പ്രവാചകനിന്ദ: ഒരു സയണിസ്റ്റ് തന്ത്രം
ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും അനുഗൃഹീതനായി നിയോഗിക്കപ്പെട്ട പ്രവാചകനെ കൃത്യമായ ഇടവേളകളില്‍ ആക്ഷേപിക്കുന്നതിന് പിന്നിലെ വികാരം നീചവും കാടത്തം നിറഞ്ഞതുമായ വംശവെറിയല്ലാതെ മറ്റൊന്നുമല്ല. അതോടൊപ്പം ഒരു സമൂഹത്തിന്റെ വൈകാരികതയെ മുതലെടുപ്പിന്റെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ലോകത്ത് തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താനുള്ള വഴികള്‍ സുഗമമാക്കുകയെന്ന അധിനിവേശ അജണ്ടയും ഇതിന് പിന്നിലുണ്ട്. പ്രവാചകനെ നിന്ദിക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ സ്‌ഫോടനാത്മക പ്രതികരണമാണ് സയണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിംകള്‍ ഭീകരരും തീവ്രവാദികളുമാണെന്ന ചിത്രം ലോകത്തിന് മുന്നില്‍ നിറംകെടാതെ നിലനിറുത്താന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നു. അങ്ങനെ സയണിസ്റ്റുകള്‍ അളന്നുമുറിച്ചെറിയുന്ന ഇത്തരം വലയില്‍ പെട്ടുപോകാതിരിക്കാന്‍ മുസ്‌ലിം സമൂഹം കൂടുതല്‍ ക്രിയാത്മകവും ജാഗ്രത്തുമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തേണ്ടതുണ്ട്.
വിശാലതയുടെയും സഹിഷ്ണുതയുടെയും വക്താക്കളെന്നവകാശപ്പെടുന്ന കേന്ദ്രങ്ങളാണ് പ്രവാചക നിന്ദയില്‍ ഊന്നിയുള്ള സംരംഭങ്ങള്‍ക്ക് പോഷണം നല്‍കുന്നത്്. നോവലുകള്‍ മുതല്‍ ചോദ്യപേപ്പര്‍ വരേയും കാര്‍ട്ടൂണ്‍ മുതല്‍ സിനിമ വരെയും പ്രവാചകനിന്ദക്ക് മാധ്യമമായി ഉപയോഗിക്കപ്പെട്ടു. പ്രവാചക വിമര്‍ശത്തിന്റെ തീവ്രത പലപ്പോഴും ചെന്നെത്തിയത് പ്രവാചകരെ അറിയാനും, പഠിക്കാനുമുള്ള ഇതര സമുദായങ്ങളുടെ താല്‍പര്യത്തിലേക്കായിരുന്നു. ഇത്തരം പഠനങ്ങള്‍ ഇസ്‌ലാം ആശ്ലേഷണത്തിന്റെ വഴികള്‍ തുറന്നുവെക്കുകയും ചെയ്തു.
പ്രവാചക നിന്ദക്കും, വിമര്‍ശങ്ങള്‍ക്കുമെതിരായ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം സൗമ്യമായ പ്രതികരണമാണ്. അത് പ്രവാചകനെ അറിയാനുള്ള സാഹചര്യമൊരുക്കലിലൂടെയായിരിക്കണം. പ്രവാചകന്റെ ജീവിതം തുറന്ന പുസ്തകമാണെന്നതുകൊണ്ടുതന്നെ അത് ലോകത്തിനു മുന്നില്‍ തുറന്നുവെച്ചുകൊടുക്കാന്‍ അനുയായികള്‍ക്ക് സാധിക്കണം. പ്രവാചകനെ തുറന്ന മനസ്സോടെ പഠിക്കാന്‍ തയ്യാറായതിനാലാണ് മൈക്കിള്‍ എച്ച് ഹാര്‍ട്ട് ലോകത്ത് സ്വാധീനം ചെലുത്തിയ നൂറു പേരെ ക്രമം തിരിച്ച് ദ ഹണ്‍ഡ്രഡ് എന്ന പേരില്‍ പുസ്തകം വായിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനായി മുഹമ്മദ് നബിയെ ഉള്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസിയായ മൈക്കിള്‍ എച്ച് ഹാര്‍ട്ടിന് ലോകസമൂഹത്തില്‍ യേശു ക്രിസ്തുവിനെക്കാള്‍ സ്വാധീനമുള്ളവനായി മുഹമ്മദ് നബിയെ രേഖപ്പെടുത്തേണ്ടി വന്നത് പ്രവാചകാധ്യാപനത്തെയും ജീവിതത്തെയും കുറിച്ചുള്ള നിഷ്പക്ഷ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു. മുഹമ്മദ് നബി ലോകത്തെ പഠിപ്പിച്ചത് മനുഷ്യ പ്രകൃതിയില്‍ ഊന്നിയുള്ളതും ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും പ്രയോഗവത്കരിക്കാന്‍ കഴിയുന്നതുമാണെന്നതാണ് ഒന്നാം റാങ്ക് നിശ്ചയിക്കാന്‍ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല തന്റെ അധ്യാപനങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ ജീവിച്ചുകാണിച്ചുവെന്നതും നൂറ് പേരില്‍ മികച്ച സ്ഥാനത്തേക്ക് മുഹമ്മദ് നബിയെ തെരഞ്ഞെടുക്കാന്‍ കാരണമായി മൈക്കിള്‍ വ്യക്തമാക്കി.
