വി.എസ്സിനായി കാത്തിരിക്കുന്നവരോട് ഹൃദയപൂര്‍വ്വം...
വി.എസ്സിനായി കാത്തിരിക്കുന്നവരോട് ഹൃദയപൂര്‍വ്വം...
പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി.എസ്. അച്ചുതാനന്ദന്‍ പാര്‍ട്ടിയുടെ വേലിക്കകത്തു നിന്ന് പുറത്തു ചാടുന്നതും കാത്ത് നോമ്പെടുത്തിരുന്നവര്‍ ഏറെയുണ്ട് ഈ കൊച്ചു കേരളത്തില്‍. ലക്ഷം ലക്ഷം പിന്നാലെയുളള വി.എസ് സി.പി.എം വിട്ട് ഇറങ്ങിവന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരുന്നവര്‍ കമ്മ്യൂണിസം മനസ്സില്‍ നിന്നും ചോര്‍ന്നുപോകാത്ത പഴയ സഖാക്കള്‍ തന്നെയായിരുന്നു. പേരിനു തങ്ങളുണ്ടാക്കിവെച്ച പ്രസ്ഥാനങ്ങള്‍ക്ക് വി.എസ്സിന്റെ വരവോടെ ആളും, അര്‍ത്ഥവും കുമിഞ്ഞു കൂടുമെന്നായിരുന്നു ഇവരുടെ ആശ. വി.എസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഓരോ വെടി പൊട്ടിക്കുമ്പോഴും ഇവരുടെ മനസ്സില്‍ ഡസന്‍ കണക്കിന് ലഡുകളാണ് പൊട്ടിയത്. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് നേതൃത്വത്തിനെതിരെ പരസ്യ പോരിനിറങ്ങിയപ്പോള്‍ കാത്തിരിപ്പിന്റെ സായൂജ്യം അവര്‍ മണത്തറിഞ്ഞ് തുടങ്ങി. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോട് ഉപമിക്കുകയും കേന്ദ്ര നേതൃത്വത്തിന് തുടര്‍ച്ചയായി കത്തുകള്‍ അയക്കുകയും ചെയ്തതോടെ പാര്‍ട്ടി വിട്ട് പുറത്ത് വരുന്ന വി.എസ്സിന് തങ്ങളുടെ ആപ്പീസുകളില്‍ തിരിയുന്ന ചാരുകസേരകള്‍ക്ക് ഇവര്‍ ഓര്‍ഡര്‍ ചെയ്തു. തനിക്കെതിരെ അച്ചടക്ക നടപടി വന്നാല്‍ അത് വകവെക്കില്ലെന്ന് നിര്‍ണ്ണായക കേന്ദ്ര കമ്മറ്റിക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വി. എസ് നടത്തിയ പ്രഖ്യാപനം ഇവരെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്തു. അച്ചടക്ക നടപടി ഉണ്ടായാല്‍ പ്പൊ പുല്ലെയെന്ന് പറഞ്ഞ് ഡല്‍ഹി എ കെ ജി ഭവനില്‍ നിന്ന് ഇറങ്ങിവരുന്ന വി എസിന് വിരോചിത സ്വീകരണത്തിനുള്ള ഏര്‍പ്പാടുകളും ഇവര്‍ ചെയ്തുവെച്ചു. കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചയും, യോഗങ്ങളും, ഉപയോഗങ്ങളും കഴിഞ്ഞപ്പോഴാണ് കുടം കമഴ്ത്തിവെച്ചാണ് വെള്ളം ഒഴിച്ച് കൊണ്ടിരുന്നതെന്ന ബോധ്യം ഇവര്‍ക്കുണ്ടായത്. പാര്‍ട്ടിയുടെ വലത് പക്ഷ വ്യതിയാനത്തിനെതിരെ എന്ന പേരില്‍ പോരടിച്ച് അച്ചടക്ക നടപടി നേരിടുകയും, വര്‍ഗ്ഗ വഞ്ചകരെന്നും, കുലം കുത്തികളെന്നുമുള്ള ഓമനപ്പേരുകള്‍ക്ക് അര്‍ഹരാവുകയും ചെയ്തവര്‍ക്ക് ആ കലം വാങ്ങി വെക്കാം. വി എസ് അതില്‍ വേവില്ല മക്കളേ. കാര്യത്തോടടുത്താല്‍ എലിയാകാനും മടിയില്ലാത്ത പുലിയാണ് വി എസ് എന്ന് തിരിച്ചറിഞ്ഞാല്‍ മനപ്പായസമുണ്ണാന്‍ കാത്തിരിക്കേണ്ടിവരില്ല. ആര്‍. എം. പിക്കും, ഇടതുപക്ഷ ഏകോപന സമിതിക്കും, അതിനിവേശ പ്രതിരോധസമിതിക്കും നല്ല ബുദ്ധിക്കായി പ്രാര്‍ത്ഥിക്കാം. വി എസ്സിനെ കാത്തിരുന്ന് കാലം കഴിക്കേണ്ടെന്ന് ഉപദേശിക്കുകയും ചെയ്യാം. സി. പി. എം വിടാന്‍ വി എസ് അച്ചുതാനന്ദനോ, വി എസ്സിനെ പടിയടച്ച് പിണ്ഡം വെക്കാന്‍ പാര്‍ട്ടിയിലെ ചെറുതല്ലാത്ത വിഭാഗം നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ താല്‍പ്പര്യമില്ലെന്നതാണ് വസ്തുത. 1964- ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ കേന്ദ്ര കൌണ്‍സിലില്‍ നിന്നിറങ്ങി വന്ന 34 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണിയായ വി എസ് ജീവിത കാലമത്രയും സി.പി.എമ്മിനൊപ്പം തന്നെയുണ്ടാകുമെന്ന് കരുതുന്നതായിരിക്കും വിഫലമാകുന്ന കാത്തിരിപ്പുകള്‍ ഇല്ലാതാക്കാന്‍ നല്ലത്.
