''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകും...''

എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തോടെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളങ്ങി നിന്ന ഒരു നക്ഷത്രത്തെ കൂടിയാണ് നഷ്ടമാക്കിയിരിക്കുന്നത്. എ പി ഇസ്‌ലാഹി കേരളത്തോട് വിട പറയുമ്പോള്‍ മുജാഹിദ് ഐക്യമെന്ന സുന്ദര സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവാതെ അവശേഷിക്കുന്നത്. 2002-ല്‍ സംഘടന നേരിട്ട ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ ഐക്യ ചര്‍ച്ചകളില്‍ ഏറെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും നിലകൊണ്ട വ്യക്തിത്വമായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ഐക്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഈ സമയങ്ങളില്‍ അദ്ദേഹവുമായി നേരിട്ടും ഫോണിലും സംസാരിച്ചിരുന്നവര്‍ക്ക് എ പി നല്‍കിയ മറുപടി മുജാഹിദ് ഐക്യത്തെ അദ്ദേഹം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് പ്രകടമായ തെളിവായിരുന്നു. ''പ്രശ്‌നങ്ങളെല്ലാം തീരുകയാണ്, നമ്മള്‍ ഒന്നാകാന്‍ പോവുന്നു നന്നായി പ്രാര്‍ത്ഥിക്കുമല്ലോ'' എന്നതായിരുന്നു ഐക്യ ചര്‍ച്ചകളുടെ പുരോഗതി അറിയാന്‍ വിളിക്കുന്നവര്‍ക്ക് എ പി നല്‍കിയിരുന്ന മറുപടി. 
സംഘടനാ പിളര്‍പ്പിനുശേഷം അരപതിറ്റാണ്ട് പിന്നിട്ടപ്പോള്‍ തന്നെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരൈക്യത്തിന് മനസ്സുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു എ പി. ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറിന്റെയും കെ പി എ മജീദിന്റെയും നേതൃത്വത്തില്‍ നടന്ന ഐക്യ നീക്കങ്ങളെ വലിയ പ്രതീക്ഷയോടെ ഉള്‍കൊണ്ട എ പി മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് സ്വപ്‌നം കണ്ടിരുന്നു. ഈ ഘട്ടത്തില്‍ അദ്ദേഹവുമായി സംസാരിച്ചവരോട് അടുത്ത ആഴ്ച്ച നമ്മള്‍ ഒന്നായി കൊണ്ടുളള പ്രഖ്യാപനം ഉണ്ടാകുമെന്നുവരെ പറഞ്ഞിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചീറ്റിപ്പോയ ഐക്യ നീക്കങ്ങളില്‍ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഡോ ഹുസൈന്‍ മടവൂര്‍ ഐക്യത്തിന്റെ അനിവാര്യത ഓര്‍മപ്പെടുത്തികൊണ്ട് എഴുതിയ ലേഖനത്തേയും വലിയ പ്രതീക്ഷയോടെയാണ് എ പി കണ്ടിരുന്നത്. തന്റെ കാലത്ത് സംഘടനക്ക് നേരിടേണ്ടിവന്ന പിളര്‍പ്പില്‍ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന ഇദ്ദേഹം മരണത്തിന് മുമ്പ് മുജാഹിദുകള്‍ ഐക്യപെടണമെന്ന് അതിയായി മോഹിച്ചിരുന്നു. സാങ്കേതികത്വങ്ങളില്‍ തട്ടി ഐക്യമെന്ന പ്രക്രിയ വലിച്ചുനീട്ടപ്പെട്ടപ്പോള്‍ നിരാശയോടെയാണ് അദ്ദേഹം ഇതിനെ നോക്കികണ്ടത്. പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പ് താഴെതട്ടുവരെ കടുത്ത കിട മത്സരങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലെ മാനസിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് എ പി അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. പിളര്‍പ്പിനെ തുടര്‍ന്ന് മറു ഗ്രൂപ്പിന്റെ ഭാഗമായതിനാല്‍ സഹപ്രവര്‍ത്തകരായിരുന്നവരെ അകറ്റിനിറുത്തുന്ന രീതി അദ്ദേഹം സ്വീകരിച്ചില്ല. ഡോ ഹുസൈന്‍ മടവൂരിന്റെ മാതാവ് മരണപ്പെട്ട ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ മുഴുവന്‍ സമയവും ചിലവഴിച്ച എ പി തന്റെ രക്ഷിതാവിന്റെ സ്ഥാനമാണ് ഏറ്റെടുത്തതെന്ന് ഹുസൈന്‍ മടവൂര്‍ തന്നെ സ്മരിച്ചിരുന്നു. 
കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അതി നിര്‍ണ്ണായകമായ സ്വാധീനം സാധ്യമാക്കിയ എ പി അബ്ദുല്‍ ഖാദര്‍ മൗലവിയെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ് മുജാഹിദ് കേരളം കൊണ്ടുനടന്നിരുന്നത്. പ്രഭാഷണങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം സ്വീകരിച്ച വേറിട്ട ശൈലി മുജാഹിദ് പ്രവര്‍ത്തകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനം നല്‍കിയിരുന്നു. പ്രസ്ഥാനം പിളര്‍പ്പിനെ നേരിട്ടപ്പോഴും എ പി യെ ബഹുമാനത്തോടെയും ആദരവോടെയും സമീപിക്കുവാനും അഭിസംബോധന ചെയ്യുവാനും മറുവിഭാഗത്തെ പ്രേരിപ്പിച്ചത് ഈയൊരു ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടായിരുന്നു. മുജാഹിദ് നേതൃ നിരയിലെ പഴയ കാല സാരഥികള്‍ ഓരോന്നായി ഇഹലോകവാസം വെടിയുമ്പോള്‍ ബാക്കിയായി ശേഷിക്കുന്നത് ഇവര്‍ മനസ്സില്‍ സൂക്ഷിച്ച ഐക്യമെന്ന സുന്ദര സ്വപ്‌നമാണ്. എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തിന്റെ ഈ ഘട്ടത്തിലും നിഴലിച്ചു നില്‍ക്കുന്നത് മുജാഹിദ് ഐക്യമെന്ന വിശാലതയാണ്. ഡോ ഹുസൈന്‍ മടവൂര്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ വ്യക്തമാക്കിയതുപോലെ മരിക്കുന്നതിന് മുമ്പ് നമ്മുക്ക് ഒരുമിക്കാന്‍ ഇനി എ പിയില്ല. 

