സാംസ്‌കാരിക നായകരെ കണ്ടവരുണ്ടോ
സകല വിധ സ്വാതന്ത്ര്യത്തോടെയും, സമ്പൂര്‍ണ്ണ വിവേചനാധികാരത്തോടെയും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന ഒരു വിഭാഗം സംസ്ഥാനത്തിന്റെ പൊതു ഭൂമികയില്‍ നിന്ന് വംശ നാശത്തിന്റെ വക്കിലാണ്. മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തവരായി ഭൂമുഖത്ത് നിന്ന് ഇവര്‍ അപ്രത്യക്ഷമായെന്ന തോന്നലാണ് വാക്കുകള്‍ മുറിഞ്ഞ നിശബ്ദതയില്‍ നിന്ന് പ്രകടമാകുന്നത്. എന്തിനും ഏതിനും പ്രതികരണത്തിന്റെ മൂര്‍ച്ചയുളള ഇടം കണ്ടെത്തിയിരുന്ന ഈ വിഭാഗത്തെ മലയാളി ഓമനപ്പേരിട്ട് വിളിച്ചത് സാംസ്‌കാരിക നായകരെന്നായിരുന്നു. ഏതൊന്നിനേയും ചുറ്റിപ്പറ്റി രാഷ്ട്രീയമായി പുറത്തുവരുന്ന അനിവാര്യ പ്രതികരണങ്ങള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ ശബ്ദമായി ഉയര്‍ന്നുകേട്ട സാംസ്‌കാരിക വ്യക്തതയാണ് നിശബ്ദമാക്കപ്പെട്ട ചില നാവുകളിലൂടെ കൈമോശം വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഒരേ സമയം തെളിമയും, തിരുത്തലും സാധ്യമാക്കിയ ഈ വിഭാഗം പുതപ്പിനകത്ത് ചുരുണ്ടു കൂടി ചുറ്റുപാടുകളെ കാണാതെ സ്വന്തത്തിലേക്ക് എരിഞ്ഞമര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ സാംസ്‌കാരിക ഗതിയിലുണ്ടാകുന്ന നേരിയ മാറ്റത്തെ പോലും തന്റേടത്തോടെ ചോദ്യം ചെയ്തിരുന്ന ഏറെ പഴക്കമില്ലാത്ത ഇന്നലെകളില്‍ നിന്ന് വായ്മൂടി കെട്ടിയവന്റെ നിസാഹയതയിലേക്ക് സാംസ്‌കാരിക നേതൃത്വം നിഷ്പ്രഭമാക്കപ്പെട്ടത് സുകുമാര്‍ അഴീക്കോടിന്റെ മരണത്തോടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തമാകില്ല. സാമൂഹ്യമെന്ന് തോന്നുന്ന മുഴുവന്‍ പ്രശ്‌നങ്ങളിലും സാധാരണക്കാരന്റെ ബുദ്ധിയോട് സംവദിക്കാവുന്ന തരത്തില്‍ ആശയപരമായ ഏറ്റുമുട്ടല്‍ നടത്തിയരുന്നവര്‍ വാക്കുകളുടെ സംഘര്‍ഷ ഭൂമികയില്‍ നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലെ പ്രേരണയെന്തെന്നത് സ്വയം വിലയിരുത്തലിന് തയ്യാറാകേണ്ട ഘട്ടം കൂടിയാണിത്. തങ്ങള്‍ക്കിനിയൊന്നും ചെയ്യാനില്ലെന്ന നെടുവീര്‍പ്പോടെ വിശ്രമിക്കാന്‍ മാത്രം കേരളം സാംസ്‌കാരിക അത്യുന്നതിയിലാണെന്ന് പറഞ്ഞാല്‍ ബുദ്ധിയുറക്കാത്ത കുഞ്ഞ് പോലും വിശ്വസിക്കാന്‍ തയ്യാറാകില്ല. അതല്ല സാംസ്‌കാരിക അപചയത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുന്ന കേരളത്തിന്റെ മനസാക്ഷിയേക്കാള്‍ ചെളിക്കുണ്ടില്‍ ആഴ്ന്ന് കിടക്കുന്നതാണ് തങ്ങളുടെ ആകാരമെന്ന തിരിച്ചറിവാണോ സാംസ്‌കാരിക നേതൃത്വത്തിന്റെ ഇപ്പോഴത്തെ മൗനത്തിന് പിന്നിലെ അവലംബമെന്നതും നിശ്ചയമില്ല.
