കേരളമേ; ലജ്ജിച്ച് തലതാഴ്ത്തുന്നു
ലോകത്തെ ആകമാനം ആകര്‍ഷിച്ച കേരളമെന്ന സുന്ദരമുഖം കാപട്യത്തിന്റെ നിറചാര്‍ത്തായിരുന്നുവെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധിതമാകുകയാണോ? സംസ്‌കാരികമെന്നും പ്രബുദ്ധമെന്നും മേനി നടിച്ച ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനുപോലും അരോചകമാകുന്ന ഭൂമികയായി മാറുന്നുവോ? അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത, പെറ്റുപോറ്റിയ കുഞ്ഞിനോടുപോലും കരുണയില്ലാത്ത നികൃഷ്ടരുടെ വഴിയിലാണോ മലയാളിയുടെ പുത്തന്‍ മനോഗതി? കേട്ടുശീലിച്ചതും കണ്ടറിഞ്ഞതുമായ ശീലങ്ങളില്‍ നിന്നുമാറി ദുഷ്ടതയുടെയും അപരിഷ്‌കൃത ചെയ്തികളുടെയും വഴിയില്‍ ഉദ്ബുദ്ധ സമൂഹമെന്ന അവകാശവാദത്തിന്റെ വക്താക്കള്‍ പാതാളത്തോളം തരം താഴുമ്പോള്‍ ബോധ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണിവ.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കേരളം സാധ്യമാക്കിയ സാംസ്‌ക്കാരിക തനിമയെ ചീട്ടുക്കൊട്ടാരം പോലെ തകര്‍ത്തില്ലാതാക്കുന്ന കാഴ്ച്ചക്കാണ് കഴിഞ്ഞ ചില മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇതര സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളം മാതൃകയെന്ന് മേനി നടിച്ചിരുന്നവയില്‍ ഏതെങ്കിലുമൊന്ന് മരുന്നിനെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പ്രബുദ്ധത എന്നത് അതിരുവിട്ട കൈക്രിയകള്‍ക്കുളള ലൈസന്‍സാണെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നുപോലും അരുതായ്മകള്‍ പ്രകടമായിരിക്കുന്നത്. സാംസ്‌കാരികത തൊട്ട് തീണ്ടാത്ത ഇരുണ്ട യുഗങ്ങളെ കവച്ചുവെക്കുന്ന തരത്തില്‍ ആഭാസങ്ങളും ക്രൂരതകളും മലയാളിയുടെ അക്കൗണ്ടില്‍ കുന്നുകൂടുന്നുവെന്നത് ആശങ്കയോടെ നോക്കികാണാനെ തരമുളളൂ. സ്ത്രീകളോടും പുഞ്ചുകുഞ്ഞുങ്ങളോടുമുളള അതിക്രമം അതിരുവിടുന്നിടത്ത് തലകുനിക്കേണ്ടിവരികയാണ് മനസ്സില്‍ നന്മ ശേഷിക്കുന്ന ഓരോ മലയാളിക്കും.
സ്ത്രീകളോട് മാന്യമായും, കുട്ടികളോട് കരുണയോടെയും പെരുമാറാണമെന്ന മാനുഷികതയുടെ പൊതുധാരണ കേരളം മറവിയുടെ കൂട്ടിലൊളിപ്പിച്ചിരിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സന്ധ്യമയങ്ങിയ ശേഷം സുഹൃത്തിനൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ഡല്‍ഹിയിലെ കാട്ടാളന്മാരെ നോക്കി ഇവരെന്ത് അപരിഷ്‌കൃതരാണെന്ന് നെടുവീര്‍പ്പോടെ ചോദിച്ചവരാണ് നമ്മള്‍. എന്നാല്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍, ചാനല്‍ ക്യാമറകളുടെയൊക്കെ സാന്നിധ്യമുളളിടത്ത് നാലാളറിയുന്ന സിനിമ നടിയുടെ മേനിയില്‍ കൈ ക്രിയ നടത്താന്‍ പരിസരം നോക്കാതിരുന്ന ഉത്തരവാദപ്പെട്ട ജനപ്രതിനിധി നമ്മുടെ കൂട്ടത്തില്‍ നിന്നു തന്നെയുണ്ടാകുമ്പോള്‍ നേരത്തെ പ്രകടമാക്കിയ നെടുവീര്‍പ്പ് നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസമായി പുറത്തുവിടേണ്ടിവരികയാണ് സാധാരണക്കാരനായ ഓരോ മലയാളിക്കും. ഇരുട്ടിന്റെ മറവില്‍ പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച ഡല്‍ഹിയിലെ യുവാക്കളും, പകലിന്റെ വെളിച്ചത്തില്‍ സിനിമ നടിയോട് ലീലാവിലാസങ്ങള്‍ പ്രകടമാക്കിയ ജനപ്രതിനിധിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ഗവേഷണ വിഷയമാക്കേണ്ടതാണ്.