സി.പി.എമ്മെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായി വി.എസ് നില നില്‍ക്കുന്നിടത്തോളം കാലം അച്ചടക്കമെന്ന സുന്ദരമുഖം മുന്നില്‍ വെച്ച് വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കുവാന്‍ മാത്രം മസ്തിഷ്കം വറ്റി വരണ്ടാവരാണ് സി.പി.എമ്മിന്റെ തലപ്പത്തെന്ന് കരുതിന്നിടത്താണ് നിരര്‍ത്ഥകമായ കാത്തിരിപ്പുകളും, അര്‍ത്ഥ ശൂന്യമായ ക്ഷണവുമൊക്കെയുണ്ടാകുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യം ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന സി.പി.എമ്മില്‍ വി.എസ്സിന്റെ പ്രത്യക്ഷ നിലപാടുകള്‍ നിരാലംഭരായ പഴയ സഖാക്കള്‍ക്ക് പ്രതീക്ഷയും, രാഷ്ട്രീയ എതിരാളികള്‍ക്ക് സഹായകവുമായി മാറിയിട്ടുണ്ടാകും. കാലമെല്ലാത്ത എന്തും മാറ്റത്തിന് വിധേയമാണെന്ന പ്രത്യയ ശാസ്ത്ര വാക്യം പോലെ മാറ്റത്തിന് വിധേയമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ് വി.എസ്സിലൂടെ പ്രകടമായതെന്ന് കരുതുന്നതായിരിക്കും നിരാശരാകാതിരിക്കാന്‍ സഹായമാകുക. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ കോലിട്ട് തിരികുന്നവനാണ് വി.എസ്സെന്ന കണ്ടെത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്നതായിരുന്നല്ലോ കോലിടല്‍ കണ്ടെത്തിയ ടി.കെ ഹംസക്കെതിരായ കേന്ദ്ര നടപടി നിര്‍ദ്ദേശത്തിലൂടെ പുറത്തുവന്നത്.
നിര്‍ണ്ണായക കേന്ദ്ര കമ്മിറ്റിക്ക് ശേഷം പരസ്യ ശാസനയും ഏറ്റുവാങ്ങി നന്നായി ഉറങ്ങിയെഴുന്നേറ്റ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ വി.എസ് നല്ല കുട്ടിയായെന്നും കരുതേണ്ടതില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായി പറയുകയും പാര്‍ട്ടിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയതിനേക്കാള്‍ കാഠിന്യമായി വി.എസ് മുന്‍മുനയില്‍ നിറുത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. അപ്പോഴും വി.എസ് വിഷയം മാത്രം ചര്‍ച്ച ചെയ്യാനായി പ്രത്യേക കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിളിച്ചുചേര്‍ക്കും. ചാനലുകള്‍ എ.കെ.ജി ഭവനു മുന്നില്‍ കുത്തിയിരുന്ന് സുനാമി വരുന്നേയെന്ന മട്ടില്‍ വിടുവായിത്തം വിളമ്പും. ഒടുവില്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന നാലുവരിയില്‍ പുറത്തിറങ്ങും. വി.എസ്സിനെ താക്കീത് ചെയ്യും, വി.എസ് ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. പ്രസ്താവനയിലെ ഉളളടക്കം ഇതിനപ്പുറത്തേക്ക് പോകില്ല. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്നത് വി.എസ് പൊട്ടിക്കുന്ന വെടിക്കേട്ട് മനസ്സിനകത്ത് ലെഡു പൊട്ടിക്കുന്നത് ഒഴിവാക്കാനാണ്.