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും, ഇവരുടെ നായകര്‍ക്കും അതി നിര്‍ണ്ണായകമായ റോളാണ് നിര്‍വ്വഹിക്കപ്പെടാനുളളത്. ഭരിക്കുന്നവരും, ഭരണീയരും ഒരു പോലെ വഷളത്തരത്തിന്റെ കുപ്പായമെടുത്തണിയുന്ന കാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. മലയാളിയുടെ സാംസ്‌കാരിക ഔന്നിത്യത്തെ പിച്ചി ചീന്തുന്നവരായി ഓരോ പൗരനും മാറുമ്പോള്‍ അരുതെന്ന് പറയാന്‍ ഒരൊറ്റ നാവിനും ബലമില്ലാതെ പോകുന്നത് ലോകത്തിന് മാതൃക തീര്‍ത്ത സ്വഭാവ മഹിമയുടെ സമൂഹത്തിനുമേല്‍ നാശത്തിന്റെ അവസാനത്തെ ആണിയും അടിച്ചുകയറ്റുന്നതിന് തുല്ല്യമാവുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം മലയാളികള്‍ക്ക് ചാര്‍ത്തപ്പെട്ടത് ഇവിടുത്തുകാര്‍ പ്രകടമാക്കിയ മാനവികതയുടെ ഉത്കൃഷ്ടതയില്‍ നിന്നായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞുകൊണ്ട് ഇടപഴകാന്‍ മലയാളി കാണിച്ച വിശേഷ ബുദ്ധിയായിരുന്നു സാംസ്‌കാരിക ഔന്നിത്യത്തിലേക്ക് കേരളീയ സമൂഹത്തെ എടുത്തുയര്‍ത്തിയത്. പരസ്പര ബഹുമാനവും ആദരവും വകവെച്ചു കൊടുക്കാന്‍ പിശുക്ക് കാണിക്കാതിരുന്നതുകൊണ്ടുതന്നെ അതിക്രമങ്ങളും കയ്യേറ്റങ്ങളും കേട്ടു കേല്‍വിക്കപ്പുറത്തായിരുന്നു. സൈ്വര്യമായും, അഭിമാന ബോധത്തോടെയും ജീവിക്കുവാനുളള അവകാശം പരസ്പരം വകവെച്ച് നല്‍കപ്പെട്ടു. സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ മാതൃകാ യോഗ്യമായ നേതൃ നിര മുഴുവന്‍ മേഖലകളിലും സമ്പന്നമായിരുന്നു. പരിഷ്‌കരണവും നവോത്ഥാനവും ആത്മാര്‍ത്ഥതയോടെ പ്രയോഗവത്കരിച്ചു. മാറ്റങ്ങള്‍ക്കുളള പ്രയാണത്തിന് സ്വാര്‍ത്ഥത അതിര് നിശ്ചയിക്കാത്തതിനാല്‍ മാതൃക സമൂഹത്തിന്റെ വക്താക്കളായി ഓരോ മലയാളിയും മാറി. സാംസ്‌കാരികമായ പൂര്‍ണ്ണതയില്‍ നിന്ന് അപചയത്തിലേക്കുളള തിരിച്ചു നടത്തം ഇതര സമൂഹങ്ങളെ പോലെ മലയാളിയേയും പിടിമുറുക്കിയെങ്കിലും ഇതിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ആളില്ലാതെ പോകുന്നുവെന്നതാണ് ഗുരുതര പ്രതിസന്ധിക്ക് വഴിവെക്കുന്നത്. സാംസ്‌കാരികമായ പിന്നോട്ടടി സമൂഹങ്ങളെ ബാധിക്കുമ്പോള്‍ പൊതു ശബ്ദമെന്ന നിലയിലാണ് സാംസ്‌കാരിക നായകരുടെ ഇടപെടല്‍ അനിവാര്യമായി തീരുന്നത്. പൊതു നന്മ കണക്കിലെടുത്ത് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ പ്രമുഖരുടെ മുഖം ചുളിക്കുമെങ്കിലും സമൂഹത്തിന് ഗുണകരമായ നേട്ടം ലഭ്യമാക്കിയിരുന്നു. കേരളത്തിന്റെ സാമൂഹ്യ സന്തുലിതത്വം നിലനിറുത്തുന്നതില്‍ കഴിഞ്ഞ കാല സാംസ്‌കാരിക നായകത്വത്തിന്റെ പങ്ക് വിലക്കുറച്ചു കാണേണ്ടതല്ല. താല്‍പര്യങ്ങളില്‍ അധിഷ്ടിതമായ വ്യവസ്ഥകള്‍ക്കെതിരെ അവര്‍ നടത്തിയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ കാലാധീതമായി നിലനില്‍ക്കുന്നതാണ്. മനുഷ്യനെന്ന കേന്ദ്ര ബിന്ദുവിനെ മുന്നില്‍നിറുത്തി നാടിന്റെ സാംസ്‌കാരിക നന്മയായിരുന്ന പ്രതിരോധങ്ങളില്‍ അവര്‍ അജണ്ടയാക്കപ്പെട്ടത്.