സ്ത്രീയുടെ മഹത്വവും, പവിത്രതയും, സുരക്ഷയും കാത്തു സൂക്ഷിക്കേണ്ടത് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് ഗീര്‍വാണ പ്രസംഗം നടത്തുന്ന ഉത്തരവാദപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സ്ത്രീ അരക്ഷിതയാണെന്നതാണ് പുറം ലോകമറിഞ്ഞ സമകാലീന സംഭവങ്ങള്‍ വെളിവാക്കുന്നത്. പെണ്ണിന്റെ മേനിയഴകിന് ഉത്തരവാദപ്പെട്ട കരങ്ങള്‍ സ്പര്‍ശനത്തിലൂടെ വില പറഞ്ഞ സംഭവങ്ങള്‍ നേരത്തേയും പലതുണ്ട്. സിനിമ നടിക്ക് വളളം കളി മത്സരം ജനപ്രതിനിധിയുടെ തനി നിറം തിരിച്ചറിയാന്‍ നിമിത്തമായെങ്കില്‍ മറ്റൊരു കലാകാരിക്ക് ആകാശ യാത്രയായിരുന്നു വേദിയായത്. ഇന്നത്തെ കൈ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥം വരെ നീളുന്നതാണെങ്കില്‍ അന്നത്തെ കൈക്ക് സംസ്ഥാന മന്ത്രി സഭയുടെ വിവേചനാധികാരമുണ്ടായിരുന്നു.
ഇതുകൊണ്ടും തീരുന്നാതായിരുന്നില്ല ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ കൈക്രിയകള്‍. കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് മന്ത്രി മന്ദിരത്തില്‍ വെച്ച് കരണത്തടിയേല്‍ക്കേണ്ടിവന്ന യുവ മന്ത്രിയും, മകന് വേണ്ടി വിവാഹമാലോചിച്ച യുവതിയുമായി കിടക്കപങ്കിട്ട മുന്‍ മന്ത്രിയും സ്ത്രീകളോട് കാണിക്കേണ്ട മാന്യതയും, പെരുമാറ്റ ചട്ടവും പ്രകടമാക്കി തന്നവരില്‍ ''മാതൃക'' പുരുഷന്മാരാണ്. ഇവരുടെ ചെയ്തികള്‍ നീലചിത്രം കാണുന്ന ആസ്വാദനത്തോടെ മാലോകര്‍ കണ്‍കുളിര്‍ക്കെ കണ്ടെങ്കിലും നിയമവും നടപടികളും ഇവര്‍ക്കുമുന്നില്‍ പകച്ചുനിന്നു. കൈക്രിയകള്‍ക്ക് വിധേയരാകേണ്ടി വന്ന സ്ത്രീകളാണ് നെറികേട് കാട്ടിയതെന്ന സംഗ്രഹത്തോടെ ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. സൂര്യനെല്ലിയും, കവിയൂരും, കതിരൂരും, ഐസ്‌ക്രീമും പെണ്‍കുട്ടികളുടെ മാത്രം കുറ്റംകൊണ്ട് സംഭവിച്ചതാണെന്ന നിഗമനമാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇന്നും വെച്ചു പുലര്‍ത്തുന്നത്. നിയമത്തിന്റെ സാങ്കേതികത്തമെന്തുമാകട്ടെ സ്ത്രീ ഇപ്പറഞ്ഞിടത്തെല്ലാം അതിക്രമത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്നതിനാല്‍ തര്‍ക്കമില്ല. അതുമല്ലെങ്കില്‍ അരുതാത്തതിന് പെണ്ണ് ഇരയാക്കപ്പെട്ടുവെന്നെങ്കിലും സമ്മതിച്ചു തരേണ്ടിവരും. അറിഞ്ഞതും തെളിഞ്ഞതും മാത്രം കുന്നോളം വരുമെങ്കില്‍ സ്ത്രീയുടെ മാന്യതക്ക് ഇവിടെ എന്ത് വിലയെന്നത് അടിവരയിടപ്പെടുകയാണ്. സ്ത്രീയെ കമ്പോള വസ്തുവാക്കി മാറ്റിയ പാശ്ചാത്ത്യ സംസ്‌ക്കാരത്തേക്കാള്‍ അധപതിച്ചിരിക്കുന്നു പെണ്ണിനോടുളള മനോഗതിയെന്നതാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുളള തുടര്‍ച്ചയായ ചെയ്തികള്‍ പ്രകടമാക്കുന്നത്.