വി.എസ് കൃത്യമായ ഇടവേളകളില്‍ തുടര്‍ന്നു പോരുന്ന അച്ചടക്ക ലംഘനത്തിന്റെ കുറ്റ പത്രങ്ങള്‍ ലെനിനിസ്റ് സംഘടന രീതി പ്രകാരം “തൂക്കിലേറ്റാന്‍” പര്യാപ്തമായതാണ്. പാര്‍ട്ടിയുടെ വളര്‍ച്ച ഘട്ടങ്ങളില്‍ പാര്‍ട്ടിയോടൊപ്പം കരുത്തോടെ നിലയുറപ്പിച്ച എത്രയെത്ര കൊമ്പന്‍മാരെയാണ് അച്ചടക്കമെന്ന പടവാളുകൊണ്ട് സി.പി.എം അരിഞ്ഞു വീഴ്ത്തിയിട്ടുളളത്. പുതിയ തലമുറയിലെ കരുത്തരായ രണ്ട് ജില്ല സെക്രട്ടറിമാരെ പാര്‍ട്ടി അച്ചടക്കത്തിന് പോറലേറ്റപ്പോള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് നിഷ്കാസനം ചെയ്തത്. ഈ പാര്‍ട്ടിക്കെ ഇങ്ങിനെയൊക്കെ ചെയ്യാനാകൂവെന്ന് രണ്ട് നേതാക്കള്‍ക്കെതിരായ നടപടിയെ ചൂണ്ടിക്കാട്ടി പൊതുസമൂഹം നല്ല വര്‍ത്തമാനം പറയുകയും ചെയ്തു. സംഘടന പരവും, പ്രത്യയ ശാസ്ത്ര പരവുമായ അച്ചടക്ക ലംഘനത്തിന്റെ പേരിലും നിരവധി നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോട് സലാം പറയേണ്ടി വന്നിട്ടുണ്ട്. വി.എസ് പാര്‍ട്ടി നേതൃത്വത്തിനും, നിലപാടുകള്‍ക്കുമെതിരെ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ അപേക്ഷിച്ച് നേരത്തെ അച്ചടക്ക നടപടിക്ക് വിധേയരായി പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നവര്‍ ചെയ്ത കുറ്റം തുലോം ചെറുതാണ്.
വി.എസ്സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കൃത്യമായ അച്ചടക്ക് ലംഘനമാണെന്ന ബോധ്യം സകല ജീവജാലങ്ങള്‍ക്കുമുണ്ടെങ്കിലും ഇതിന്റെ പേരില്‍ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം മടികാണുക്കുന്നതിലെ കെമിസ്ട്രിയാണ് വി.എസ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രസക്തമാക്കുന്നത്. വി.എസ് തന്റെ ഒറ്റയാള്‍ പോരാട്ടത്തിന് വലതുപക്ഷ വ്യതിയാനത്തിനെതിരായ മുന്നേറ്റമെന്ന് ഓമനപ്പേരിടുമ്പോള്‍ പൊതുസമൂഹമതിനെ ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതീകമായി നെഞ്ചേറ്റുന്നു. അത്കൊണ്ടാണ് തൊണ്ണൂറിനോടടുത്ത ഒരു വൃദ്ധന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ജനമനസ്സുകളില്‍ സുവര്‍ണ്ണ സ്ഥാനം ലഭിക്കുന്നത്. നാടിനെ കുറിച്ചുളള കാഴ്ച്ചപ്പാടില്‍ തങ്ങളുടെ മനസ്സ് കൊതിക്കുന്ന വികാരത്തോടൊപ്പം സഞ്ചരിക്കുന്നത് കമ്മ്യൂണിസ്റുകാരനായ വി.എസ് ആണെന്ന് ജനം ഉള്‍കൊളളുന്നു. എന്നാല്‍ വി.എസ്സിന്റെ പാര്‍ട്ടിക്ക് ഈ സ്വീകാര്യത ലഭിക്കുന്നില്ലായെങ്കില്‍ പൊതു സമൂഹത്തിന്റെ ഹൃദയമിടിപ്പുകളോടൊപ്പം സഞ്ചരിക്കുന്നതില്‍ എവിടെയോ വീഴ്ച്ചകള്‍ സംഭവിച്ചിരിക്കുന്നുവെന്ന് കരുതേണ്ടതുണ്ട്. സി.പി.എമ്മിന്റെ സംഘടന രീതിയനുസരിച്ച് പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ ആരേയും അനുവദിക്കാറില്ല. അങ്ങിനെയെങ്കില്‍ വി.