ഈ പുസ്തകം ഏറെ ചര്‍ച്ചയാവുകയും ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തില്‍ പെടുകയും ചെയ്തതോടെ 'വിശാലതയുടെയും സഹിഷ്ണുതയുടെയും' വക്താക്കളെന്നവകാശപ്പെടുന്നവരുടെ കേന്ദ്രം പുസ്തകത്തിന്റെ കോപ്പിറൈറ്റ് കോടികള്‍ നല്‍കി സ്വന്തമാക്കി, പുന:പ്രസിദ്ധീകരണവും വില്‍പ്പനയും അവസാനിപ്പിച്ചു. പുസ്തകത്തില്‍ താങ്കള്‍ക്കേറെ പ്രിയപ്പെട്ടവര്‍ ഒന്നാം റാങ്കുകാരായില്ല എന്നതല്ല പുസ്തകത്തിന്റെ പ്രസാധനം നിറുത്തിവെക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. മറിച്ച് മുഹമ്മദ് നബി ഒന്നാം റാങ്കുകാരനായെന്നതും അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ലോകസമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തപ്പെട്ടുവെന്ന ക്രൈസ്തവനായ ഗ്രന്ഥകാരന്റെ പ്രസ്താവ്യവുമാണ്.
തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവാചക നിന്ദക്കെതിരെ ക്രിയാത്മക പ്രതിഷേധത്തിന് മുസ്‌ലിം സമൂഹം വഴികള്‍ തേടണം. ഡന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റും സല്‍മാന്‍ റുഷ്ദിയും തസ്‌ലീമ നസ്‌റിനും ഏറ്റവുമൊടുവില്‍ ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിംസിന്റെ ഇനിയും തിരിച്ചറിയാത്ത സംവിധായകനും പരിചയപ്പെടുത്തിയ പ്രവാചകനല്ല ലോകത്തിന് അനുഗ്രഹമായി നിയോഗിച്ച പ്രവാചകനെന്ന് ബോധ്യപ്പെടുത്താന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. പ്രവാചകനെ ആക്ഷേപിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന് കൈവെട്ടി പ്രതികരണമറിയിച്ചത് മുസ്‌ലിം സമൂഹത്തിന് എത്രമാത്രം ആക്ഷേപകരമായെന്നത് ഇവിടെ ചേര്‍ത്തുവെക്കുന്നു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ച ഘട്ടത്തിലാണ് വൈകാരിക പ്രതികരണമെന്നോണം കൈവെട്ടലുണ്ടായത്. ഇതോടെ അധ്യാപകന്റെ ചെയ്തികള്‍ വിസ്മരിക്കപ്പെടുകയും പ്രതികരണത്തിലെ കാടത്തം ചര്‍ച്ചയാവുകയും ചെയ്തു. ഇത്തരം പ്രതികരണങ്ങളെയാണ് പ്രവാചക നിന്ദയിലൂടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. വിവേകപൂര്‍ണമായ പ്രതികരണങ്ങളാണ് മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. കുതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യകരവും ഇതായിരിക്കും.
