ലീഗ് കോണ്‍ഗ്രസ്സാവരുത്
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ്സാണെന്നതില്‍ എതിരഭിപ്രായമുണ്ടാകില്ല. ദീര്‍ഘകാലം രാജ്യം ഭരിച്ച പാര്‍ട്ടി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയ ദേശീയ പ്രസ്ഥാനം. രാജ്യം ലോകത്തിന് സംഭാവന ചെയ്ത മികവാര്‍ന്ന ഭരണ കര്‍ത്താക്കളെല്ലാം കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ത്ഥി, യുവജന, മഹിള, തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കോണ്‍ഗ്രസ്സിന്റെ പോഷക ഘടകങ്ങള്‍ വ്യാപിച്ചുകിടക്കുന്നുമുണ്ട്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും മര്യാദക്കൊന്ന് യോഗം വിളിക്കുവാനോ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തുവാനോ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനവും കോണ്‍ഗ്രസ്സ് മാത്രമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. നേതാവിന്റെ മോന്തക്കിട്ട് കസേര കൊണ്ടടിച്ചത് മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ മുണ്ട് വലിച്ചു കീറിയതു വരെ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ യോഗ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. അഹിംസയുടെ വക്താക്കളും, ആത്മ സംയമനത്തിന്റെ പ്രചാരകരുമായതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് സംഘടന തെരഞ്ഞെടുപ്പുകള്‍ക്ക് മുതിരാറില്ല. സംഘടന പ്രവര്‍ത്തകരില്‍ പഴയ രീതികളോട് വല്ല മാറ്റവും വന്നിട്ടുണ്ടോയെന്നറിയാന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റേയും, കെ.എസ്.യുവിന്റേയും കമ്മിറ്റികളെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ രീതിയിലുളള നടപടി ക്രമങ്ങള്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ പരീക്ഷിച്ചുനോക്കി. മണ്ഡലം തലം മുതല്‍ സംസ്ഥാന തലം വരെ നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വെടിക്കെട്ട് കണക്കെ കൂട്ടയടി അരങ്ങേറിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി മുന്നില്‍ നിന്ന രാഷ്ട്രീയ പ്രസ്ഥാനം തങ്ങളുടെ സംഘടനക്കകത്തെ ജനാധിപത്യ രീതികളെ “നോമിനേറ്റഡ്” എന്ന സുന്ദരനാമത്തിനകത്ത് ഫ്രെയിംചെയ്തുവെക്കാന്‍നിര്‍ബന്ധിതമായി.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സി.പി.എമ്മും കോണ്‍ഗ്രസ്സുമാണെങ്കിലും അച്ചടക്കമെന്നതിന്റെ നിര്‍വ്വചനം രണ്ട് പാര്‍ട്ടികള്‍ക്കും ആനയും പേനും പോലെയാണ്. തമ്മിലടിയും, തെറിവിളിയും, ഇറങ്ങിപ്പോക്കുമൊക്കെ കോണ്‍ഗ്രസ്സിന് അച്ചടക്കത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കലും, ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളെ നിറുത്തലുമൊക്കെ കോണ്‍ഗ്രസ്സിന്റെ അച്ചടക്ക സംസ്കാരത്തിന് കരുത്ത് പകരുന്നതാണ്. കോണ്‍ഗ്രസ്സിന്റെ മികവാര്‍ന്ന ഈ അച്ചടക്കമാണ് സംസ്ഥാന ഭരണം വന്‍ഭൂരിപക്ഷത്തോടെ ഇവര്‍ക്ക് തിരിച്ചുനല്‍കാറുളളത്. അച്ചടക്കമെന്ന പടവാള്‍, പുസ്തകം നോക്കി പഠിച്ച കമ്മ്യൂണിസ്റുകാരന്‍ കോണ്‍ഗ്രസ്സിന്റെ സംഘടന രീതികള്‍ കണ്ട് വായ പൊളിച്ചിരിക്കാറുണ്ടെങ്കിലും രാജ്യം കൂടുതല്‍ കാലം ഭരിച്ച തയമ്പുമായി നടക്കുന്ന ഈ ദേശീയ പ്രസ്ഥാനം തങ്ങളുടെ കരുത്തായി കാണുന്നത് തമ്മിലടിയില്‍ ഊന്നിയുളള അച്ചടക്കത്തിന്റെ രീതി ശാസ്ത്രത്തെയാണ.