യുവാക്കള്‍ക്ക് തണലായ സഹൃദയത്വം

   68 പിന്നിട്ട ചെറിയമുണ്ടം അബ്ദുറസാഖ് മൌലവിയുടെ ജീവിതത്തിലെ കവിതാത്മകമായ കാലഘട്ടമേതെന്നതിന് സംശയലേശമില്ലാതെയുള്ള മറുപടി; അത് ശബാബിനും, ഐ.എസ്.എം നുമൊപ്പമുള്ളതായിരുന്നു എന്നതാണ്. വളവന്നൂര്‍ കുറുക്കോള്‍ കുന്നിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അബ്ദുറസാഖ് മൌലവിക്ക് ആവേശവും ഉ•ഷവും നല്‍കുന്നത് ഐ.എസ്.എമ്മിന്റേയും ശബാബിന്റേയും പ്രാരംഭ ഘട്ടത്തിലെ ചലനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. പരാധീനതകള്‍ക്ക് നടുവില്‍ സൌകര്യങ്ങളെ മൂലധനമാക്കി ശബാബിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ച ഒരു പതിറ്റാണ്ടുകാലം ജീവിതത്തെ അര്‍ത്ഥകമാക്കിയ അനുഭൂതിയാണ് കാലങ്ങള്‍ക്കിപ്പുറം നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അനുഭവിക്കാനാവൂന്നതെന്ന് റസാഖ് മൌലവി സാക്ഷ്യപ്പെടുത്തുന്നു. 
ഇസ്ലാഹി പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ വിളംബരം ചെയ്ത നവോത്ഥാന മുന്നേറ്റത്തിന് പ്രകാശം സാധ്യമാക്കിയത് ഐ.എസ്.എമ്മും, ശബാബുമായിരുന്നുവെന്നാണ് ഇവര്‍ക്ക് രണ്ടിനും കേരളക്കരയില്‍ വിത്ത് പാകിയ സംഘത്തോടൊപ്പം നടന്നു നീങ്ങിയ ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഐ.എസ്.എം എന്ന യുവജന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ ഇസ് ലാഹി മുന്നേറ്റ രംഗത്ത് എന്തെല്ലാമാണോ ലക്ഷ്യമിട്ടിരുന്നത് അവയുടെയെല്ലാം പൂര്‍ണ്ണതയിലേക്ക് മേല്‍ക്കൂര വിരിക്കാന്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൊണ്ട് സാധ്യമായിട്ടുണ്ട്. കോഴിക്കോട് മിശ്ക്കാത്തില്‍ വെച്ച് ഐ.എസ്.എമ്മിന്റെ രൂപീകരണത്തിനും, സംഗീത് ലോഡ്ജില്‍ ചേര്‍ന്ന യോഗത്തില്‍ ശബാബിന്റെ പിറവിക്കും സാക്ഷ്യം വഹിക്കാനുണ്ടായ അവസരം മറവി പിടി മുറുക്കന്ന വാര്‍ദ്ധ്യക്യത്തിലും നിഴല്‍ വീഴാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്നത്. മനസ്സിനും ശരീരത്തിനും കരുത്തു നല്‍കുന്നതായി റസാഖ് മൌലവി സ്മരിക്കുന്നു. ശബാബിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് റോഡിലെ ഇടുങ്ങിയ മുറിയില്‍ നിന്നും ഇടതടവില്ലാതെ ഏല്‍ക്കേണ്ടി വന്ന കൊതുകുകടി ഫൈലേറിയ സമ്മാനിച്ചുവെങ്കിലും കാണാന്‍ മൊഞ്ചുള്ളതും, മികച്ച വായനാനുഭവം നല്‍കുന്നതുമായ ഇന്നത്തെ ശബാബിലേക്കുള്ള സഞ്ചാരത്തിലേക്ക് വഴിയൊരുക്കാന്‍ വേണ്ടിയായിരുന്നല്ലോ അന്നത്തെ ദുരിതമെന്നത് ഇപ്പോള്‍ നിര്‍വൃതി നല്‍കുന്നതായും അദ്ദേഹം പറയുന്നു.