എന്നാല്‍ ഇവരുടെ പിന്‍ഗാമികള്‍ സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് തങ്ങളുടെ സൃഷ്ടികള്‍ക്ക് നിശ്ചയിച്ച റോയല്‍റ്റിയുടേയും, ഇടതടവില്ലാതെ ലഭിക്കുന്ന പുരസ്‌ക്കാരങ്ങളുടേയും മുന്നില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. സാമൂഹ്യമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നിതിലൂടെ തങ്ങള്‍ക്ക് ലഭിക്കാനിടയുളള അംഗീകാരങ്ങള്‍ തടയപ്പെടുമോയെന്ന ആശങ്ക ഇവരെ മാളത്തിലൊളിപ്പിക്കുകയാണ്. ഭരണം മാറി വരുമ്പോള്‍ ലഭിച്ചേക്കാവുന്ന അക്കാദമികളുടെ നേതൃസ്ഥാനങ്ങള്‍ രാഷ്ട്രീയ രംഗത്തെ കൊളളരുതായ്മകള്‍ക്ക് മുന്നില്‍ മൗനികളാകാന്‍ സാംസ്‌കാരിക നേതൃത്വത്തെ നിര്‍ബന്ധിതമാക്കുന്നു. ഏതൊന്നിനോടുമുളള പ്രതിഷേധം രാഷ്ട്രീയ പക്ഷം ചേരലായി വ്യാഖ്യാനിക്കപ്പെടുമെന്നിരിക്കെ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കലാണ് വിവേകമെന്നതിലേക്ക് ഇവരെ എത്തിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ വിവാദങ്ങള്‍ ഓരോന്നും അവിഹിതങ്ങളുടെ ചീഞ്ഞളിഞ്ഞ കഥകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതായിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ തെളിമയോടെ നിലനില്‍ക്കേണ്ട സാംസ്‌കാരിക മര്യാദകള്‍ പിച്ചിചീന്തുന്നതായിരുന്നു ഓരോ വിവാദങ്ങളും. ഇക്കാലയളവില്‍ വെളിപ്പെടുത്തലുകളായി പുറത്തുവന്നവ തെളിവുകളായി ദൃശ്യാവിഷ്‌കരിക്കപ്പെട്ടാല്‍ കുടുംബമായിരുന്ന് വാര്‍ത്ത ചാനല്‍ പോലും കാണാന്‍ കഴിയാത്ത സാഹചര്യമായിരിക്കും സംജാതമാവുക. ലൈംഗിക അരാചകത്വത്തിന്റെ കുലം കുത്തിയൊഴുക്കില്‍ രാഷ്ട്രീയ നേതൃത്വം ആരോപണ വിധേയമാവുകയും, തെളിവുകള്‍ സഹിതം പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിട്ടും മൗനം ഭൂഷണമാക്കി സംസ്‌കാരിക നായകര്‍ രാഷ്ട്രീയ സമവാക്യങ്ങളോട് വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പണത്തിന്റേയും, പ്രലോഭനങ്ങളുടേയും വഴിയില്‍ നിഷ്പ്രഭമാക്കി ഭരണാധികാരികള്‍ പൊതുജനത്തെ നഗ്നമായി വിഡ്ഡികളാക്കപ്പെടുമ്പോഴും കാഴ്ച്ചക്കാരന്റെ റോളില്‍ സ്വയം നിര്‍വൃതിയുടെ മനശാസ്ത്രമാണ് സാംസ്‌കാരിക നേതൃത്വം എടുത്തണിയുന്നത്. വി എസ് അച്ചുതാനന്ദനും, പി സി ജോര്‍ജ്ജും കൊളളരുതായ്മകള്‍ക്ക് മുന്നില്‍ വേറിട്ട ശ്ബദം പ്രകടമാക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തിലെ കക്ഷിത്വം ഉയര്‍ത്തുന്ന പരിമിതികള്‍ ഇവരുടെ ഇടപെടലുകളെ നിര്‍വ്വീര്യമാക്കാറാണ് പതിവ്. ഇവിടെയാണ് പൊതുസമൂഹത്തിനിടയില്‍ സ്വീകാര്യതയുളളവരുടെ അഭിപ്രായങ്ങള്‍ പ്രസക്തമായി