് യു.ഡി.എഫിലെ വല്ല്യേട്ടന്‍ പദവിയിലിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ പാത പിന്‍തുടരുന്നവരാണ് കേരള കോണ്‍ഗ്രസ്സുകാര്‍. വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്യുകയെന്ന മലയോര സിദ്ധാന്തം ഇന്നും ഇവര്‍ നെഞ്ചേറ്റുന്നു. ജെ.എസ്.എസും, സി.എം.പിയും അടിച്ചുപിരിയാന്‍ ശേഷിയില്ലാത്തതുകൊണ്ട് ഒതുങ്ങിക്കഴിയുന്നു. കേരള കോണ്‍ഗ്രസ്സ് ബിയില്‍ രക്തബന്ധങ്ങളാണ് ഇരുചേരിയില്‍ നിന്ന് പടവെട്ടുന്നത്. ജേക്കബ് ഗ്രൂപ്പും, വീരന്‍ ദളും പിളര്‍പ്പ് കഴിഞ്ഞുളള ആലസ്യത്തിലായതിനാല്‍ നല്ലകുട്ടികളാണ്. എന്നാല്‍ യു.ഡി.എഫിലെ രണ്ടാം സ്ഥാനക്കാരയ മുസ്ലിം ലീഗ് മറ്റുഘടക കക്ഷികളില്‍ നിന്ന് തീര്‍ത്തും വിത്യസ്തരായിരുന്നു. ഭരണരംഗത്തും, സംഘടന രീതികളിലും അച്ചടക്കത്തിന്റെ പവിത്രത അവര്‍ പ്രകടമാക്കിയിരുന്നു. കമ്മ്യൂണിസ്റുകാരന്റെ ഭാഷയില്‍ ലെനിനിസ്റ്, സ്റാലിനിസ്റ് രീതി പ്രയോഗവത്കരിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ലീഗെന്ന് തോന്നിപോകുന്ന തരത്തിലായിരുന്നു നേതാക്കളോടും, പാര്‍ട്ടി തീരുമാനങ്ങളോടുമുളള പ്രവര്‍ത്തകരുടെയും, അണികളുടെയും സമീപനം. പാര്‍ട്ടിതീരുമാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങളോ, ആസ്വാരസ്യങ്ങളോ പരോക്ഷമായി പോലും പുറത്തുവരാത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു മുസ്ലിം ലീഗ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. യു.ഡി.എഫിലെ മറ്റുഘടക കക്ഷികളെ പോലെ തങ്ങള്‍ക്കുമായാലെന്ത് എന്ന തോന്നല്‍ ഓരോ ലീഗുകാരനും ഉണ്ടായിരിക്കുന്നു. പ്രാദേശിക തലം മുതല്‍ തമ്മിലടിയുടേയും, വിഭാഗീയതയുടേയും പ്രകടരൂപങ്ങള്‍ മുസ്ലിം ലീഗില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ജില്ല നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനുകള്‍ പ്രവര്‍ത്തകര്‍ തമ്മിലുളള കൂട്ടതല്ലിലേക്കും, നേതാക്കള്‍ക്കെതിരായ പ്രതിഷേധത്തിലേക്കും നീണ്ടിരിക്കുന്നു. കാസര്‍ക്കോട്ടെ ജില്ല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറിമാരെ പ്രവര്‍ത്തകര്‍ തടയുന്ന സ്ഥിതിയുണ്ടായി. കണ്ണൂരിലാകട്ടെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താന്‍ പോലുമായില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന നേതാക്കള്‍ക്കുനേരെ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമങ്ങള്‍ പോലുമുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ പ്രാദേശിക തലത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പലതും കോടതി കയറി. മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുത്ത പ്രാദേശിക കമ്മിറ്റികള്‍ പിരിച്ചുവിടേണ്ട അവസ്ഥയുണ്ടായി. കോഴിക്കോട്ടും ഇതേ സംഭവ വികാസങ്ങള്‍ തുടര്‍ന്നു. അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ ഏറ്റവും ശക്തനായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഈ മാസം 28 ന് അഞ്ചാം മന്ത്രി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ലീഗ് മന്ത്രിമാരെ വഴിയില്‍ തടയുമെന്ന ഭീഷണിപോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി. കോണ്‍ഗ്രസ്സിന്റെ അച്ചടക്ക സംസ്ക്കാരത്തിലേക്ക് മുസ്ലിം ലീഗ് മാറുന്നുവെന്നതിന്റെ സൂചനകളാണോ ഇതെല്ലാമെന്ന് സംശയിച്ചവരുണ്ടാകാം. ലീഗിന്റെ സംഘടന രീതികള്‍ കണ്ട് ശീലിച്ചവര്‍ അങ്ങിനെ കരുതുന്നതില്‍ തെറ്റ് പറയാനാകില്ല.
യുക്തമായ സമയത്ത് വ്യക്തമായ തീരുമാനമെടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മുസ്ളിം ലീഗ് നേതൃയോഗങ്ങള്‍ അച്ചടക്കത്തിലൂന്നിയ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിരുന്നു. പാണക്കാട് തങ്ങള്‍ തീരുമാനം പ്രഖ്യാപിക്കുന്ന മുസ്ളിംലീഗില്‍ ജനാധിപത്യമല്ല ഏകാധിപത്യമാണ് നടമാടുന്നതെന്ന് ആക്ഷേപിച്ചിരുന്നവര്‍ക്ക് പാണക്കാട് തറവാട്ടില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ ശിരസ്സാവഹിച്ച് നിറഞ്ഞമനസ്സോടെ നെഞ്ചേറ്റിയ പ്രവര്‍ത്തകരെ ചൂണ്ടി ആക്ഷേപത്തിന് മറുപടി നല്‍കാന്‍ കഴിയുന്ന സ്ഥിതിവിശേഷം കഴിഞ്ഞകാലം വരെ നിലനിന്നിരുന്നു. മലബാറിലെ പ്രധാന രാഷ്ട്രീയ കക്ഷിയായിരുന്നിട്ടും സംഘടനാപരമായ അനൈക്യത്തിന്റെയും, വിഭാഗീയതയുടേയും സാധ്യതകളെ കൊട്ടിയടച്ച് ഐക്യത്തോടെ മുന്നോട്ട് നീങ്ങാന്‍ മുസ്ളിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് താങ്ങും തണലുമായത് പണക്കാട്ട് തങ്ങള്‍മാരുടെ സാന്നിധ്യവും ഇടപെടലുമായിരുന്നു. മുസ്ളിം സമുദായത്തിനകത്തെ രാഷ്ട്രീയ മുന്നേറ്റ ശക്തിയെന്ന നിലയില്‍ മുസ്ളിം സമൂഹത്തിലെ അവാന്തര വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തുന്നതിലും, പൊതു സമൂഹത്തിനിടയില്‍ മതേതര മുഖം ഉയര്‍ത്തിപ്പിടക്കുന്നതിലും മുസ്ളിം ലീഗ് വലിയൊരളവോളം വിജയം കണ്ടിരുന്നു. പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തുവരുന്ന പ്രസ്താവനങ്ങള്‍ സസൂക്ഷ്മം കാതോര്‍ക്കുകയും ബൃഹത്തായ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്നു. നടപ്പാക്കപ്പെടേണ്ടതും, സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ളതുമായ പ്രസ്താവനകള്‍ മാത്രമായിരുന്നു പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തിവന്നിരുന്നത്. മുസ്ളിം ലീഗെന്ന രാഷ്ട്രീയ പ്രസ്താനത്തിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന നേതാവിന്റ പ്രസ്താവനയാണ് പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തുവരുന്നതെങ്കിലും അതിനെ സാധാരണ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയോട് ചേര്‍ത്ത് കെട്ടാന്‍ രാഷ്ട്രീയ കേരളമോ, മാധ്യമ സമൂഹമോ ഒരുഘട്ടത്തിലും തയ്യാറായിരുന്നില്ല. മുസ്ളിം ലീഗ് നേതൃയോഗങ്ങള്‍ ചേരുന്നത് കോഴി ബിരിയാണി തിന്ന് സൊറ പറഞ്ഞ് പിരിയാനാണെന്ന് പരിഹസിച്ചിരുന്ന എതിരാളികളെ സ്തബ്ധരാക്കുന്ന തീരുമാനങ്ങളായിരുന്നു കഴിഞ്ഞ കാലം വരെ പാണക്കാട് തങ്ങളില്‍ നിന്നുണ്ടായിരുന്നത്. രാജ്യം മുള്‍ മുനയില്‍ നിന്ന ഘട്ടങ്ങളില്‍ പാണക്കാട് തങ്ങള്‍ ലോകത്തോട് പറഞ്ഞ സന്ദേശങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരിവെക്കപ്പെടുന്നവയായിരുന്നെന്ന് കാലം തെളിയിച്ചതാണ്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ മുസ്ളിം ലീഗിന്റെ സംഘടന രാഷ്ട്രീയം വിശകലനങ്ങല്‍ക്ക് വിധേയമാക്കുമ്പോള്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് എന്തെങ്കിലുമൊരു വ്യതിരക്തത പ്രകടമാകില്ല. യു.