എഴുത്തുകാരന്‍, കവി, അദ്ധ്യാപകന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മുസ്ളിം പൊതുസമൂഹത്തിനകത്ത് സമശീര്‍ഷരില്ലാത്ത ചെറിയമുണ്ടം അബ്ദുറസാഖ് മൌലവി തന്റെ യുവത്വവും പ്രതിഭയും സമര്‍പ്പിക്കപ്പെട്ടത് ശബാബിനുവേണ്ടിയായിരുന്നു. ഇസ് ലാഹി കര്‍മ്മവേദിയില്‍ ശബാബ് എന്ന മുഖ പത്രത്തിന് പിച്ചവെച്ച് നടന്നു വളരാന്‍ പുല്‍ത്തകിടിയൊരുക്കുകയായിരുന്നു ഒരു പതിറ്റാണ്ട് നീണ്ട ചുമതലക്കാരന്റെ വേഷത്തിലൂടെ അദ്ദേഹം ചെയ്തത്. ദീര്‍ഘനാളത്തെ ആലോചനകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ എ.വി അബ്ദുറഹിമാന്‍ ഹാജിയുടെയും, ഡോ: കുഞ്ഞഹമ്മദ്കുട്ടിയുടെയും മുഖ്യ സഹകരണത്തോടെ സംഗീത് ലോഡ്ജില്‍ ശബാബ് പിറവിയെടുക്കുമ്പോള്‍ എഡിറ്റര്‍, പ്രിന്റര്‍, പബ്ളിഷര്‍ എന്നീ മൂന്ന് ചുമതലകളും റസാഖ് മൌലവിയുടെ തലയിലായിരുന്നു ഇത് രേഖകളിലുള്ള സ്ഥാനങ്ങളാണെങ്കില്‍ പ്രൂഫ് റീഡര്‍ മുതല്‍ കെട്ടിന് മുകളില്‍ ലാബല്‍ ഒട്ടിക്കുന്നതുവരെയുള്ള പണികളും പത്രാധിപര്‍ തന്നെ ചെയ്യേണ്ടി വന്നു.
ദ്വൈവാരികയായി പുറത്തിറങ്ങിയ ശബാബിലേക്ക് രചനകള്‍ ലഭിക്കാന്‍ ഏറെ പാട് പെടേണ്ടി വന്നിരരുനനനതായി റസാഖ് മൌലവി ഓര്‍ക്കുന്നു. കുട്ടശ്ശേരി മൌലവി, കെ.കെ മുഹമ്മദ് മദനി പരപ്പനങ്ങാടിയുമായിരുന്നു സ്ഥിരം എഴുത്തുകാര്‍. അറബി ലേഖനങ്ങള്‍ തര്‍ജ്ജമ ചെയ്ത് നല്‍കിയിരുന്നത് മൂസ വാണിമ്മേലായിരുന്നു. ശബാബെന്ന പേര് നിര്‍ദ്ദേശിച്ചത് കെ.എസ്.കെ തങ്ങളും, മാസ്റര്‍ ഹെഡ് രൂപകല്‍പന ചെയ്തത് വാസു പ്രദീപുമായിരുന്നു. സീതി.കെ.വയലാറും, എന്‍.കെ മുഹമ്മദ് മാഷും ആദ്യകാലത്ത് ഏറെ സഹായിച്ചിരുന്നു. പണ്ഡിത•ാരുടെ ലേഖനങ്ങള്‍ അധികവും കേട്ടെഴുതിയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ആദ്യ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ലേഖനങ്ങളും മറ്റ് രചനകളും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ശബാബിന്റെ മുഴുവന്‍ താളുകളിലും തന്റെ എഴുത്തുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കേണ്ടി വന്നതായിരുന്നു ചെറിയമുണ്ടം റസാഖ് മൌലവി സ്മരിക്കുന്നത്. 