തീരുന്നത്. രാഷ്ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിച്ച ഭൂമികയെന്നതുകൊണ്ടാണ് മൂന്നാമതൊരു അഭിപ്രായത്തിന് കേരളത്തില്‍ പ്രത്യകമായ ഇടം ലഭിച്ചത്. ഈ അഭിപ്രായം സാംസ്‌കാരിക നായകരുടേതായാണ് പുറത്തുവന്നിരുന്നത്. കുറച്ചുകാലമായി ഈ ഇടം ശൂന്യമായതോടെ മുന്നണികളുടെ വിഴിപ്പലക്കലുകള്‍ക്ക് മുന്നില്‍ പൊതുജനത്തിന്റെ അഭിപ്രായവും വികാരവും മരവിക്കപ്പെട്ടു. രാഷ്ട്രീയ പാര്‍ടികള്‍ക്കും, മുന്നണികള്‍ക്കുമപ്പുറത്തെ പൊതുജനമെന്ന വിശാല ഇടം കാഴച്ചക്കാരും കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായി മാറുന്നത് അരാഷ്ട്ര വാദത്തിലേക്കുളള സാധ്യതകളെ തുറന്നുവെക്കുമെന്ന ആശങ്കയും കാണാതെ പോകേണ്ടതല്ല. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന കൊളളരുതായ്മകളുടെ കാര്യത്തില്‍ ആരും മോശക്കാരല്ലെന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുളള വിധേയത്വം പുതിയ തലമുറക്കിടയില്‍ വലിയ തോതില്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. യുവാക്കള്‍ക്കിടയിലെ അരാഷ്ട്രീയ പ്രവണത ഇല്ലാതാക്കണമെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിനും, തിരുത്തുന്നതിനും ശേഷിയുളള ബാഹ്യ ഇടപെടല്‍ അനിവാര്യമാണ്.
സംസ്ഥാന രാഷ്ട്രീയത്തിന്റെ അതി ദയനീയമായ സഞ്ചാരത്തിനെതിരെ തിരുത്തല്‍ ശക്തിയാകാന്‍ സാംസ്‌കാരിക നായകര്‍ക്ക് ഇനിയും സമയം കണ്ടെത്താനിയില്ലെങ്കില്‍ തലമുറയോട് ചെയ്യുന്ന ദ്രോഹമായി ഇതവശേഷിക്കും. കൊളളരുതായ്മകള്‍ക്കെതിരെ ഉറച്ച ശ്ബദം ഉയരേണ്ടതായുണ്ട്. അരുതെന്ന് പറയാന്‍ ചൂണ്ടുവിരലെങ്കിലും നീളേണ്ടതുണ്ട്. ജനാധിപത്യക്രമത്തില്‍ അധികാര രാഷ്ട്രീയത്തിന് മാറി നില്‍ക്കാനാകില്ലെന്നതു കൊണ്ടുതന്നെ ഇതിന്റെ ശുദ്ധീകരണം അജണ്ടയാകണം. വിവേകത്തോടെയുളള തിരുത്തലുകള്‍ക്കും, വിശാലതയോടെയുളള വിമര്‍ശനങ്ങള്‍ക്കും വേദിയൊരുക്കേണ്ടതുണ്ട്. സാംസ്‌ക്കാരമില്ലാത്ത സാംസ്‌കാരിക നേതൃത്വത്തിലെ കളളനാണയങ്ങളെ മാറ്റി നിറുത്തിയാല്‍ ശേഷിക്കുന്നവര്‍ പൊതു സമൂഹത്തിനൊപ്പം നിന്ന് തിരുത്തല്‍ ശക്തിയാകാന്‍ കരുത്തുളളവരാണ്. ഇവരില്‍ നിന്ന് സമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ ഇവര്‍ക്കാകുന്നില്ല. ഈഗോ മാറ്റിവെച്ച് ഒന്നിച്ചു നിന്നാല്‍ നേരത്തെ സാധ്യമാക്കിയ സാംസ്‌കാരിക ഔന്നിത്യം തിരിച്ചു പിടിക്കാനാകും. ഭരണ നേതൃത്വത്തിലും, പൊതു സമൂഹത്തിലും, കുടുംബത്തിലും, വ്യക്തികളിലും അളളിപ്പിടിച്ച കൊളളരുതായ്മകളെ തുടച്ചു നീക്കാന്‍ മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് ഇപ്പോഴും ശേഷിയുണ്ട്.
