പുതു പൊന്നാനിയിലെ കടലാക്രമണത്തിന്റെ നേര്‍ കാഴ്ച്ചകളിലുടെ.......
  പുതു പൊന്നാനി മേഖലയില്‍ ആഴ്ചകളായി തുടരുന്ന കടലാക്രമണം സര്‍വ്വ നാശമാണ് തീരത്ത് വിതക്കുന്നത്.

ഇരുപത്തി മൂന്നോളം കുടുംബങ്ങള്‍ ഭവന രഹിതരാക്കപ്പെട്ടു.
അന്‍പത് മീറ്ററോളം കര കടലെടുത്തു.ഇനിയും  പത്തിലേറെ വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്.

സമുദ്ര നിരപ്പില്‍ നിന്ന് എട്ട് അടിയോളം ഉയരത്തിലുള്ള തീരമാണ് വ്യാപകമായി കടലെടുത്ത് കൊണ്ടിരിക്കുന്നത്.

പുതു പൊന്നാനി തീരത്തെ ഒരു കിലോ മീറ്റര്‍ കടല്‍ ഭിത്തി ഇല്ലാത്ത ഭാഗം അഴിമുഖത്തിന് സമാനമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ഈ മേഖലയിലെ വീടുകളാണ് കടലിന്റെ ഭാഗമായി നിലം പൊത്തിയത്.

കടലാക്രമണത്തില്‍ വീടിനോപ്പം ഭൂമിയും നഷ്ട്ടമായത്തോടെ തെരുവില്‍ ജീവിതം കഴിച്ചു കൂട്ടേണ്ട സ്ഥിതിയാനുണ്ടായിരിക്കുന്നത്.

ഭൂമിയും വീടും നല്‍കുമെന്ന മുഖ്യ മന്ത്രിയുടെ പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴിത് ഫലവത്താകുമെന്ന ചോദ്യം ആശങ്ക ഉയര്‍ത്തുന്നു.

 കയറി കിടക്കാന്‍ സുരക്ഷിതമായ ഇടമാണ് ഭക്ഷണത്തെക്കാള്‍ പ്രാധാന്യത്തോടെ ഇവരിപ്പോള്‍ കാണുന്നത്.

കടലിന്റെ തീരത്ത് വീട് വെച്ച് താമസമാക്കിയവരായിരുന്നില്ല ഇവര്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വെക്കുമ്പോള്‍ കടല്‍ കനാപാടകലെ ആയിരുന്നു.

കടല്‍ ഭിത്തി നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം കര കാര്‍ന്നു തിന്നാണ് കടല്‍ ഇന്നീ കാണുന്ന രൂപത്തില്‍ വിനാശകാരിയായി മാറിയത്.കഴിഞ്ഞ രണ്ടര മാസത്തിനിടെ മൂന്ന്‌ വരിയിലായുള്ള വീടുകളും തെങ്ങുകളുമാണ് കടലെടുത്തത്.

ഓരോ വീടുകളും കടലെടുക്കുമ്പോള്‍ നാശത്തിന്റെ അടുത്ത ഊഴവും കാത്താണ് ഓരോ കുടുംബങ്ങളും രാപകല്‍ തള്ളി നീക്കുന്നത്.ഉറക്കമില്ലാത്ത രാത്രികളാണ് കഴിഞ്ഞ കുറെ ആഴ്ചകളായി ഇവിടത്തുകാര്‍ക്ക്.

Comments

Post a Comment

Popular posts from this blog

മിണ്ടിപ്പോകരുത്; സാംസ്‌കാരിക കേരളമെന്ന്