എസ്സിനേക്കാള്‍ വലുതാകുന്നതിലൂടെ മാത്രമേ കൃത്യമായ ഇടവേളകളിലുണ്ടാകുന്ന ആഭ്യന്തര പ്രതിസന്ധിയെ സി.പി.എമ്മിന് മറികടക്കാനാകൂ.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ദുര്‍ബലപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് മതേതര ജനാധിപത്യം ത•യത്തത്തോടെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഏറേയും. ആഭ്യന്തര സംഘര്‍ഷം സി.പി.എമ്മില്‍ ധ്രുവീകരണത്തിന് വഴിയൊരുക്കുമ്പോള്‍ അവിടെ ഇടം കണ്ടെത്തുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രകടമായതാണ്. അനാവശ്യ വിവാദങ്ങളുടെ പേരില്‍ വ്യക്തി കേന്ദ്രീകൃത വിഴുപ്പലക്കുകളിലേക്ക് സ്. പി. എമ്മിലെ വിഭാഗീയത തരം താഴ്ന്നിരിക്കുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്. പി. എം കരുതലോടെ സമീപിക്കോണ്ട പലതും വിഭാഗീയ പോരിന് മുന്നില്‍ വികൃതമാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. വ്യക്തി കേന്ദ്രീകൃതമല്ലാത്ത പാര്‍ട്ടിയെന്ന അവകാശവാദം നിലനില്‍ക്കുമ്പോള്‍ തന്നെ വിഭാഗീയതയുടെ സംഗ്രഹം വ് എസ്- പിണറായി പോരെന്നതിലേക്ക് വഴി ഭ്രംഷം സംഭവിക്കുന്നു. സി. പി. എമ്മില്‍ എക്കാലത്തും ആശയ സംഘട്ടനങ്ങളും, വാഭാഗീയ ചേരിതിരിവുകളും ശക്തമായി തന്നെ നിലനിന്നിട്ടുണ്ട്. വെട്ടി നിരത്തലെന്ന പേരില്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അക്കാലത്തെ ആശയ സംഘട്ടനങ്ങളിലൂന്നിയ വിഭാഗീയതയിലൂടെ സി. പി. എം കരുത്താര്‍ജ്ജിച്ചിരുന്നു. എന്നാല്‍ നാശത്തിന്റെ പടു കുഴിയിലേക്ക് വഴി തുറന്നുവെക്കുന്നതാണ് സി. പി. എമ്മിലെ ഇപ്പോഴത്തെ പോരെന്നതില്‍ നിഷ്പക്ഷമതികള്‍ക്ക് എതിരഭിപ്രായമുണ്ടാകില്ല. നേതൃത്വത്തോട് പോരടിക്കുന്ന വി എസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാകണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആഗ്രഹിക്കുന്നതിന് തുല്ല്യമാണ് വി എസ്സിനെ പറിച്ചെടുക്കാന്‍ പീടിക തുറന്നു വെച്ചിരിക്കുന്ന പഴയ സഖാക്കളുമെന്ന് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.
പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി.എസ്. അച്ചുതാനന്ദന്‍ പാര്‍ട്ടിയുടെ വേലിക്കകത്തു നിന്ന് പുറത്തു ചാടുന്നതും കാത്ത് നോമ്പെടുത്തിരുന്നവര്‍ ഏറെയുണ്ട് ഈ കൊച്ചു കേരളത്തില്‍. ലക്ഷം ലക്ഷം പിന്നാലെയുളള വി.എസ് സി.പി.എം വിട്ട് ഇറങ്ങിവന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരുന്നവര്‍ കമ്മ്യൂണിസം മനസ്സില്‍ നിന്നും ചോര്‍ന്നുപോകാത്ത പഴയ സഖാക്കള്‍ തന്നെയായിരുന്നു. പേരിനു തങ്ങളുണ്ടാക്കിവെച്ച പ്രസ്ഥാനങ്ങള്‍ക്ക് വി.എസ്സിന്റെ വരവോടെ ആളും, അര്‍ത്ഥവും കുമിഞ്ഞു കൂടുമെന്നായിരുന്നു ഇവരുടെ ആശ. വി.എസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഓരോ വെടി പൊട്ടിക്കുമ്പോഴും ഇവരുടെ മനസ്സില്‍ ഡസന്‍ കണക്കിന് ലഡുകളാണ് പൊട്ടിയത്. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് നേതൃത്വത്തിനെതിരെ പരസ്യ പോരിനിറങ്ങിയപ്പോള്‍ കാത്തിരിപ്പിന്റെ സായൂജ്യം അവര്‍ മണത്തറിഞ്ഞ് തുടങ്ങി. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോട് ഉപമിക്കുകയും കേന്ദ്ര നേതൃത്വത്തിന് തുടര്‍ച്ചയായി കത്തുകള്‍ അയക്കുകയും ചെയ്തതോടെ പാര്‍ട്ടി വിട്ട് പുറത്ത് വരുന്ന വി.എസ്സിന് തങ്ങളുടെ ആപ്പീസുകളില്‍ തിരിയുന്ന ചാരുകസേരകള്‍ക്ക് ഇവര്‍ ഓര്‍ഡര്‍ ചെയ്തു. തനിക്കെതിരെ അച്ചടക്ക നടപടി വന്നാല്‍ അത് വകവെക്കില്ലെന്ന് നിര്‍ണ്ണായക കേന്ദ്ര കമ്മറ്റിക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വി. എസ് നടത്തിയ പ്രഖ്യാപനം ഇവരെ വല്ലാതെ കൊതിപ്പിക്കുകയും ചെയ്തു. അച്ചടക്ക നടപടി ഉണ്ടായാല്‍ പ്പൊ പുല്ലെയെന്ന് പറഞ്ഞ് ഡല്‍ഹി എ കെ ജി ഭവനില്‍ നിന്ന് ഇറങ്ങിവരുന്ന വി എസിന് വിരോചിത സ്വീകരണത്തിനുള്ള ഏര്‍പ്പാടുകളും ഇവര്‍ ചെയ്തുവെച്ചു. കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചയും, യോഗങ്ങളും, ഉപയോഗങ്ങളും കഴിഞ്ഞപ്പോഴാണ് കുടം കമഴ്ത്തിവെച്ചാണ് വെള്ളം ഒഴിച്ച് കൊണ്ടിരുന്നതെന്ന ബോധ്യം ഇവര്‍ക്കുണ്ടായത്. പാര്‍ട്ടിയുടെ വലത് പക്ഷ വ്യതിയാനത്തിനെതിരെ എന്ന പേരില്‍ പോരടിച്ച് അച്ചടക്ക നടപടി നേരിടുകയും, വര്‍ഗ്ഗ വഞ്ചകരെന്നും, കുലം കുത്തികളെന്നുമുള്ള ഓമനപ്പേരുകള്‍ക്ക് അര്‍ഹരാവുകയും ചെയ്തവര്‍ക്ക് ആ കലം വാങ്ങി വെക്കാം. വി എസ് അതില്‍ വേവില്ല മക്കളേ. കാര്യത്തോടടുത്താല്‍ എലിയാകാനും മടിയില്ലാത്ത പുലിയാണ് വി എസ് എന്ന് തിരിച്ചറിഞ്ഞാല്‍ മനപ്പായസമുണ്ണാന്‍ കാത്തിരിക്കേണ്ടിവരില്ല. ആര്‍. എം. പിക്കും, ഇടതുപക്ഷ ഏകോപന സമിതിക്കും, അതിനിവേശ പ്രതിരോധസമിതിക്കും നല്ല ബുദ്ധിക്കായി പ്രാര്‍ത്ഥിക്കാം. വി എസ്സിനെ കാത്തിരുന്ന് കാലം കഴിക്കേണ്ടെന്ന് ഉപദേശിക്കുകയും ചെയ്യാം. സി. പി. എം വിടാന്‍ വി എസ് അച്ചുതാനന്ദനോ, വി എസ്സിനെ പടിയടച്ച് പിണ്ഡം വെക്കാന്‍ പാര്‍ട്ടിയിലെ ചെറുതല്ലാത്ത വിഭാഗം നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ താല്‍പ്പര്യമില്ലെന്നതാണ് വസ്തുത. 1964- ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ കേന്ദ്ര കൌണ്‍സിലില്‍ നിന്നിറങ്ങി വന്ന 34 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണിയായ വി എസ് ജീവിത കാലമത്രയും സി.പി.എമ്മിനൊപ്പം തന്നെയുണ്ടാകുമെന്ന് കരുതുന്നതായിരിക്കും വിഫലമാകുന്ന കാത്തിരിപ്പുകള്‍ ഇല്ലാതാക്കാന്‍ നല്ലത്.