സകല വിധ സ്വാതന്ത്ര്യത്തോടെയും, സമ്പൂര്‍ണ്ണ വിവേചനാധികാരത്തോടെയും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന ഒരു വിഭാഗം സംസ്ഥാനത്തിന്റെ പൊതു ഭൂമികയില്‍ നിന്ന് വംശ നാശത്തിന്റെ വക്കിലാണ്. മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തവരായി ഭൂമുഖത്ത് നിന്ന് ഇവര്‍ അപ്രത്യക്ഷമായെന്ന തോന്നലാണ് വാക്കുകള്‍ മുറിഞ്ഞ നിശബ്ദതയില്‍ നിന്ന് പ്രകടമാകുന്നത്. എന്തിനും ഏതിനും പ്രതികരണത്തിന്റെ മൂര്‍ച്ചയുളള ഇടം കണ്ടെത്തിയിരുന്ന ഈ വിഭാഗത്തെ മലയാളി ഓമനപ്പേരിട്ട് വിളിച്ചത് സാംസ്‌കാരിക നായകരെന്നായിരുന്നു. ഏതൊന്നിനേയും ചുറ്റിപ്പറ്റി രാഷ്ട്രീയമായി പുറത്തുവരുന്ന അനിവാര്യ പ്രതികരണങ്ങള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ ശബ്ദമായി ഉയര്‍ന്നുകേട്ട സാംസ്‌കാരിക വ്യക്തതയാണ് നിശബ്ദമാക്കപ്പെട്ട ചില നാവുകളിലൂടെ കൈമോശം വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഒരേ സമയം തെളിമയും, തിരുത്തലും സാധ്യമാക്കിയ ഈ വിഭാഗം പുതപ്പിനകത്ത് ചുരുണ്ടു കൂടി ചുറ്റുപാടുകളെ കാണാതെ സ്വന്തത്തിലേക്ക് എരിഞ്ഞമര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെ സാംസ്‌കാരിക ഗതിയിലുണ്ടാകുന്ന നേരിയ മാറ്റത്തെ പോലും തന്റേടത്തോടെ ചോദ്യം ചെയ്തിരുന്ന ഏറെ പഴക്കമില്ലാത്ത ഇന്നലെകളില്‍ നിന്ന് വായ്മൂടി കെട്ടിയവന്റെ നിസാഹയതയിലേക്ക് സാംസ്‌കാരിക നേതൃത്വം നിഷ്പ്രഭമാക്കപ്പെട്ടത് സുകുമാര്‍ അഴീക്കോടിന്റെ മരണത്തോടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തമാകില്ല. സാമൂഹ്യമെന്ന് തോന്നുന്ന മുഴുവന്‍ പ്രശ്‌നങ്ങളിലും സാധാരണക്കാരന്റെ ബുദ്ധിയോട് സംവദിക്കാവുന്ന തരത്തില്‍ ആശയപരമായ ഏറ്റുമുട്ടല്‍ നടത്തിയരുന്നവര്‍ വാക്കുകളുടെ സംഘര്‍ഷ ഭൂമികയില്‍ നിന്ന് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലെ പ്രേരണയെന്തെന്നത് സ്വയം വിലയിരുത്തലിന് തയ്യാറാകേണ്ട ഘട്ടം കൂടിയാണിത്. തങ്ങള്‍ക്കിനിയൊന്നും ചെയ്യാനില്ലെന്ന നെടുവീര്‍പ്പോടെ വിശ്രമിക്കാന്‍ മാത്രം കേരളം സാംസ്‌കാരിക അത്യുന്നതിയിലാണെന്ന് പറഞ്ഞാല്‍ ബുദ്ധിയുറക്കാത്ത കുഞ്ഞ് പോലും വിശ്വസിക്കാന്‍ തയ്യാറാകില്ല. അതല്ല സാംസ്‌കാരിക അപചയത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുന്ന കേരളത്തിന്റെ മനസാക്ഷിയേക്കാള്‍ ചെളിക്കുണ്ടില്‍ ആഴ്ന്ന് കിടക്കുന്നതാണ് തങ്ങളുടെ ആകാരമെന്ന തിരിച്ചറിവാണോ സാംസ്‌കാരിക നേതൃത്വത്തിന്റെ ഇപ്പോഴത്തെ മൗനത്തിന് പിന്നിലെ അവലംബമെന്നതും നിശ്ചയമില്ല.