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ജീവിക്കുവാനുളള അവസരം നിഷേധിക്കപ്പെടുന്ന ഏതൊരു സമൂഹവും അപരിഷ്‌കൃതതയുടെ മുഖം സ്വയം എടുത്തണിയുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സമീപ കാലത്തുണ്ടായ സംഭവവികാസങ്ങള്‍ സാംസ്‌ക്കാരിക ഔന്നിത്യത്തില്‍ നിന്നുളള മലയാളിയുടെ തിരിച്ചു നടത്തമാണ് പ്രകടമാക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ വേണ്ടപ്പെട്ടവരാല്‍ അക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മാറുകയാണ്. സ്ത്രീകള്‍ അപമാനിക്കപ്പെടുകയും, പീഡനത്തിനിരയാവുകയും ചെയ്യുന്നുവെന്ന വസ്തുകള്‍ക്കൊപ്പം തന്നെ താടകയുടെ പ്രതിരൂപങ്ങളായി ഇവരില്‍ ചിലര്‍ മാറുന്നുവെന്നതും കാണാതെ പോയിക്കൂടാ. മാതൃത്വമെന്നതിന്റെ സദ്ഗുണം കണികപോലും മനസ്സിലില്ലാത്ത പെണ്‍കോലങ്ങള്‍ മലയാളിയുടെ മനസ്സാക്ഷിയെ കരയിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കാമുകനോടൊപ്പം സുഖിച്ചുകഴിയാന്‍ തടസ്സമായ പൊന്നോമനയെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടാന്‍ ഒത്താശ ചെയ്തുകൊടുത്ത മാതൃത്വം ഇതില്‍ ഒടുവിലത്തേതാണ്. നിഷ്‌കളങ്കത തുളുമ്പുന്ന പിഞ്ചുമുഖത്തെ നിഷ്‌കരുണം ഇല്ലാതാക്കാന്‍ മാതൃത്വത്തെ പ്രേരിപ്പിച്ച സ്വാര്‍ത്ഥത മലയാളിയുടെ കപട മുഖത്തെ അനാവരണം ചെയ്യുന്നതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ മൂല്ല്യങ്ങളെ ചവിട്ടിമെതിക്കുന്ന പുതിയ തലമുറയുടെ പ്രേതം കേരളത്തെ സമ്പൂര്‍ണ്ണമായി ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഭാര്‍തൃ സഹോദരനാല്‍ കഴുത്തറക്കപ്പെട്ട കുരുന്ന് മുഖങ്ങള്‍ മനസ്സിനകത്ത് കെടാതെ നില്‍ക്കുന്ന കനലുകളാണിപ്പോഴും. സ്വന്തം ചോരയില്‍ പിറന്നതിനെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് തളളിയിട്ട് കൊല്ലാന്‍ ഹൃദയം വിലങ്ങിടാത്ത കാടത്തത്തിന്റെ പ്രതീകങ്ങള്‍ ഏറിവരികയാണ്. ഏതൊരു കഠിന ഹൃദയത്തേയും അലിയിച്ചു കളയുന്ന പിഞ്ചുമുഖങ്ങളുടെ നിഷ്‌കളങ്കത മലയാളിയുടെ കരാളതയെ തടഞ്ഞു നിറുത്താന്‍ സ്വാധീന ശക്തിയാകുന്നില്ലെന്നത് അതീവ ഗുരുതരമായ സമൂഹ്യ ദുരവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. സ്‌നേഹ ലാളനകള്‍ നല്‍കേണ്ട പ്രായത്തില്‍ ലൈംഗിക ശമനത്തിനുളള മാര്‍ഗ്ഗമായി സ്വന്തം മക്കളെ കാണുന്നിടത്തേക്ക് മലയാളി അധപ്പതിച്ചെങ്കില്‍ കേരളമേ, നിന്നെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പരിതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമുണ്ട്.
ആരെയാണ് മലായളി മാതൃകയാക്കേണ്ടതെന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്. സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ അരാചകത്വത്തിന്റെയും നെറികേടുകളുടെയും വക്താക്കളായി മാറുകയാണ്. പൊതുവേദികളില്‍ പോലും സ്ത്രീകള്‍ പൊതു പ്രവര്‍ത്തകരാല്‍ അതിക്രമത്തിന് വിധേയമാകുന്നു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്കിത്തരത്തിലുളള അനനുഭവങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്നതായി പ്രമുഖയായ ഒരു വനിത നേതാവ് തന്നെ വെളിപ്പെടുത്തുന്നു. പൊതു പ്രവര്‍ത്തനത്തിനായി തുറന്നുവെക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും, മന്ത്രി മന്ദിരങ്ങളും, അനുബന്ധ സൗകര്യങ്ങളും അവിഹിത ബന്ധങ്ങളുടേയും, വഴിവിട്ട ചെയ്തികളുടേയും കൂത്തരങ്ങുകളായി മാറുന്നു. സ്ത്രീ വിഷയങ്ങളില്‍ മത പണ്ഡിതന്മാര്‍ അടക്കം പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടുന്നു. തട്ടിപ്പുകളുടേയും, വെട്ടിപ്പിന്റേയും, ചൂഷണങ്ങളുടേയും അംബാസിഡര്‍മാരായി മത ചിഹ്നങ്ങള്‍ എടുത്തണിഞ്ഞവര്‍ മാറുന്നു. മത പൗരോഹിത്യത്തിന്റെ ആശിര്‍വാദത്തോടെയുളള കോടികളുടെ നിക്ഷേപ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും അപചയങ്ങള്‍ പിടിമുറുക്കപ്പെടുന്നു. മദ്യം എല്ലാറ്റിനും ചൂട്ടുപിടിക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ റോളില്‍ വിരാജിക്കുന്നു. സര്‍വ്വ മേഖലകളിലും സാംസ്‌കാരിക തകര്‍ച്ച മറ നീക്കി ആന്ദന നൃത്തം ചവിട്ടുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക നിലനില്‍പ്പ് മുള്‍മുനയില്‍ ആടി ഉലയുമ്പോഴും സാംസ്‌കാരിക പ്രവര്‍ത്തകരെന്ന വിഭാഗത്തെ മഷിയിട്ട് നോക്കിയിട്ട് പോലും കാണുന്നില്ല. സുകുമാര്‍ അഴീക്കോടിന്റെ മരണത്തോടെ കേരളത്തിന്റെ സാംസ്‌കാരിക ശബ്ദവും ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു. ഞാനും, എന്റെ കൃതിയും, അതിന്റെ റോയല്‍റ്റിയും എന്നതിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തനം ചുരുങ്ങുകയാണ്. കേരളം അതിന്റെ ചരിത്രത്തിലില്ലാത്ത വിധം സാംസ്‌കാരിക പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം ഏറെ വലുതാണെങ്കിലും ഇവര്‍ വായ മൂടികെട്ടി മാളത്തിലൊളിക്കുന്നതിനാണ് താല്‍പര്യം കാണിക്കുന്നത്.
പിന്‍ കുറിപ്പ്: മാതൃത്വത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കാന്‍ സ്വന്തം പ്രസവം ക്യാമറക്കുമുന്നില്‍ സമര്‍പ്പിച്ച് പുത്തന്‍ സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച ശ്വേത മേനോന്‍ വളളം കളി മത്സര വേദിയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ക്യാമറ ലൊക്കേഷനുകളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. പ്രായം കൂടിവരുന്ന പൊതു പ്രവര്‍ത്തകര്‍ക്കിടിയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പ്രത്യേകതരം ഇളക്കത്തിന് പിന്നലെ വൈകാരിക തീവ്രതയെ പ്രമേയമാക്കി അടുത്ത സിനിമക്കുളള സാധ്യതകള്‍ പരിഗണിക്കാവുന്നതാണ്. മാതൃത്വം പഠിപ്പിക്കുന്ന സിനിമ കണ്ടതുകൊണ്ടാകും കഠിന വേദനയില്‍ പ്രസവിച്ചിട്ട കുഞ്ഞുങ്ങളോട് കരുണയില്ലാതെ പെരുമാറാന്‍ അമ്മ മനസ്സുകള്‍ക്ക് പ്രേരണയാകുന്നത്.