സി.പി.എമ്മെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായി വി.എസ് നില നില്‍ക്കുന്നിടത്തോളം കാലം അച്ചടക്കമെന്ന സുന്ദരമുഖം മുന്നില്‍ വെച്ച് വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കുവാന്‍ മാത്രം മസ്തിഷ്കം വറ്റി വരണ്ടാവരാണ് സി.പി.എമ്മിന്റെ തലപ്പത്തെന്ന് കരുതിന്നിടത്താണ് നിരര്‍ത്ഥകമായ കാത്തിരിപ്പുകളും, അര്‍ത്ഥ ശൂന്യമായ ക്ഷണവുമൊക്കെയുണ്ടാകുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യം ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന സി.പി.എമ്മില്‍ വി.എസ്സിന്റെ പ്രത്യക്ഷ നിലപാടുകള്‍ നിരാലംഭരായ പഴയ സഖാക്കള്‍ക്ക് പ്രതീക്ഷയും, രാഷ്ട്രീയ എതിരാളികള്‍ക്ക് സഹായകവുമായി മാറിയിട്ടുണ്ടാകും. കാലമെല്ലാത്ത എന്തും മാറ്റത്തിന് വിധേയമാണെന്ന പ്രത്യയ ശാസ്ത്ര വാക്യം പോലെ മാറ്റത്തിന് വിധേയമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ് വി.എസ്സിലൂടെ പ്രകടമായതെന്ന് കരുതുന്നതായിരിക്കും നിരാശരാകാതിരിക്കാന്‍ സഹായമാകുക. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ കോലിട്ട് തിരികുന്നവനാണ് വി.എസ്സെന്ന കണ്ടെത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്നതായിരുന്നല്ലോ കോലിടല്‍ കണ്ടെത്തിയ ടി.കെ ഹംസക്കെതിരായ കേന്ദ്ര നടപടി നിര്‍ദ്ദേശത്തിലൂടെ പുറത്തുവന്നത്.
നിര്‍ണ്ണായക കേന്ദ്ര കമ്മിറ്റിക്ക് ശേഷം പരസ്യ ശാസനയും ഏറ്റുവാങ്ങി നന്നായി ഉറങ്ങിയെഴുന്നേറ്റ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ വി.എസ് നല്ല കുട്ടിയായെന്നും കരുതേണ്ടതില്ല. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഇപ്പോള്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായി പറയുകയും പാര്‍ട്ടിയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയതിനേക്കാള്‍ കാഠിന്യമായി വി.എസ് മുന്‍മുനയില്‍ നിറുത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. അപ്പോഴും വി.എസ് വിഷയം മാത്രം ചര്‍ച്ച ചെയ്യാനായി പ്രത്യേക കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിളിച്ചുചേര്‍ക്കും. ചാനലുകള്‍ എ.കെ.ജി ഭവനു മുന്നില്‍ കുത്തിയിരുന്ന് സുനാമി വരുന്നേയെന്ന മട്ടില്‍ വിടുവായിത്തം വിളമ്പും. ഒടുവില്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന നാലുവരിയില്‍ പുറത്തിറങ്ങും. വി.എസ്സിനെ താക്കീത് ചെയ്യും, വി.എസ് ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. പ്രസ്താവനയിലെ ഉളളടക്കം ഇതിനപ്പുറത്തേക്ക് പോകില്ല. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്നത് വി.എസ് പൊട്ടിക്കുന്ന വെടിക്കേട്ട് മനസ്സിനകത്ത് ലെഡു പൊട്ടിക്കുന്നത് ഒഴിവാക്കാനാണ്.
വി.എസ് കൃത്യമായ ഇടവേളകളില്‍ തുടര്‍ന്നു പോരുന്ന അച്ചടക്ക ലംഘനത്തിന്റെ കുറ്റ പത്രങ്ങള്‍ ലെനിനിസ്റ് സംഘടന രീതി പ്രകാരം “തൂക്കിലേറ്റാന്‍” പര്യാപ്തമായതാണ്. പാര്‍ട്ടിയുടെ വളര്‍ച്ച ഘട്ടങ്ങളില്‍ പാര്‍ട്ടിയോടൊപ്പം കരുത്തോടെ നിലയുറപ്പിച്ച എത്രയെത്ര കൊമ്പന്‍മാരെയാണ് അച്ചടക്കമെന്ന പടവാളുകൊണ്ട് സി.പി.എം അരിഞ്ഞു വീഴ്ത്തിയിട്ടുളളത്. പുതിയ തലമുറയിലെ കരുത്തരായ രണ്ട് ജില്ല സെക്രട്ടറിമാരെ പാര്‍ട്ടി അച്ചടക്കത്തിന് പോറലേറ്റപ്പോള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് നിഷ്കാസനം ചെയ്തത്. ഈ പാര്‍ട്ടിക്കെ ഇങ്ങിനെയൊക്കെ ചെയ്യാനാകൂവെന്ന് രണ്ട് നേതാക്കള്‍ക്കെതിരായ നടപടിയെ ചൂണ്ടിക്കാട്ടി പൊതുസമൂഹം നല്ല വര്‍ത്തമാനം പറയുകയും ചെയ്തു. സംഘടന പരവും, പ്രത്യയ ശാസ്ത്ര പരവുമായ അച്ചടക്ക ലംഘനത്തിന്റെ പേരിലും നിരവധി നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോട് സലാം പറയേണ്ടി വന്നിട്ടുണ്ട്. വി.എസ് പാര്‍ട്ടി നേതൃത്വത്തിനും, നിലപാടുകള്‍ക്കുമെതിരെ നടത്തുന്ന പരസ്യ പ്രതികരണങ്ങളെ അപേക്ഷിച്ച് നേരത്തെ അച്ചടക്ക നടപടിക്ക് വിധേയരായി പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നവര്‍ ചെയ്ത കുറ്റം തുലോം ചെറുതാണ്.
