ധമായ മലയാളി കുടുംബങ്ങള്‍ ഏറിവരുന്ന കാഴ്ച്ചയും റിയാലിറ്റി ഷോകളുടെ പുത്തന്‍ എഡിഷനുകളില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഭാര്യ വെറുതെയാണോ അല്ലെ എന്നതും, ജീവിതം കഥയല്ലന്നതുമൊക്കെ സ്വകാര്യതകളെ പൊതു സമൂഹത്തിന് മുന്നില്‍ വ്യഭിചരിക്കാന്‍ അവസരമൊരുക്കുന്നവയാണ്. അന്യ സ്ത്രീകളോടൊത്ത് ആടിക്കുഴയുകയും, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിന്റെ ഗുണ വിശേഷങ്ങളും ആകര്‍ഷകമായി തോന്നിയ ശരീര ആകാരം വരെ പരസ്യമായി പറയിക്കുകയും ചെയ്യുന്ന റിയാലിറ്റി ഷോകള്‍ മലയാളി പൊതു സമൂഹത്തിന് മുന്നില്‍ നല്‍കുന്ന പാഠം എന്തെന്ന് ഇനിയും മനസ്സിലാകാത്ത കാര്യമാണ്. സ്വന്തം ഭാര്യയെ മുന്നിലിരുത്തി സുന്ദരിയായ അവതാരകയെ കെട്ടിപിടിക്കുകയും ചുമ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവ് മാതൃകായോഗ്യനാണെന്ന് പറയാന്‍ മടികാണിക്കാത്ത റിയാലിറ്റി ഷോകള്‍ കുത്തികീറുന്നത് മലയാളിയുടെ സാംസ്‌കാരിക മൂല്യത്തെയാണ്. പരിപാടിയുടെ വ്യത്യസ്ഥത മാത്രം അവലംബമാക്കി പടച്ചുവിടുന്ന ഷോകളിലെ സാംസ്‌കാരിക നിലവാരവും മൂല്ല്യ തകര്‍ച്ചയും പൊതു ചര്‍ച്ചക്ക് പോലും വിധേയമാക്കപ്പെടുന്നില്ലെന്നത് ഖേദകരം തന്നെ.

    സങ്കീര്‍ണ്ണവും തിരിക്കുപിടിച്ചതുമായ ജീവിത യാത്രയില്‍ മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കുന്നതാകണം വിനോദ പരിപാടികള്‍. സാമൂഹ്യ പ്രതിബദ്ധതയും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇതിനുസാധിക്കേണ്ടതുണ്ട്. കേരളീയ ഗൃഹാന്തരീക്ഷങ്ങളെ സ്വാധീനിക്കപ്പെടാന്‍ ശേഷിയുളള മാധ്യമമായി എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ മാറിയ സാഹചര്യത്തില്‍ പൊതു സമൂഹത്തിന് ഗുണകരവും മാതൃകയോഗ്യവുമായ തലമുറയുടെ സൃഷ്ടിപ്പും ഇവര്‍ ഒന്നാമത്തെ അജണ്ടയാക്കണമായിരുന്നു. കിടമത്സരങ്ങള്‍ മൂല്യ തകര്‍ച്ചയുടെ വഴികള്‍ വിശാലമാക്കുമെന്നതാണ് എന്റര്‍ടൈന്‍മെന്റ് ചാനലുകളുടെ അപചയങ്ങള്‍ക്ക് ഇടയാക്കിയത്. സാംസ്‌കാരിക തകര്‍ച്ചയുടെയും മൂല്യ ശോഷണത്തിന്റെയും പടുകുഴിയില്‍ സാമ്രാജ്യം കെട്ടിപടുത്ത ഇവര്‍ക്ക് മലയാളി തനിമയുടെ ദ്യശ്യാവിഷ്‌ക്കാരം പുനസംപ്രേക്ഷണം ചെയ്യാനാവില്ല. പുതുമകള്‍ തേടുന്ന മലയാളിയുടെ മനോഭാവത്തെ കച്ചവട ചരക്കാക്കി മാറ്റുകയെന്നതിലാണ് വിനോദ പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത്. ചാനലിന്റെ റേറ്റിംഗും അതിലൂടെ പരസ്യ ധാതാക്കളുടെ അകമഴിഞ്ഞ സഹകരണവും മാത്രം ലക്ഷ്യമിടുമ്പോള്‍ വല്‍പ്പന ചരക്കാക്കാന്‍ മികച്ച റിയാലറ്റിയായി മുന്നില്‍ വരിക സ്വകാര്യ ജീവിതങ്ങളിലെ പളപളപ്പുളള അനുഭൂതികളായിരിക്കും. മറ്റുളളവന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് സര്‍ഗാത്മകമായി കണ്ട് ആസ്വാദിക്കാന്‍ ശീലിച്ച മലയാളിയുടെ മനോഹിതമാണ് എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ ഗവേഷണ വിഷയമാക്കിയിരിക്കുന്ന്ത്. മെഗാ സീരിയലുകള്‍ ഉണ്ടാക്കിയ മാനസിക പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ഇവര്‍ ലക്ഷ്യമിടുത്.