ലോകത്തെ ആകമാനം ആകര്‍ഷിച്ച കേരളമെന്ന സുന്ദരമുഖം കാപട്യത്തിന്റെ നിറചാര്‍ത്തായിരുന്നുവെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധിതമാകുകയാണോ? സംസ്‌കാരികമെന്നും പ്രബുദ്ധമെന്നും മേനി നടിച്ച ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനുപോലും അരോചകമാകുന്ന ഭൂമികയായി മാറുന്നുവോ? അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത, പെറ്റുപോറ്റിയ കുഞ്ഞിനോടുപോലും കരുണയില്ലാത്ത നികൃഷ്ടരുടെ വഴിയിലാണോ മലയാളിയുടെ പുത്തന്‍ മനോഗതി? കേട്ടുശീലിച്ചതും കണ്ടറിഞ്ഞതുമായ ശീലങ്ങളില്‍ നിന്നുമാറി ദുഷ്ടതയുടെയും അപരിഷ്‌കൃത ചെയ്തികളുടെയും വഴിയില്‍ ഉദ്ബുദ്ധ സമൂഹമെന്ന അവകാശവാദത്തിന്റെ വക്താക്കള്‍ പാതാളത്തോളം തരം താഴുമ്പോള്‍ ബോധ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണിവ.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കേരളം സാധ്യമാക്കിയ സാംസ്‌ക്കാരിക തനിമയെ ചീട്ടുക്കൊട്ടാരം പോലെ തകര്‍ത്തില്ലാതാക്കുന്ന കാഴ്ച്ചക്കാണ് കഴിഞ്ഞ ചില മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇതര സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളം മാതൃകയെന്ന് മേനി നടിച്ചിരുന്നവയില്‍ ഏതെങ്കിലുമൊന്ന് മരുന്നിനെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പ്രബുദ്ധത എന്നത് അതിരുവിട്ട കൈക്രിയകള്‍ക്കുളള ലൈസന്‍സാണെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നുപോലും അരുതായ്മകള്‍ പ്രകടമായിരിക്കുന്നത്. സാംസ്‌കാരികത തൊട്ട് തീണ്ടാത്ത ഇരുണ്ട യുഗങ്ങളെ കവച്ചുവെക്കുന്ന തരത്തില്‍ ആഭാസങ്ങളും ക്രൂരതകളും മലയാളിയുടെ അക്കൗണ്ടില്‍ കുന്നുകൂടുന്നുവെന്നത് ആശങ്കയോടെ നോക്കികാണാനെ തരമുളളൂ. സ്ത്രീകളോടും പുഞ്ചുകുഞ്ഞുങ്ങളോടുമുളള അതിക്രമം അതിരുവിടുന്നിടത്ത് തലകുനിക്കേണ്ടിവരികയാണ് മനസ്സില്‍ നന്മ ശേഷിക്കുന്ന ഓരോ മലയാളിക്കും.
സ്ത്രീകളോട് മാന്യമായും, കുട്ടികളോട് കരുണയോടെയും പെരുമാറാണമെന്ന മാനുഷികതയുടെ പൊതുധാരണ കേരളം മറവിയുടെ കൂട്ടിലൊളിപ്പിച്ചിരിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സന്ധ്യമയങ്ങിയ ശേഷം സുഹൃത്തിനൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ഡല്‍ഹിയിലെ കാട്ടാളന്മാരെ നോക്കി ഇവരെന്ത് അപരിഷ്‌കൃതരാണെന്ന് നെടുവീര്‍പ്പോടെ ചോദിച്ചവരാണ് നമ്മള്‍. എന്നാല്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍, ചാനല്‍ ക്യാമറകളുടെയൊക്കെ സാന്നിധ്യമുളളിടത്ത് നാലാളറിയുന്ന സിനിമ നടിയുടെ മേനിയില്‍ കൈ ക്രിയ നടത്താന്‍ പരിസരം നോക്കാതിരുന്ന ഉത്തരവാദപ്പെട്ട ജനപ്രതിനിധി നമ്മുടെ കൂട്ടത്തില്‍ നിന്നു തന്നെയുണ്ടാകുമ്പോള്‍ നേരത്തെ പ്രകടമാക്കിയ നെടുവീര്‍പ്പ് നിസ്സഹായതയുടെ ദീര്‍ഘ നിശ്വാസമായി പുറത്തുവിടേണ്ടിവരികയാണ് സാധാരണക്കാരനായ ഓരോ മലയാളിക്കും. ഇരുട്ടിന്റെ മറവില്‍ പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച ഡല്‍ഹിയിലെ യുവാക്കളും, പകലിന്റെ വെളിച്ചത്തില്‍ സിനിമ നടിയോട് ലീലാവിലാസങ്ങള്‍ പ്രകടമാക്കിയ ജനപ്രതിനിധിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ഗവേഷണ വിഷയമാക്കേണ്ടതാണ്.
സ്ത്രീയുടെ മഹത്വവും, പവിത്രതയും, സുരക്ഷയും കാത്തു സൂക്ഷിക്കേണ്ടത് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് ഗീര്‍വാണ പ്രസംഗം നടത്തുന്ന ഉത്തരവാദപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സ്ത്രീ അരക്ഷിതയാണെന്നതാണ് പുറം ലോകമറിഞ്ഞ സമകാലീന സംഭവങ്ങള്‍ വെളിവാക്കുന്നത്. പെണ്ണിന്റെ മേനിയഴകിന് ഉത്തരവാദപ്പെട്ട കരങ്ങള്‍ സ്പര്‍ശനത്തിലൂടെ വില പറഞ്ഞ സംഭവങ്ങള്‍ നേരത്തേയും പലതുണ്ട്. സിനിമ നടിക്ക് വളളം കളി മത്സരം ജനപ്രതിനിധിയുടെ തനി നിറം തിരിച്ചറിയാന്‍ നിമിത്തമായെങ്കില്‍ മറ്റൊരു കലാകാരിക്ക് ആകാശ യാത്രയായിരുന്നു വേദിയായത്. ഇന്നത്തെ കൈ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥം വരെ നീളുന്നതാണെങ്കില്‍ അന്നത്തെ കൈക്ക് സംസ്ഥാന മന്ത്രി സഭയുടെ വിവേചനാധികാരമുണ്ടായിരുന്നു.