ഡി.എഫിലെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷിയെന്ന നിലയിലും, മുന്നണിയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ ത്യാഗ സന്നദ്ധതയോടെ മധ്യസ്ഥതക്ക് തയ്യാറാകുന്ന പാര്‍ട്ടി എന്ന തരത്തിലും സംസ്ഥാനത്തെ രാഷ്ട്രീയ പൊതു മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വിശ്വാസ്യതയുടെ മുഖം നേടിയെടുക്കാനായിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിന്റെയൊരു പ്രതിഫലനം ഉണ്ടാക്കുന്നതില്‍ നേതൃത്വത്തിന് വിജയിക്കാനായില്ലെന്നതാണ് സ്വന്തം പാളയത്തില്‍ നിന്നുതന്നെയുളള പരസ്യ പ്രതിഷേധങ്ങളിലൂടെ പ്രകടമായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരസ്യമായ പ്രതിഷേധങ്ങളുണ്ടായതും, പാണക്കാട്ടേക്ക് പരാതിയുമായെത്തിയതുമെല്ലാം ചേര്‍ത്തുവായിക്കേണ്ടതാണ്. ഏറ്റവുമൊടുവില്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി സ്ഥാനം യാഥാര്‍ത്ഥ്യമാക്കാന്‍ കടുത്ത പ്രതിഷേധങ്ങളും, ഭീഷണിയും പ്രവര്‍ത്തകരില്‍ നിന്ന് നേതൃത്വത്തിന് നേരിടേണ്ട സ്ഥിതിയുമുണ്ടായി. യു.ഡി.എഫ് അലോചിച്ച് ഉറപ്പിച്ചിട്ടില്ലാത്ത അഞ്ചാം മന്ത്രിയെ പാണക്കാട് തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചതോ, അല്ലെങ്കില്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിയെ നേടിയെടുക്കാനാകാത്തതോ ആകാം ഈ വിഷയം സംബന്ധിച്ച പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവുക. എങ്കില്‍ ഇത്തരമൊരു പരീക്ഷണത്തിന് പാണക്കാട് തങ്ങളെ കരുവാക്കിയതിന് പിന്നിലെ രാഷ്ട്രീയം ഏറ്റവും ചുരുങ്ങിയത് പ്രവര്‍ത്തകര്‍ക്ക് മുന്നിലെങ്കിലും വ്യക്തമാക്കപ്പെടണം.
മുസ്ലിം ന്യൂനപക്ഷ ജനവിഭാഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയ്ക്ക് മുസ്ളിം ലീഗ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നല്‍ക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി അച്ചടക്കം ഉള്‍പ്പെടെ എല്ലാ മേഖലയിലും ഈ വ്യതിരക്തത പ്രകടമാക്കേണ്ടതുണ്ട്. മുസ്ലിം ലീഗിന്റെ പൂര്‍വ്വിക നേതൃത്വവും പ്രവര്‍ത്തകരും, അണികളും അങ്ങിനെയായിരുന്നു. ജീവിത വിശുദ്ധിയും, മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം ലീഗിന്റെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ മതസംഘടനകളുടെ നേതൃത്വം അവര്‍ക്ക് ഏറ്റെടുക്കാനയത് അതുകൊണ്ടായിരുന്നു. ഞാന്‍ പ്രതിനിധീകരിക്കുന്ന ആദര്‍ശം ഇതാണെന്ന് തുറന്ന് പറയാന്‍ തയ്യാറായതിലൂടെ അവര്‍ക്ക് അധികാരമോ, വോട്ട് ബാങ്കോ നഷ്ടമായിരുന്നില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞ് തങ്ങളുടേതായ വലിയ ജനക്കൂട്ടങ്ങളെ സൃഷ്ടിക്കപ്പെടുകയെന്ന തരത്തിലേക്ക് വഴിമാറിയാല്‍ മുസ്ലിം ലീഗിനും മറ്റുരാഷ്ട്രീയ പാര്‍ട്ടികളെ പോലെ ആകേണ്ടിവരുമെന്നതിനാല്‍ തര്‍ക്കമില്ല. ലീഗിന് ബദലാകാന്‍ കുപ്പായമിട്ടിരിക്കുന്നവരുടെ എണ്ണം രണ്ടെണ്ണം കൂടി കൂടിയ സാഹചര്യത്തില്‍ അഹന്ത വെടിഞ്ഞ് മാറ്റത്തിന്റെ പാത ഉള്‍കൊള്ളേണ്ടതുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ്സാണെന്നതില്‍ എതിരഭിപ്രായമുണ്ടാകില്ല. ദീര്‍ഘകാലം രാജ്യം ഭരിച്ച പാര്‍ട്ടി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയ ദേശീയ പ്രസ്ഥാനം. രാജ്യം ലോകത്തിന് സംഭാവന ചെയ്ത മികവാര്‍ന്ന ഭരണ കര്‍ത്താക്കളെല്ലാം കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. വിദ്യാര്‍ത്ഥി, യുവജന, മഹിള, തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കോണ്‍ഗ്രസ്സിന്റെ പോഷക ഘടകങ്ങള്‍ വ്യാപിച്ചുകിടക്കുന്നുമുണ്ട്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും മര്യാദക്കൊന്ന് യോഗം വിളിക്കുവാനോ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തുവാനോ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനവും കോണ്‍ഗ്രസ്സ് മാത്രമാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. നേതാവിന്റെ മോന്തക്കിട്ട് കസേര കൊണ്ടടിച്ചത് മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ മുണ്ട് വലിച്ചു കീറിയതു വരെ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ യോഗ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. അഹിംസയുടെ വക്താക്കളും, ആത്മ സംയമനത്തിന്റെ പ്രചാരകരുമായതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് സംഘടന തെരഞ്ഞെടുപ്പുകള്‍ക്ക് മുതിരാറില്ല. സംഘടന പ്രവര്‍ത്തകരില്‍ പഴയ രീതികളോട് വല്ല മാറ്റവും വന്നിട്ടുണ്ടോയെന്നറിയാന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റേയും, കെ.എസ്.യുവിന്റേയും കമ്മിറ്റികളെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ രീതിയിലുളള നടപടി ക്രമങ്ങള്‍ കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ പരീക്ഷിച്ചുനോക്കി. മണ്ഡലം തലം മുതല്‍ സംസ്ഥാന തലം വരെ നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വെടിക്കെട്ട് കണക്കെ കൂട്ടയടി അരങ്ങേറിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി മുന്നില്‍ നിന്ന രാഷ്ട്രീയ പ്രസ്ഥാനം തങ്ങളുടെ സംഘടനക്കകത്തെ ജനാധിപത്യ രീതികളെ “നോമിനേറ്റഡ്” എന്ന സുന്ദരനാമത്തിനകത്ത് ഫ്രെയിംചെയ്തുവെക്കാന്‍നിര്‍ബന്ധിതമായി.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സി.പി.എമ്മും കോണ്‍ഗ്രസ്സുമാണെങ്കിലും അച്ചടക്കമെന്നതിന്റെ നിര്‍വ്വചനം രണ്ട് പാര്‍ട്ടികള്‍ക്കും ആനയും പേനും പോലെയാണ്. തമ്മിലടിയും, തെറിവിളിയും, ഇറങ്ങിപ്പോക്കുമൊക്കെ കോണ്‍ഗ്രസ്സിന് അച്ചടക്കത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കലും, ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളെ നിറുത്തലുമൊക്കെ കോണ്‍ഗ്രസ്സിന്റെ അച്ചടക്ക സംസ്കാരത്തിന് കരുത്ത് പകരുന്നതാണ്. കോണ്‍ഗ്രസ്സിന്റെ മികവാര്‍ന്ന ഈ അച്ചടക്കമാണ് സംസ്ഥാന ഭരണം വന്‍ഭൂരിപക്ഷത്തോടെ ഇവര്‍ക്ക് തിരിച്ചുനല്‍കാറുളളത്. അച്ചടക്കമെന്ന പടവാള്‍, പുസ്തകം നോക്കി പഠിച്ച കമ്മ്യൂണിസ്റുകാരന്‍ കോണ്‍ഗ്രസ്സിന്റെ സംഘടന രീതികള്‍ കണ്ട് വായ പൊളിച്ചിരിക്കാറുണ്ടെങ്കിലും രാജ്യം കൂടുതല്‍ കാലം ഭരിച്ച തയമ്പുമായി നടക്കുന്ന ഈ ദേശീയ പ്രസ്ഥാനം തങ്ങളുടെ കരുത്തായി കാണുന്നത് തമ്മിലടിയില്‍ ഊന്നിയുളള അച്ചടക്കത്തിന്റെ രീതി ശാസ്ത്രത്തെയാണ.