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും, ഇവരുടെ നായകര്‍ക്കും അതി നിര്‍ണ്ണായകമായ റോളാണ് നിര്‍വ്വഹിക്കപ്പെടാനുളളത്. ഭരിക്കുന്നവരും, ഭരണീയരും ഒരു പോലെ വഷളത്തരത്തിന്റെ കുപ്പായമെടുത്തണിയുന്ന കാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. മലയാളിയുടെ സാംസ്‌കാരിക ഔന്നിത്യത്തെ പിച്ചി ചീന്തുന്നവരായി ഓരോ പൗരനും മാറുമ്പോള്‍ അരുതെന്ന് പറയാന്‍ ഒരൊറ്റ നാവിനും ബലമില്ലാതെ പോകുന്നത് ലോകത്തിന് മാതൃക തീര്‍ത്ത സ്വഭാവ മഹിമയുടെ സമൂഹത്തിനുമേല്‍ നാശത്തിന്റെ അവസാനത്തെ ആണിയും അടിച്ചുകയറ്റുന്നതിന് തുല്ല്യമാവുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം മലയാളികള്‍ക്ക് ചാര്‍ത്തപ്പെട്ടത് ഇവിടുത്തുകാര്‍ പ്രകടമാക്കിയ മാനവികതയുടെ ഉത്കൃഷ്ടതയില്‍ നിന്നായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞുകൊണ്ട് ഇടപഴകാന്‍ മലയാളി കാണിച്ച വിശേഷ ബുദ്ധിയായിരുന്നു സാംസ്‌കാരിക ഔന്നിത്യത്തിലേക്ക് കേരളീയ സമൂഹത്തെ എടുത്തുയര്‍ത്തിയത്. പരസ്പര ബഹുമാനവും ആദരവും വകവെച്ചു കൊടുക്കാന്‍ പിശുക്ക് കാണിക്കാതിരുന്നതുകൊണ്ടുതന്നെ അതിക്രമങ്ങളും കയ്യേറ്റങ്ങളും കേട്ടു കേല്‍വിക്കപ്പുറത്തായിരുന്നു. സൈ്വര്യമായും, അഭിമാന ബോധത്തോടെയും ജീവിക്കുവാനുളള അവകാശം പരസ്പരം വകവെച്ച് നല്‍കപ്പെട്ടു. സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ മാതൃകാ യോഗ്യമായ നേതൃ നിര മുഴുവന്‍ മേഖലകളിലും സമ്പന്നമായിരുന്നു. പരിഷ്‌കരണവും നവോത്ഥാനവും ആത്മാര്‍ത്ഥതയോടെ പ്രയോഗവത്കരിച്ചു. മാറ്റങ്ങള്‍ക്കുളള പ്രയാണത്തിന് സ്വാര്‍ത്ഥത അതിര് നിശ്ചയിക്കാത്തതിനാല്‍ മാതൃക സമൂഹത്തിന്റെ വക്താക്കളായി ഓരോ മലയാളിയും മാറി. സാംസ്‌കാരികമായ പൂര്‍ണ്ണതയില്‍ നിന്ന് അപചയത്തിലേക്കുളള തിരിച്ചു നടത്തം ഇതര സമൂഹങ്ങളെ പോലെ മലയാളിയേയും പിടിമുറുക്കിയെങ്കിലും ഇതിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ആളില്ലാതെ പോകുന്നുവെന്നതാണ് ഗുരുതര പ്രതിസന്ധിക്ക് വഴിവെക്കുന്നത്. സാംസ്‌കാരികമായ പിന്നോട്ടടി സമൂഹങ്ങളെ ബാധിക്കുമ്പോള്‍ പൊതു ശബ്ദമെന്ന നിലയിലാണ് സാംസ്‌കാരിക നായകരുടെ ഇടപെടല്‍ അനിവാര്യമായി തീരുന്നത്. പൊതു നന്മ കണക്കിലെടുത്ത് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ പ്രമുഖരുടെ മുഖം ചുളിക്കുമെങ്കിലും സമൂഹത്തിന് ഗുണകരമായ നേട്ടം ലഭ്യമാക്കിയിരുന്നു. കേരളത്തിന്റെ സാമൂഹ്യ സന്തുലിതത്വം നിലനിറുത്തുന്നതില്‍ കഴിഞ്ഞ കാല സാംസ്‌കാരിക നായകത്വത്തിന്റെ പങ്ക് വിലക്കുറച്ചു കാണേണ്ടതല്ല. താല്‍പര്യങ്ങളില്‍ അധിഷ്ടിതമായ വ്യവസ്ഥകള്‍ക്കെതിരെ അവര്‍ നടത്തിയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ കാലാധീതമായി നിലനില്‍ക്കുന്നതാണ്. മനുഷ്യനെന്ന കേന്ദ്ര ബിന്ദുവിനെ മുന്നില്‍നിറുത്തി നാടിന്റെ സാംസ്‌കാരിക നന്മയായിരുന്ന പ്രതിരോധങ്ങളില്‍ അവര്‍ അജണ്ടയാക്കപ്പെട്ടത്.