     മലയാളിയുടെ മനോഗതിയെ ഇക്കിളിപ്പെടുത്തുന്ന നൈമിഷിക അനുഭൂതികളിലൂടെ കലാമൂല്യത്തിന്റെ നിറപ്പകിട്ടില്‍ അവതരിപ്പിക്കുന്ന രീതി ബിഗ് സ്‌ക്രീനുകള്‍ ഏറ്റെടുത്തിട്ട് കാലമേറെയായി. ഷക്കീല മലയാളി പ്രേക്ഷേക സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ഗുണകരമായിരുന്നുവെന്ന് വാദിക്കുന്ന പുതിയ തലമുറയിലെ സിനിമാ പ്രവര്‍ത്തകര്‍ ആസ്വാദനത്തിന്റെ പുതിയ അധ്യായമാണ് രചിക്കപ്പെടുന്നത്. ലൈംഗിക ചുവയോടെയുളള സംഭാഷണങ്ങള്‍ ട്രേഡ് മാര്‍ക്കായി സ്വീകരിച്ച സംവിധായകരും തിരക്കഥാകൃത്തുകളും പുത്തന്‍ സിനിമാ ക്രമത്തിന്റെ ഭാഗമാണ്. കലാമൂല്യമുളളതും സാമൂഹിക പ്രധാന്യമുളളതുമായ ഒട്ടനവധി പഴയ സിനിമകള്‍ അണഞ്ഞു പോകാത്ത പ്രൗഢിയില്‍ നിലനില്‍ക്കുമ്പോള്‍ രതിനിര്‍വ്വേദം റീമേക്ക് ചെയ്യപ്പെടാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെ ചേതോവികാരം അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്നതാണ്. പ്രസവമുറിയും, പ്രവസ രംഗങ്ങളും ക്യാമറക്ക് മുന്നില്‍ യാതൊരു മറയുമില്ലാതെ ആവിഷ്‌കരിക്കപ്പെട്ടതും വില്‍പനക്കുവെച്ച ആസ്വാദനത്തില്‍ നിന്നാണ് അമ്മയും കുഞ്ഞും തമ്മിലുളള ഹൃദയബന്ധത്തിന്റെ തീക്ഷണത പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് പ്രസവ രംഗങ്ങള്‍ ക്യാമറയിലേക്ക് ആവാഹിച്ചതെന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും, ക്യാമറക്ക് മുന്നില്‍ പ്രസവിച്ച നടിയും പൊതു സമൂഹത്തോട് പറഞ്ഞത്. അമ്മയും കുഞ്ഞും തമ്മിലുളള ബന്ധത്തിന്റെ തീവ്രത നേരിട്ട് കാണണമെന്നതാകില്ല സിനിമ കൊട്ടയിലെത്തുവരുടെ ഉദ്ദേശ്യ ശുദ്ധി എന്നുമാത്രം. സിനിമ പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ മനസിലിരുപ്പും മറിച്ചാകാന്‍ ഇടയില്ല.  മദ്യത്തിനെതിരെ ബോധവല്‍ക്കരണം എന്ന പ്രേമയത്തില്‍ എടുത്ത സിനിമയില്‍ മുഴു കുടിയനെ അവതരിപ്പിച്ച സൂപ്പര്‍ താരം സിനിമയില്‍ മദ്യത്തിന്റെ ഗ്ലാസ് പിടിക്കുന്നത് അനുകരിച്ചുകൊണ്ട് തുടര്‍ങ്ങോട്ട് മദ്യസേവയില്‍ സജ്ജീവമായെന്ന് വെളിപ്പെടുത്തിയ യുവാക്കളുടെ നാടാണിതെന്ന് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ കലാമൂല്യമെന്നതിനെ വാലില്‍ക്കെട്ടുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ.

Comments

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്