് യു.ഡി.എഫിലെ വല്ല്യേട്ടന്‍ പദവിയിലിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ പാത പിന്‍തുടരുന്നവരാണ് കേരള കോണ്‍ഗ്രസ്സുകാര്‍. വളരുന്തോറും പിളരുകയും, പിളരുന്തോറും വളരുകയും ചെയ്യുകയെന്ന മലയോര സിദ്ധാന്തം ഇന്നും ഇവര്‍ നെഞ്ചേറ്റുന്നു. ജെ.എസ്.എസും, സി.എം.പിയും അടിച്ചുപിരിയാന്‍ ശേഷിയില്ലാത്തതുകൊണ്ട് ഒതുങ്ങിക്കഴിയുന്നു. കേരള കോണ്‍ഗ്രസ്സ് ബിയില്‍ രക്തബന്ധങ്ങളാണ് ഇരുചേരിയില്‍ നിന്ന് പടവെട്ടുന്നത്. ജേക്കബ് ഗ്രൂപ്പും, വീരന്‍ ദളും പിളര്‍പ്പ് കഴിഞ്ഞുളള ആലസ്യത്തിലായതിനാല്‍ നല്ലകുട്ടികളാണ്. എന്നാല്‍ യു.ഡി.എഫിലെ രണ്ടാം സ്ഥാനക്കാരയ മുസ്ലിം ലീഗ് മറ്റുഘടക കക്ഷികളില്‍ നിന്ന് തീര്‍ത്തും വിത്യസ്തരായിരുന്നു. ഭരണരംഗത്തും, സംഘടന രീതികളിലും അച്ചടക്കത്തിന്റെ പവിത്രത അവര്‍ പ്രകടമാക്കിയിരുന്നു. കമ്മ്യൂണിസ്റുകാരന്റെ ഭാഷയില്‍ ലെനിനിസ്റ്, സ്റാലിനിസ്റ് രീതി പ്രയോഗവത്കരിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ലീഗെന്ന് തോന്നിപോകുന്ന തരത്തിലായിരുന്നു നേതാക്കളോടും, പാര്‍ട്ടി തീരുമാനങ്ങളോടുമുളള പ്രവര്‍ത്തകരുടെയും, അണികളുടെയും സമീപനം. പാര്‍ട്ടിതീരുമാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങളോ, ആസ്വാരസ്യങ്ങളോ പരോക്ഷമായി പോലും പുറത്തുവരാത്ത രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു മുസ്ലിം ലീഗ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. യു.ഡി.എഫിലെ മറ്റുഘടക കക്ഷികളെ പോലെ തങ്ങള്‍ക്കുമായാലെന്ത് എന്ന തോന്നല്‍ ഓരോ ലീഗുകാരനും ഉണ്ടായിരിക്കുന്നു. പ്രാദേശിക തലം മുതല്‍ തമ്മിലടിയുടേയും, വിഭാഗീയതയുടേയും പ്രകടരൂപങ്ങള്‍ മുസ്ലിം ലീഗില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ജില്ല നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനുകള്‍ പ്രവര്‍ത്തകര്‍ തമ്മിലുളള കൂട്ടതല്ലിലേക്കും, നേതാക്കള്‍ക്കെതിരായ പ്രതിഷേധത്തിലേക്കും നീണ്ടിരിക്കുന്നു. കാസര്‍ക്കോട്ടെ ജില്ല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറിമാരെ പ്രവര്‍ത്തകര്‍ തടയുന്ന സ്ഥിതിയുണ്ടായി. കണ്ണൂരിലാകട്ടെ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താന്‍ പോലുമായില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന നേതാക്കള്‍ക്കുനേരെ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമങ്ങള്‍ പോലുമുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ പ്രാദേശിക തലത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പലതും കോടതി കയറി. മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുത്ത പ്രാദേശിക