Comments

  1. Kallukuppi perukkan nethrthwam nalkiyavan ennnu pusthakathil ezhuthi vechathu manju poyittilla sahodara... valayamkulam schoolil vechu nadanna yogathil kallanennum thendi ennum vilichathinu eeyullavan sakshiyanu... ithalle marubhagathine athravum bahumanavum.... ishtam kondayirikkum alle....

    ReplyDelete
  2. കള്ളനെന്നും തെണ്ടി എന്നും എ പീ യെ വിളിച്ചത് ഒരു മുജാഹിതാകില്ല സഹോദരാ. എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഒരു ആവരാജ് മുജാഹിതിനു അങ്ങിനെ വിളിക്കാന്‍ കഴിയില്ല. താങ്കള്‍ അതിനു സാക്ഷിയായി എന്ന് പറയുന്നു, വിശ്വസിക്കാന്‍ കഴിയുന്നില്ല. പിളര്പ്പിനോടനുബന്ധിച്ചു ഉമര്‍ മൌലവിക്കെതിരെ സില്സില്‍ ബൌള്‍ എന്ന ക്ഷുദ്ര കൃതി ഇറക്കി ഉമര്‍ മൌലവിയെ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചതും നാം കണ്ടു. അതും ഐ എസ് എമ്മിന്റെ പിരടിയില്‍ വെച്ച്കെട്ടി രക്ഷപ്പെടാന്‍ പലരും ശ്രമിച്ചു. പക്ഷെ ഒരു ഐ എസ് എമ്മുകാരനു അങ്ങിനെ ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആ കൃതിയുടെ ഉറവിടം ഇന്നുവരെയും ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഞങ്ങള്‍ ഒന്ന് വിശ്വസിക്കുന്നു " ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമല്ലോ". ഇതൊരു പ്രകൃതി സത്യമാണ്. ആ വെള്ളം കുടി ആരെല്ലാമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത് എന്ന് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട്. തൌഹീദ് പോരാ, ആദര്‍ശ വ്യതിയാനം വന്നിരിക്കുന്നു എന്നെല്ലാം പറഞ്ഞു ഐ എസ് എമ്മിനെ പുറത്താക്കിയവര്‍ക്ക് ഇത്ര പെട്ടെന്ന് അല്ലാഹു ശിക്ഷ നല്‍കും എന്ന് നാമാരും പ്രതീക്ഷിചിരുന്നില്ല. ഇപ്പോള്‍ എന്തുണ്ടായി. ശാന്തമായി ഇരുന്നു ഒന്ന് ആലോചിക്കുക. നമ്മുടെ പ്രവര്‍ത്തനങ്ങളെ നമുക്ക് നാളെ തുണയായി വരികയുള്ളൂ എന്നും മറക്കാതിരിക്കുക.

    ReplyDelete
  3. Rasheed sahibinte commet enikkishtappettu... muzhuvan karyangalkum reply tharan ippol samayam illa.... oru karyam ippo parayam... thankal soochippichallo kallan ennum thendi ennum AP ye vilichathu oru mujahid akilla ennu.... athu thanneyanu sahodara enteyum abhiprayam aa cheythavan orikkalum oru mujahid akilla.... muslim thanne ano ennanu ente samshayam.. pakshe ayal annu ISM nte samsthana thalathil ulla oru bharavahiyanu... pinne yogam alasippirinju AP vahanathil kayari pokumbol pinnil ninnum kooviyathu mujahidu kar alla.... pakshe avarun engineyo ee prasthanathinte utharavadappetta sthanagalil kayarippatiyavar aayirunnu... athu thanneyakam prasthanathinte innathe ee avasthakku karanam....

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്