ഇതുകൊണ്ടും തീരുന്നാതായിരുന്നില്ല ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ കൈക്രിയകള്‍. കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് മന്ത്രി മന്ദിരത്തില്‍ വെച്ച് കരണത്തടിയേല്‍ക്കേണ്ടിവന്ന യുവ മന്ത്രിയും, മകന് വേണ്ടി വിവാഹമാലോചിച്ച യുവതിയുമായി കിടക്കപങ്കിട്ട മുന്‍ മന്ത്രിയും സ്ത്രീകളോട് കാണിക്കേണ്ട മാന്യതയും, പെരുമാറ്റ ചട്ടവും പ്രകടമാക്കി തന്നവരില്‍ ''മാതൃക'' പുരുഷന്മാരാണ്. ഇവരുടെ ചെയ്തികള്‍ നീലചിത്രം കാണുന്ന ആസ്വാദനത്തോടെ മാലോകര്‍ കണ്‍കുളിര്‍ക്കെ കണ്ടെങ്കിലും നിയമവും നടപടികളും ഇവര്‍ക്കുമുന്നില്‍ പകച്ചുനിന്നു. കൈക്രിയകള്‍ക്ക് വിധേയരാകേണ്ടി വന്ന സ്ത്രീകളാണ് നെറികേട് കാട്ടിയതെന്ന സംഗ്രഹത്തോടെ ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. സൂര്യനെല്ലിയും, കവിയൂരും, കതിരൂരും, ഐസ്‌ക്രീമും പെണ്‍കുട്ടികളുടെ മാത്രം കുറ്റംകൊണ്ട് സംഭവിച്ചതാണെന്ന നിഗമനമാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇന്നും വെച്ചു പുലര്‍ത്തുന്നത്. നിയമത്തിന്റെ സാങ്കേതികത്തമെന്തുമാകട്ടെ സ്ത്രീ ഇപ്പറഞ്ഞിടത്തെല്ലാം അതിക്രമത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്നതിനാല്‍ തര്‍ക്കമില്ല. അതുമല്ലെങ്കില്‍ അരുതാത്തതിന് പെണ്ണ് ഇരയാക്കപ്പെട്ടുവെന്നെങ്കിലും സമ്മതിച്ചു തരേണ്ടിവരും. അറിഞ്ഞതും തെളിഞ്ഞതും മാത്രം കുന്നോളം വരുമെങ്കില്‍ സ്ത്രീയുടെ മാന്യതക്ക് ഇവിടെ എന്ത് വിലയെന്നത് അടിവരയിടപ്പെടുകയാണ്. സ്ത്രീയെ കമ്പോള വസ്തുവാക്കി മാറ്റിയ പാശ്ചാത്ത്യ സംസ്‌ക്കാരത്തേക്കാള്‍ അധപതിച്ചിരിക്കുന്നു പെണ്ണിനോടുളള മനോഗതിയെന്നതാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുളള തുടര്‍ച്ചയായ ചെയ്തികള്‍ പ്രകടമാക്കുന്നത്.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ജീവിക്കുവാനുളള അവസരം നിഷേധിക്കപ്പെടുന്ന ഏതൊരു സമൂഹവും അപരിഷ്‌കൃതതയുടെ മുഖം സ്വയം എടുത്തണിയുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സമീപ കാലത്തുണ്ടായ സംഭവവികാസങ്ങള്‍ സാംസ്‌ക്കാരിക ഔന്നിത്യത്തില്‍ നിന്നുളള മലയാളിയുടെ തിരിച്ചു നടത്തമാണ് പ്രകടമാക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ വേണ്ടപ്പെട്ടവരാല്‍ അക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മാറുകയാണ്. സ്ത്രീകള്‍ അപമാനിക്കപ്പെടുകയും, പീഡനത്തിനിരയാവുകയും ചെയ്യുന്നുവെന്ന വസ്തുകള്‍ക്കൊപ്പം തന്നെ താടകയുടെ പ്രതിരൂപങ്ങളായി ഇവരില്‍ ചിലര്‍ മാറുന്നുവെന്നതും കാണാതെ പോയിക്കൂടാ. മാതൃത്വമെന്നതിന്റെ സദ്ഗുണം കണികപോലും മനസ്സിലില്ലാത്ത പെണ്‍കോലങ്ങള്‍ മലയാളിയുടെ മനസ്സാക്ഷിയെ കരയിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കാമുകനോടൊപ്പം സുഖിച്ചുകഴിയാന്‍ തടസ്സമായ പൊന്നോമനയെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടാന്‍ ഒത്താശ ചെയ്തുകൊടുത്ത മാതൃത്വം ഇതില്‍ ഒടുവിലത്തേതാണ്. നിഷ്‌കളങ്കത തുളുമ്പുന്ന പിഞ്ചുമുഖത്തെ നിഷ്‌കരുണം ഇല്ലാതാക്കാന്‍ മാതൃത്വത്തെ പ്രേരിപ്പിച്ച സ്വാര്‍ത്ഥത മലയാളിയുടെ കപട മുഖത്തെ അനാവരണം ചെയ്യുന്നതാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ മൂല്ല്യങ്ങളെ ചവിട്ടിമെതിക്കുന്ന പുതിയ തലമുറയുടെ പ്രേതം കേരളത്തെ സമ്പൂര്‍ണ്ണമായി ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഭാര്‍തൃ സഹോദരനാല്‍ കഴുത്തറക്കപ്പെട്ട കുരുന്ന് മുഖങ്ങള്‍ മനസ്സിനകത്ത് കെടാതെ നില്‍ക്കുന്ന കനലുകളാണിപ്പോഴും. സ്വന്തം ചോരയില്‍ പിറന്നതിനെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് തളളിയിട്ട് കൊല്ലാന്‍ ഹൃദയം വിലങ്ങിടാത്ത കാടത്തത്തിന്റെ പ്രതീകങ്ങള്‍ ഏറിവരികയാണ്. ഏതൊരു കഠിന ഹൃദയത്തേയും അലിയിച്ചു കളയുന്ന പിഞ്ചുമുഖങ്ങളുടെ നിഷ്‌കളങ്കത മലയാളിയുടെ കരാളതയെ തടഞ്ഞു നിറുത്താന്‍ സ്വാധീന ശക്തിയാകുന്നില്ലെന്നത് അതീവ ഗുരുതരമായ സമൂഹ്യ ദുരവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. സ്‌നേഹ ലാളനകള്‍ നല്‍കേണ്ട പ്രായത്തില്‍ ലൈംഗിക ശമനത്തിനുളള മാര്‍ഗ്ഗമായി സ്വന്തം മക്കളെ കാണുന്നിടത്തേക്ക് മലയാളി അധപ്പതിച്ചെങ്കില്‍ കേരളമേ, നിന്നെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പരിതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമുണ്ട്.
ആരെയാണ് മലായളി മാതൃകയാക്കേണ്ടതെന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്. സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ അരാചകത്വത്തിന്റെയും നെറികേടുകളുടെയും വക്താക്കളായി മാറുകയാണ്. പൊതുവേദികളില്‍ പോലും സ്ത്രീകള്‍ പൊതു പ്രവര്‍ത്തകരാല്‍ അതിക്രമത്തിന് വിധേയമാകുന്നു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്കിത്തരത്തിലുളള അനനുഭവങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്നതായി പ്രമുഖയായ ഒരു വനിത നേതാവ് തന്നെ വെളിപ്പെടുത്തുന്നു. പൊതു പ്രവര്‍ത്തനത്തിനായി തുറന്നുവെക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും, മന്ത്രി മന്ദിരങ്ങളും, അനുബന്ധ സൗകര്യങ്ങളും അവിഹിത ബന്ധങ്ങളുടേയും, വഴിവിട്ട ചെയ്തികളുടേയും കൂത്തരങ്ങുകളായി മാറുന്നു. സ്ത്രീ വിഷയങ്ങളില്‍ മത പണ്ഡിതന്മാര്‍ അടക്കം പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടുന്നു. തട്ടിപ്പുകളുടേയും, വെട്ടിപ്പിന്റേയും, ചൂഷണങ്ങളുടേയും അംബാസിഡര്‍മാരായി മത ചിഹ്നങ്ങള്‍ എടുത്തണിഞ്ഞവര്‍ മാറുന്നു. മത പൗരോഹിത്യത്തിന്റെ ആശിര്‍വാദത്തോടെയുളള കോടികളുടെ നിക്ഷേപ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും അപചയങ്ങള്‍ പിടിമുറുക്കപ്പെടുന്നു. മദ്യം എല്ലാറ്റിനും ചൂട്ടുപിടിക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെ റോളില്‍ വിരാജിക്കുന്നു. സര്‍വ്വ മേഖലകളിലും സാംസ്‌കാരിക തകര്‍ച്ച മറ നീക്കി ആന്ദന നൃത്തം ചവിട്ടുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക നിലനില്‍പ്പ് മുള്‍മുനയില്‍ ആടി ഉലയുമ്പോഴും സാംസ്‌കാരിക പ്രവര്‍ത്തകരെന്ന വിഭാഗത്തെ മഷിയിട്ട് നോക്കിയിട്ട് പോലും കാണുന്നില്ല. സുകുമാര്‍ അഴീക്കോടിന്റെ മരണത്തോടെ കേരളത്തിന്റെ സാംസ്‌കാരിക ശബ്ദവും ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു. ഞാനും, എന്റെ കൃതിയും, അതിന്റെ റോയല്‍റ്റിയും എന്നതിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തനം ചുരുങ്ങുകയാണ്. കേരളം അതിന്റെ ചരിത്രത്തിലില്ലാത്ത വിധം സാംസ്‌കാരിക പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം ഏറെ വലുതാണെങ്കിലും ഇവര്‍ വായ മൂടികെട്ടി മാളത്തിലൊളിക്കുന്നതിനാണ് താല്‍പര്യം കാണിക്കുന്നത്.