കമ്മിറ്റികള്‍ പിരിച്ചുവിടേണ്ട അവസ്ഥയുണ്ടായി. കോഴിക്കോട്ടും ഇതേ സംഭവ വികാസങ്ങള്‍ തുടര്‍ന്നു. അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ ഏറ്റവും ശക്തനായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഈ മാസം 28 ന് അഞ്ചാം മന്ത്രി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ലീഗ് മന്ത്രിമാരെ വഴിയില്‍ തടയുമെന്ന ഭീഷണിപോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി. കോണ്‍ഗ്രസ്സിന്റെ അച്ചടക്ക സംസ്ക്കാരത്തിലേക്ക് മുസ്ലിം ലീഗ് മാറുന്നുവെന്നതിന്റെ സൂചനകളാണോ ഇതെല്ലാമെന്ന് സംശയിച്ചവരുണ്ടാകാം. ലീഗിന്റെ സംഘടന രീതികള്‍ കണ്ട് ശീലിച്ചവര്‍ അങ്ങിനെ കരുതുന്നതില്‍ തെറ്റ് പറയാനാകില്ല.
യുക്തമായ സമയത്ത് വ്യക്തമായ തീരുമാനമെടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മുസ്ളിം ലീഗ് നേതൃയോഗങ്ങള്‍ അച്ചടക്കത്തിലൂന്നിയ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിരുന്നു. പാണക്കാട് തങ്ങള്‍ തീരുമാനം പ്രഖ്യാപിക്കുന്ന മുസ്ളിംലീഗില്‍ ജനാധിപത്യമല്ല ഏകാധിപത്യമാണ് നടമാടുന്നതെന്ന് ആക്ഷേപിച്ചിരുന്നവര്‍ക്ക് പാണക്കാട് തറവാട്ടില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ ശിരസ്സാവഹിച്ച് നിറഞ്ഞമനസ്സോടെ നെഞ്ചേറ്റിയ പ്രവര്‍ത്തകരെ ചൂണ്ടി ആക്ഷേപത്തിന് മറുപടി നല്‍കാന്‍ കഴിയുന്ന സ്ഥിതിവിശേഷം കഴിഞ്ഞകാലം വരെ നിലനിന്നിരുന്നു. മലബാറിലെ പ്രധാന രാഷ്ട്രീയ കക്ഷിയായിരുന്നിട്ടും സംഘടനാപരമായ അനൈക്യത്തിന്റെയും, വിഭാഗീയതയുടേയും സാധ്യതകളെ കൊട്ടിയടച്ച് ഐക്യത്തോടെ മുന്നോട്ട് നീങ്ങാന്‍ മുസ്ളിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് താങ്ങും തണലുമായത് പണക്കാട്ട് തങ്ങള്‍മാരുടെ സാന്നിധ്യവും ഇടപെടലുമായിരുന്നു. മുസ്ളിം സമുദായത്തിനകത്തെ രാഷ്ട്രീയ മുന്നേറ്റ ശക്തിയെന്ന നിലയില്‍ മുസ്ളിം സമൂഹത്തിലെ അവാന്തര വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തുന്നതിലും, പൊതു സമൂഹത്തിനിടയില്‍ മതേതര മുഖം ഉയര്‍ത്തിപ്പിടക്കുന്നതിലും മുസ്ളിം ലീഗ് വലിയൊരളവോളം വിജയം കണ്ടിരുന്നു. പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തുവരുന്ന പ്രസ്താവനങ്ങള്‍ സസൂക്ഷ്മം കാതോര്‍ക്കുകയും ബൃഹത്തായ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്നു. നടപ്പാക്കപ്പെടേണ്ടതും, സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ളതുമായ പ്രസ്താവനകള്‍ മാത്രമായിരുന്നു പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തിവന്നിരുന്നത്. മുസ്ളിം ലീഗെന്ന രാഷ്ട്രീയ പ്രസ്താനത്തിന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന നേതാവിന്റ പ്രസ്താവനയാണ് പാണക്കാട് തറവാട്ടില്‍ നിന്ന് പുറത്തുവരുന്നതെങ്കിലും അതിനെ സാധാരണ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയോട് ചേര്‍ത്ത് കെട്ടാന്‍ രാഷ്ട്രീയ കേരളമോ, മാധ്യമ സമൂഹമോ ഒരുഘട്ടത്തിലും തയ്യാറായിരുന്നില്ല. മുസ്ളിം ലീഗ് നേതൃയോഗങ്ങള്‍ ചേരുന്നത് കോഴി ബിരിയാണി തിന്ന് സൊറ പറഞ്ഞ് പിരിയാനാണെന്ന് പരിഹസിച്ചിരുന്ന