ഏതൊക്കെ തരത്തിലുള്ള പ്രകോപനമുണ്ടായാലും അതിനെ ക്ഷമയോടെ ക്രിയാത്മകമായി നേരിടാതെ വെറുതെ കലാപം അഴിച്ചു വിടുകയും മുസ്ലിം സമൂഹത്തിനു തന്നെ മോശം വരുന്ന രീതിയില്‍ പ്രതികരിച്ചത് കൊണ്ട് ഒരു നേട്ടവുമില്ല. പ്രവാചകന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തുകയാണ് വേണ്ടത്.
ReplyDeleteപ്രതിഷേധം ആരോഗ്യ കരമാവട്ടെ
ReplyDeleteമുസ്‌ലിംകള്‍ ഭീകരരും തീവ്രവാദികളുമാണെന്ന ചിത്രം ലോകത്തിന് മുന്നില്‍ നിറംകെടാതെ നിലനിറുത്താന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നു. അങ്ങനെ സയണിസ്റ്റുകള്‍ അളന്നുമുറിച്ചെറിയുന്ന ഇത്തരം വലയില്‍ പെട്ടുപോകാതിരിക്കാന്‍ മുസ്‌ലിം സമൂഹം കൂടുതല്‍ ക്രിയാത്മകവും ജാഗ്രത്തുമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തേണ്ടതുണ്ട്.
ReplyDeletehttps://www.facebook.com/notes/abdhul-vahab/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%9A%E0%B4%95%E0%B4%A8%E0%B5%8D/425815780810106?ref=notif¬if_t=like
ഞാന്‍ ഇതില്‍ വലിയൊരു രാഷ്ട്രീയം കാണുന്നു, ഇതിന്റെ പിന്നില്‍ അമേരിക്കയോ ഇസ്രയെലോ അല്ല എന്ന് വളരെ വ്യക്തമായി ഞാന്‍ മനസിലാക്കുന്നു, ഒരുപക്ഷെ ഇതിന്റ പിന്നില്‍ സിറിയ ആയിരിക്കണം, പശ്ചിമേഷ്യയില്‍ പിടിമുറുക്കുന്ന അമേരിക്കയുടെ ലക്ഷ്യങ്ങളെ പിഴുതെറിയുക എന്ന ഗൂഡമായ ചിന്ത,ഇറാഖ് ,അഫഗനിസ്താന്‍, ലിബിയ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൊട്ടി പുറപ്പെട്ട എല്ലാ ജനാതിപത്യ പ്രക്ഷോപങ്ങള്‍ക്കും അമേരിക്കയുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പിന്തുണ, പ്രക്ഷോപകാരികളെ സഹായിക്കുക എന്ന ലക്ഷ്യത്തെക്കാള്‍ സ്വന്തം ആധിപത്യം ആ രാജ്യങ്ങളില്‍ ഉണ്ടാക്കുക എന്ന ഗൂഡലക്‌ഷ്യം, ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്കയില്‍ വസിക്കുന്നവരെ ഉപയോഗിച്ച് മുസ്ലിങ്ങളെ വളരെ അധികം പ്രകോപിപ്പിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നും ഉരിതിരിഞ്ഞതാന്നു ഈ സിനിമ, അതിലവര്‍ വിജയിച്ചു, സിറിയയിലെ കലാപം ആ രാഷ്ട്രം പട്ടാള ഉരുക്ക് മുഷ്ടികള്‍ പ്രയോഗിച്ചിട്ടും ശമിപ്പിക്കാന്‍ കഴിയാത്തത് ഈ ഒരു സിനിമയാല്‍ കഴിഞ്ഞിരിക്കുന്നു, ഇനി അമേരിക്കന്‍ സപ്പോര്‍ട്ടോടെ സിറിയന്‍ സര്‍ക്കാരിന്റെ വിമതര്‍ക്ക് തോല്‍പ്പിക്കാനാവില്ല. ഈ സിനിമയ്ക്ക് പിന്നില്‍ ആരാണന്നു വളരെ വ്യക്തം ...
ReplyDeleteഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും പ്രവാചകനും എതിരായ ഗൂഡ തന്ത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും തങ്ങളുടെ നിഗമനത്തെ ശരിവേക്കില്ല.
ReplyDelete