എന്നാല്‍ ഇവരുടെ പിന്‍ഗാമികള്‍ സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് തങ്ങളുടെ സൃഷ്ടികള്‍ക്ക് നിശ്ചയിച്ച റോയല്‍റ്റിയുടേയും, ഇടതടവില്ലാതെ ലഭിക്കുന്ന പുരസ്‌ക്കാരങ്ങളുടേയും മുന്നില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. സാമൂഹ്യമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നിതിലൂടെ തങ്ങള്‍ക്ക് ലഭിക്കാനിടയുളള അംഗീകാരങ്ങള്‍ തടയപ്പെടുമോയെന്ന ആശങ്ക ഇവരെ മാളത്തിലൊളിപ്പിക്കുകയാണ്. ഭരണം മാറി വരുമ്പോള്‍ ലഭിച്ചേക്കാവുന്ന അക്കാദമികളുടെ നേതൃസ്ഥാനങ്ങള്‍ രാഷ്ട്രീയ രംഗത്തെ കൊളളരുതായ്മകള്‍ക്ക് മുന്നില്‍ മൗനികളാകാന്‍ സാംസ്‌കാരിക നേതൃത്വത്തെ നിര്‍ബന്ധിതമാക്കുന്നു. ഏതൊന്നിനോടുമുളള പ്രതിഷേധം രാഷ്ട്രീയ പക്ഷം ചേരലായി വ്യാഖ്യാനിക്കപ്പെടുമെന്നിരിക്കെ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കലാണ് വിവേകമെന്നതിലേക്ക് ഇവരെ എത്തിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ വിവാദങ്ങള്‍ ഓരോന്നും അവിഹിതങ്ങളുടെ ചീഞ്ഞളിഞ്ഞ കഥകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതായിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ തെളിമയോടെ നിലനില്‍ക്കേണ്ട സാംസ്‌കാരിക മര്യാദകള്‍ പിച്ചിചീന്തുന്നതായിരുന്നു ഓരോ വിവാദങ്ങളും. ഇക്കാലയളവില്‍ വെളിപ്പെടുത്തലുകളായി പുറത്തുവന്നവ തെളിവുകളായി ദൃശ്യാവിഷ്‌കരിക്കപ്പെട്ടാല്‍ കുടുംബമായിരുന്ന് വാര്‍ത്ത ചാനല്‍ പോലും കാണാന്‍ കഴിയാത്ത സാഹചര്യമായിരിക്കും സംജാതമാവുക. ലൈംഗിക അരാചകത്വത്തിന്റെ കുലം കുത്തിയൊഴുക്കില്‍ രാഷ്ട്രീയ നേതൃത്വം ആരോപണ വിധേയമാവുകയും, തെളിവുകള്‍ സഹിതം പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിട്ടും മൗനം ഭൂഷണമാക്കി സംസ്‌കാരിക നായകര്‍ രാഷ്ട്രീയ സമവാക്യങ്ങളോട് വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പണത്തിന്റേയും, പ്രലോഭനങ്ങളുടേയും വഴിയില്‍ നിഷ്പ്രഭമാക്കി ഭരണാധികാരികള്‍ പൊതുജനത്തെ നഗ്നമായി വിഡ്ഡികളാക്കപ്പെടുമ്പോഴും കാഴ്ച്ചക്കാരന്റെ റോളില്‍ സ്വയം നിര്‍വൃതിയുടെ മനശാസ്ത്രമാണ് സാംസ്‌കാരിക നേതൃത്വം എടുത്തണിയുന്നത്. വി എസ് അച്ചുതാനന്ദനും, പി സി ജോര്‍ജ്ജും കൊളളരുതായ്മകള്‍ക്ക് മുന്നില്‍ വേറിട്ട ശ്ബദം പ്രകടമാക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തിലെ കക്ഷിത്വം ഉയര്‍ത്തുന്ന പരിമിതികള്‍ ഇവരുടെ ഇടപെടലുകളെ നിര്‍വ്വീര്യമാക്കാറാണ് പതിവ്. ഇവിടെയാണ് പൊതുസമൂഹത്തിനിടയില്‍ സ്വീകാര്യതയുളളവരുടെ അഭിപ്രായങ്ങള്‍ പ്രസക്തമായി തീരുന്നത്. രാഷ്ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിച്ച ഭൂമികയെന്നതുകൊണ്ടാണ് മൂന്നാമതൊരു അഭിപ്രായത്തിന് കേരളത്തില്‍ പ്രത്യകമായ ഇടം ലഭിച്ചത്. ഈ അഭിപ്രായം സാംസ്‌കാരിക നായകരുടേതായാണ് പുറത്തുവന്നിരുന്നത്. കുറച്ചുകാലമായി ഈ ഇടം ശൂന്യമായതോടെ മുന്നണികളുടെ വിഴിപ്പലക്കലുകള്‍ക്ക് മുന്നില്‍ പൊതുജനത്തിന്റെ അഭിപ്രായവും വികാരവും മരവിക്കപ്പെട്ടു. രാഷ്ട്രീയ പാര്‍ടികള്‍ക്കും, മുന്നണികള്‍ക്കുമപ്പുറത്തെ പൊതുജനമെന്ന വിശാല ഇടം കാഴച്ചക്കാരും കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായി മാറുന്നത് അരാഷ്ട്ര വാദത്തിലേക്കുളള സാധ്യതകളെ തുറന്നുവെക്കുമെന്ന ആശങ്കയും കാണാതെ പോകേണ്ടതല്ല. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന കൊളളരുതായ്മകളുടെ കാര്യത്തില്‍ ആരും മോശക്കാരല്ലെന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുളള വിധേയത്വം പുതിയ തലമുറക്കിടയില്‍ വലിയ തോതില്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. യുവാക്കള്‍ക്കിടയിലെ അരാഷ്ട്രീയ പ്രവണത ഇല്ലാതാക്കണമെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിനും, തിരുത്തുന്നതിനും ശേഷിയുളള ബാഹ്യ ഇടപെടല്‍ അനിവാര്യമാണ്.