പിന്‍ കുറിപ്പ്: മാതൃത്വത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കാന്‍ സ്വന്തം പ്രസവം ക്യാമറക്കുമുന്നില്‍ സമര്‍പ്പിച്ച് പുത്തന്‍ സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ച ശ്വേത മേനോന്‍ വളളം കളി മത്സര വേദിയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ക്യാമറ ലൊക്കേഷനുകളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. പ്രായം കൂടിവരുന്ന പൊതു പ്രവര്‍ത്തകര്‍ക്കിടിയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പ്രത്യേകതരം ഇളക്കത്തിന് പിന്നലെ വൈകാരിക തീവ്രതയെ പ്രമേയമാക്കി അടുത്ത സിനിമക്കുളള സാധ്യതകള്‍ പരിഗണിക്കാവുന്നതാണ്. മാതൃത്വം പഠിപ്പിക്കുന്ന സിനിമ കണ്ടതുകൊണ്ടാകും കഠിന വേദനയില്‍ പ്രസവിച്ചിട്ട കുഞ്ഞുങ്ങളോട് കരുണയില്ലാതെ പെരുമാറാന്‍ അമ്മ മനസ്സുകള്‍ക്ക് പ്രേരണയാകുന്നത്.
ഞാൻ മുന്പ് താങ്കളെ പറ്റി പറഞ്ഞിട്ടുണ്ടല്ലോ താങ്കളൊരു തികഞ്ഞ പക്ഷവാദിയും , വർഗ്ഗീയ വാദി ആണന്നും , താങ്കളുടെ മതത്തിൽ പെട്ട ഒരു വ്യക്തി അതും ഒരു പുരോഹിതൻ ഈ പോസ്റ്റിലെ വിഷയപരമായ ഒരു വലിയ മത സദാചാര തെറ്റ് ചെയ്തതൊന്നും താങ്കള്ക്ക് പോസ്റ്റിലെ വിഷയമോ എന്തിനു , ഈ പോസ്റ്റിനൊപ്പം ഒരു മേമ്പോടിയായി എഴുതുകയോ ചെയ്തില്ല .. എന്തുകൊണ്ട് അതൊന്നും നിങ്ങളുടെ കണ്ണിൽ തെറ്റല്ലേ ?
ReplyDeleteആരെയാണ് മലായളി മാതൃകയാക്കേണ്ടതെന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നത്. സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ അരാചകത്വത്തിന്റെയും നെറികേടുകളുടെയും വക്താക്കളായി മാറുകയാണ്. പൊതുവേദികളില്‍ പോലും സ്ത്രീകള്‍ പൊതു പ്രവര്‍ത്തകരാല്‍ അതിക്രമത്തിന് വിധേയമാകുന്നു. പൊതു പ്രവര്‍ത്തനത്തിനിടയില്‍ തങ്ങള്‍ക്കിത്തരത്തിലുളള അനനുഭവങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്നതായി പ്രമുഖയായ ഒരു വനിത നേതാവ് തന്നെ വെളിപ്പെടുത്തുന്നു. പൊതു പ്രവര്‍ത്തനത്തിനായി തുറന്നുവെക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും, മന്ത്രി മന്ദിരങ്ങളും, അനുബന്ധ സൗകര്യങ്ങളും അവിഹിത ബന്ധങ്ങളുടേയും, വഴിവിട്ട ചെയ്തികളുടേയും കൂത്തരങ്ങുകളായി മാറുന്നു. സ്ത്രീ വിഷയങ്ങളില്‍ മത പണ്ഡിതന്മാര്‍ അടക്കം പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടുന്നു. തട്ടിപ്പുകളുടേയും, വെട്ടിപ്പിന്റേയും, ചൂഷണങ്ങളുടേയും അംബാസിഡര്‍മാരായി മത ചിഹ്നങ്ങള്‍ എടുത്തണിഞ്ഞവര്‍ മാറുന്നു. മത പൗരോഹിത്യത്തിന്റെ ആശിര്‍വാദത്തോടെയുളള കോടികളുടെ നിക്ഷേപ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും അപചയങ്ങള്‍ പിടിമുറുക്കപ്പെടുന്നു.
ReplyDelete