വി.എസ്സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കൃത്യമായ അച്ചടക്ക് ലംഘനമാണെന്ന ബോധ്യം സകല ജീവജാലങ്ങള്‍ക്കുമുണ്ടെങ്കിലും ഇതിന്റെ പേരില്‍ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം മടികാണുക്കുന്നതിലെ കെമിസ്ട്രിയാണ് വി.എസ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രസക്തമാക്കുന്നത്. വി.എസ് തന്റെ ഒറ്റയാള്‍ പോരാട്ടത്തിന് വലതുപക്ഷ വ്യതിയാനത്തിനെതിരായ മുന്നേറ്റമെന്ന് ഓമനപ്പേരിടുമ്പോള്‍ പൊതുസമൂഹമതിനെ ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പ്രതീകമായി നെഞ്ചേറ്റുന്നു. അത്കൊണ്ടാണ് തൊണ്ണൂറിനോടടുത്ത ഒരു വൃദ്ധന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ജനമനസ്സുകളില്‍ സുവര്‍ണ്ണ സ്ഥാനം ലഭിക്കുന്നത്. നാടിനെ കുറിച്ചുളള കാഴ്ച്ചപ്പാടില്‍ തങ്ങളുടെ മനസ്സ് കൊതിക്കുന്ന വികാരത്തോടൊപ്പം സഞ്ചരിക്കുന്നത് കമ്മ്യൂണിസ്റുകാരനായ വി.എസ് ആണെന്ന് ജനം ഉള്‍കൊളളുന്നു. എന്നാല്‍ വി.എസ്സിന്റെ പാര്‍ട്ടിക്ക് ഈ സ്വീകാര്യത ലഭിക്കുന്നില്ലായെങ്കില്‍ പൊതു സമൂഹത്തിന്റെ ഹൃദയമിടിപ്പുകളോടൊപ്പം സഞ്ചരിക്കുന്നതില്‍ എവിടെയോ വീഴ്ച്ചകള്‍ സംഭവിച്ചിരിക്കുന്നുവെന്ന് കരുതേണ്ടതുണ്ട്. സി.പി.എമ്മിന്റെ സംഘടന രീതിയനുസരിച്ച് പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ ആരേയും അനുവദിക്കാറില്ല. അങ്ങിനെയെങ്കില്‍ വി.എസ്സിനേക്കാള്‍ വലുതാകുന്നതിലൂടെ മാത്രമേ കൃത്യമായ ഇടവേളകളിലുണ്ടാകുന്ന ആഭ്യന്തര പ്രതിസന്ധിയെ സി.പി.എമ്മിന് മറികടക്കാനാകൂ.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ദുര്‍ബലപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് മതേതര ജനാധിപത്യം ത•യത്തത്തോടെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരില്‍ ഏറേയും. ആഭ്യന്തര സംഘര്‍ഷം സി.പി.എമ്മില്‍ ധ്രുവീകരണത്തിന് വഴിയൊരുക്കുമ്പോള്‍ അവിടെ ഇടം കണ്ടെത്തുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്നത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രകടമായതാണ്. അനാവശ്യ വിവാദങ്ങളുടെ പേരില്‍ വ്യക്തി കേന്ദ്രീകൃത വിഴുപ്പലക്കുകളിലേക്ക് സ്. പി. എമ്മിലെ വിഭാഗീയത തരം താഴ്ന്നിരിക്കുന്നു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്. പി. എം കരുതലോടെ സമീപിക്കോണ്ട പലതും വിഭാഗീയ പോരിന് മുന്നില്‍ വികൃതമാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. വ്യക്തി കേന്ദ്രീകൃതമല്ലാത്ത പാര്‍ട്ടിയെന്ന അവകാശവാദം നിലനില്‍ക്കുമ്പോള്‍ തന്നെ വിഭാഗീയതയുടെ സംഗ്രഹം