സംസ്ഥാന രാഷ്ട്രീയത്തിന്റെ അതി ദയനീയമായ സഞ്ചാരത്തിനെതിരെ തിരുത്തല്‍ ശക്തിയാകാന്‍ സാംസ്‌കാരിക നായകര്‍ക്ക് ഇനിയും സമയം കണ്ടെത്താനിയില്ലെങ്കില്‍ തലമുറയോട് ചെയ്യുന്ന ദ്രോഹമായി ഇതവശേഷിക്കും. കൊളളരുതായ്മകള്‍ക്കെതിരെ ഉറച്ച ശ്ബദം ഉയരേണ്ടതായുണ്ട്. അരുതെന്ന് പറയാന്‍ ചൂണ്ടുവിരലെങ്കിലും നീളേണ്ടതുണ്ട്. ജനാധിപത്യക്രമത്തില്‍ അധികാര രാഷ്ട്രീയത്തിന് മാറി നില്‍ക്കാനാകില്ലെന്നതു കൊണ്ടുതന്നെ ഇതിന്റെ ശുദ്ധീകരണം അജണ്ടയാകണം. വിവേകത്തോടെയുളള തിരുത്തലുകള്‍ക്കും, വിശാലതയോടെയുളള വിമര്‍ശനങ്ങള്‍ക്കും വേദിയൊരുക്കേണ്ടതുണ്ട്. സാംസ്‌ക്കാരമില്ലാത്ത സാംസ്‌കാരിക നേതൃത്വത്തിലെ കളളനാണയങ്ങളെ മാറ്റി നിറുത്തിയാല്‍ ശേഷിക്കുന്നവര്‍ പൊതു സമൂഹത്തിനൊപ്പം നിന്ന് തിരുത്തല്‍ ശക്തിയാകാന്‍ കരുത്തുളളവരാണ്. ഇവരില്‍ നിന്ന് സമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ ഇവര്‍ക്കാകുന്നില്ല. ഈഗോ മാറ്റിവെച്ച് ഒന്നിച്ചു നിന്നാല്‍ നേരത്തെ സാധ്യമാക്കിയ സാംസ്‌കാരിക ഔന്നിത്യം തിരിച്ചു പിടിക്കാനാകും. ഭരണ നേതൃത്വത്തിലും, പൊതു സമൂഹത്തിലും, കുടുംബത്തിലും, വ്യക്തികളിലും അളളിപ്പിടിച്ച കൊളളരുതായ്മകളെ തുടച്ചു നീക്കാന്‍ മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് ഇപ്പോഴും ശേഷിയുണ്ട്.
സാമൂഹ്യ വിമര്‍ശനത്തിന്‍റെ വേദിയില്‍ അഴീക്കോടിന്‍റെ അഭാവം മഹാശൂന്യത സൃഷ്ടിക്കുന്നു.ഏത് വമ്പനേയും കൊലകൊമ്പനേയും സ്വതസിദ്ധമായ വാക്ചാതുരികൊണ്ട് വിമര്‍ശനത്തിന്റെ വാള്‍നാവിലൂടെ അടക്കി നിര്‍ത്താന്‍ ആ വലിയ മനുഷ്യന് സാധിച്ചിരുന്നു...ഈ വര്‍ത്തമാനലോകത്തിന്‍റെ പൊളളത്തരങ്ങള്‍ വിളിച്ചുപറയുകയായിരുന്നു സുകുമാര്‍ അഴീക്കോട്. ഉച്ചഭാഷിണിയെ ബൌദ്ധികവും, കലാപാത്മകവുമാക്കാന്‍ ഇനി നമുക്കാരുണ്ട്?
ReplyDelete