ആദ്യത്തെ കുറച്ച് കാലത്തിന് ശേഷം പ്രസിദ്ധീകരണം ഇടക്കിടെ മുടങ്ങിയത് വലിയ പ്രയാസം സൃഷ്ടിച്ചു. സ്ഥിരം എഴുത്തുകാരെ കണ്ടെത്തി അവര്‍ നമ്മോട് അടുത്ത് വരുമ്പോഴായിരിക്കും പ്രസിദ്ധീകരണം മുടങ്ങുക. സാമ്പത്തികമാണ് ഇതിന് കാരണമാകാറ്. ഉടന്‍ കെ.വി മൂസ സുല്ലമിയും, അരീക്കോട് കെ.അബ്ദുസലാം മാസ്ററും നാട് നീളെ കൈനീട്ടി പണമുണ്ടാക്കി പ്രസിദ്ധീകരണം പുനരാരംഭിക്കും. അപ്പോഴേക്കും സ്ഥിരം എഴുത്തുകാര്‍ വേറെ വഴിക്ക് പോയിട്ടുണ്ടാകും. പി.വി ഹസ്സന്‍ സാഹിബായിരുന്നു ശബാബിന്റെ ആദ്യകാലത്തെ പ്രധാന സാമ്പത്തിക ഉറവിടം. അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ തന്നെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കും. ആറ് മാസം തികയുമ്പോള്‍ പരസ്യത്തിന്റെ ബില്ല് നല്‍കും. ഈ പണമാണ് ശബാബിനെ ഏറെക്കാലം മുന്നോട്ട് കൊണ്ടു പോയിരുന്നതെന്ന് അന്നത്തെ ചുമതലക്കാരന്‍ ഓര്‍ത്തെടുക്കുന്നു.
 സംഘടന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും ആദര്‍ശകാര്യങ്ങളില്‍ നയം വ്യക്തമാക്കിയും മുജഹിദ് പ്രസ്ഥാനത്തിന് ജനകീയമുഖം നല്‍കുന്നതില്‍ മുന്നില്‍ നിന്നത് ശബാബും ഐ.എസ്.എമ്മും ആയിരുന്നുവെന്നതില്‍ എതിരഭിപ്രായത്തിന്റെ കാര്യമില്ല. മുജാഹിദ് മഹാ സമ്മേളനങ്ങളുടെ മഹാ വിജയം പോലും ശബാബിനെ ആശ്രയിച്ചായിരുന്നു. എ.അസ്ഗറലി, ഹുസൈന്‍ മടവൂര്‍, അബൂബക്കര്‍ കാരക്കുന്ന് എന്നിവരുടെ കൈകളില്‍ ഐ.എസ്.എമ്മിന്റെ നേതൃത്വം വന്നതോടെയാണ് ശബാബിന് പുതിയ മുഖം കൈവരുന്നത്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ നിസ്തൂല പങ്ക് നന്ദിയോടെ ഓര്‍ക്കേണ്ടതാണ്. ശബാബ് അണിയിച്ചൊരുക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുണ്ടാവുകയും ശാരീരിക പ്രയാസങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ നടത്തിപ്പുകാരന്‍ എന്നതില്‍ നിന്ന് എഴുത്തുകാരന്‍ എന്നതിലേക്ക് സ്വയം മാറുകയായിരുന്നുവെന്ന് റസാഖ് മൌലവി പറയുന്നു.
ശാരീരികമായ അസ്വസ്ഥതകള്‍ അലട്ടുന്നുണ്ടെങ്കിലും തന്റെയുള്ളിലെ പ്രതിഭയെ കെടാതെ കൊണ്ടു നടക്കാന്‍ ഏറെ ജാഗ്രതയോടെ ശ്രമം നടത്തുന്നുണ്ടദ്ദേഹം. മൌലവിയുടെ തന്നെ മുഖ്യ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന ധിഷണ മാസികയാണ് ഇതിനായി അദ്ദേഹം കണ്ടെത്തുന്ന വഴി. സത്യത്തിന്റെ തെളിമയും കളങ്കരഹിതമായ മനസ്സാക്ഷിയുമാണ് റസാഖ് മൌലവിയെ ഇന്നും ഊര്‍ജ്ജസ്സ്വലനാക്കുന്നത്. തന്നിലെ പണ്ഡിതനെയും, സര്‍ഗ്ഗ പ്രതിഭയെയും നൂല്‍പ്പാലത്തിലൂടെ സൂക്ഷ്മതയോടെ കൊണ്ടുപോകാനായി എന്നതാണ് ചെറിയമുണ്ടം അബ്ദു റസാഖ് മൌലവിയിലെ ബഹുമുഖ പ്രതിഭയെ വ്യത്യസ്തനാക്കി നിറുത്തുന്നത്. 




Comments

  1. ആവേശത്തുടിപ്പുകൾ പങ്കുവെച്ചതിനു നന്നി.

    ReplyDelete

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്