വ് എസ്- പിണറായി പോരെന്നതിലേക്ക് വഴി ഭ്രംഷം സംഭവിക്കുന്നു. സി. പി. എമ്മില്‍ എക്കാലത്തും ആശയ സംഘട്ടനങ്ങളും, വാഭാഗീയ ചേരിതിരിവുകളും ശക്തമായി തന്നെ നിലനിന്നിട്ടുണ്ട്. വെട്ടി നിരത്തലെന്ന പേരില്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അക്കാലത്തെ ആശയ സംഘട്ടനങ്ങളിലൂന്നിയ വിഭാഗീയതയിലൂടെ സി. പി. എം കരുത്താര്‍ജ്ജിച്ചിരുന്നു. എന്നാല്‍ നാശത്തിന്റെ പടു കുഴിയിലേക്ക് വഴി തുറന്നുവെക്കുന്നതാണ് സി. പി. എമ്മിലെ ഇപ്പോഴത്തെ പോരെന്നതില്‍ നിഷ്പക്ഷമതികള്‍ക്ക് എതിരഭിപ്രായമുണ്ടാകില്ല. നേതൃത്വത്തോട് പോരടിക്കുന്ന വി എസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാകണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആഗ്രഹിക്കുന്നതിന് തുല്ല്യമാണ് വി എസ്സിനെ പറിച്ചെടുക്കാന്‍ പീടിക തുറന്നു വെച്ചിരിക്കുന്ന പഴയ സഖാക്കളുമെന്ന് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ ഒരു കൂട്ടം വ്യക്തികള്‍ അല്ലന്നു കരുതുന്നവരാണ് ആ പാര്‍ട്ടിയില്‍ കൂറുള്ളവര്‍ കരുതുന്നത്, എന്നാല്‍ ആ പാര്‍ട്ടിയിലെ ചില ബിംബങ്ങള്‍ ( പീണറായി, വി.എസ്, ജയരാജന്മാര്‍ തുടങ്ങിയ അഭിനവ കമ്മ്യൂണിസ്റ്റുകള്‍ ) കരുതുന്നത് ഞങ്ങളാണ് കമ്മ്യൂണിസ്റ്റു എന്നാണു, ഞങ്ങള്‍ ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ഇല്ലാന്നാണ്, ഇവരുടെ പിന്നിലെ പ്രത്യേകിച്ച് വി.എസ്സിന്റെ, പിന്നിലെ ആള്‍ക്കൂട്ടം വോട്ടു ബാങ്കുകള്‍ അല്ലാന്നുള്ള ശരിയായ ധാരണ വി.എസ്സിന് തന്നെ ഉള്ളത് കൊണ്ടാണ് ഒരു പുറത്ത് പോകലും പാര്‍ട്ടി രൂപികരിക്കലും ഒന്നും ഇല്ലാണ്ടാവുന്നത്, എന്റെ കാഴ്ചപ്പാടില്‍ മാര്കിസസം എന്നൊരു പാര്‍ട്ടി തന്നെ കേവലം സ്വ താല്പര്യക്കാരുടെ കൂട്ടായ്മ മാത്രമായി മാറിയിരിക്കുന്നു, 95 % പാര്‍ട്ടി പ്രവര്‍ത്തകരും ഏതെങ്കിലും മതത്തില്‍ (അതായത് മറ്റൊരു ഇസ്സത്ത്തില്‍) വിശ്വസിക്കുന്നവരാണ് , ആ മതത്തിലെ പ്രധാനികള്‍ ഒന്ന് കണുരിട്ടിയാല്‍ തകര്‍ന്ന്‍ തരിപ്പനമാവുന്നതാണ് ആ പാര്‍ട്ടി ( ആ പാര്‍ട്ടി മാത്രമല്ല ,ഏതൊരു പാര്‍ട്ടിയും ) പിന്നെ ബാക്കിയാവുക യെച്ചൂരിയെ പോലെയുള്ള നല്ല ചില കമ്മ്യൂണിസ്റ്റുകള്‍ മാത്രമായിരിക്കും.
ReplyDeleteyechooriyude nattil parttiyillallo.
ReplyDeleteഒരു യഥാര്‍ത്ഥ മുസ്ലിമുനു സംഘടന വേണോ ? അതുപോലെ നല്ലൊരു കമ്മ്യൂണിസ്റ്റുക്കാരന് പാര്‍ട്ടിയുടെ ആവശ്യമില്ല ചങ്ങാതി ,
Deleteയഥാര്‍ത്ഥ മുസ്ലിമിന് സംഘടന വേണം ചെങ്ങാതീ...... മൂന്നാള്‍ കൂടുന്നിടത്ത് ഒരാള്‍ നേതാവാകണം എന്നാണ് പ്രവാചക അധ്യാപനം.o.k......
ReplyDelete