എതിരാളികളെ സ്തബ്ധരാക്കുന്ന തീരുമാനങ്ങളായിരുന്നു കഴിഞ്ഞ കാലം വരെ പാണക്കാട് തങ്ങളില്‍ നിന്നുണ്ടായിരുന്നത്. രാജ്യം മുള്‍ മുനയില്‍ നിന്ന ഘട്ടങ്ങളില്‍ പാണക്കാട് തങ്ങള്‍ ലോകത്തോട് പറഞ്ഞ സന്ദേശങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരിവെക്കപ്പെടുന്നവയായിരുന്നെന്ന് കാലം തെളിയിച്ചതാണ്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ മുസ്ളിം ലീഗിന്റെ സംഘടന രാഷ്ട്രീയം വിശകലനങ്ങല്‍ക്ക് വിധേയമാക്കുമ്പോള്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് എന്തെങ്കിലുമൊരു വ്യതിരക്തത പ്രകടമാകില്ല. യു.ഡി.എഫിലെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷിയെന്ന നിലയിലും, മുന്നണിയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ ത്യാഗ സന്നദ്ധതയോടെ മധ്യസ്ഥതക്ക് തയ്യാറാകുന്ന പാര്‍ട്ടി എന്ന തരത്തിലും സംസ്ഥാനത്തെ രാഷ്ട്രീയ പൊതു മണ്ഡലത്തില്‍ മുസ്ലിം ലീഗിന് വിശ്വാസ്യതയുടെ മുഖം നേടിയെടുക്കാനായിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിന്റെയൊരു പ്രതിഫലനം ഉണ്ടാക്കുന്നതില്‍ നേതൃത്വത്തിന് വിജയിക്കാനായില്ലെന്നതാണ് സ്വന്തം പാളയത്തില്‍ നിന്നുതന്നെയുളള പരസ്യ പ്രതിഷേധങ്ങളിലൂടെ പ്രകടമായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരസ്യമായ പ്രതിഷേധങ്ങളുണ്ടായതും, പാണക്കാട്ടേക്ക് പരാതിയുമായെത്തിയതുമെല്ലാം ചേര്‍ത്തുവായിക്കേണ്ടതാണ്. ഏറ്റവുമൊടുവില്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി സ്ഥാനം യാഥാര്‍ത്ഥ്യമാക്കാന്‍ കടുത്ത പ്രതിഷേധങ്ങളും, ഭീഷണിയും പ്രവര്‍ത്തകരില്‍ നിന്ന് നേതൃത്വത്തിന് നേരിടേണ്ട സ്ഥിതിയുമുണ്ടായി. യു.ഡി.എഫ് അലോചിച്ച് ഉറപ്പിച്ചിട്ടില്ലാത്ത അഞ്ചാം മന്ത്രിയെ പാണക്കാട് തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചതോ, അല്ലെങ്കില്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിയെ നേടിയെടുക്കാനാകാത്തതോ ആകാം ഈ വിഷയം സംബന്ധിച്ച പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവുക. എങ്കില്‍ ഇത്തരമൊരു പരീക്ഷണത്തിന് പാണക്കാട് തങ്ങളെ കരുവാക്കിയതിന് പിന്നിലെ രാഷ്ട്രീയം ഏറ്റവും ചുരുങ്ങിയത് പ്രവര്‍ത്തകര്‍ക്ക് മുന്നിലെങ്കിലും വ്യക്തമാക്കപ്പെടണം.
മുസ്ലിം ന്യൂനപക്ഷ ജനവിഭാഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയ്ക്ക് മുസ്ളിം ലീഗ് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നല്‍ക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി അച്ചടക്കം ഉള്‍പ്പെടെ എല്ലാ മേഖലയിലും ഈ വ്യതിരക്തത പ്രകടമാക്കേണ്ടതുണ്ട്. മുസ്ലിം ലീഗിന്റെ പൂര്‍വ്വിക നേതൃത്വവും പ്രവര്‍ത്തകരും, അണികളും അങ്ങിനെയായിരുന്നു. ജീവിത വിശുദ്ധിയും, മൂല്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം ലീഗിന്റെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ മതസംഘടനകളുടെ നേതൃത്വം അവര്‍ക്ക് ഏറ്റെടുക്കാനയത് അതുകൊണ്ടായിരുന്നു. ഞാന്‍ പ്രതിനിധീകരിക്കുന്ന ആദര്‍ശം ഇതാണെന്ന് തുറന്ന് പറയാന്‍ തയ്യാറായതിലൂടെ അവര്‍ക്ക് അധികാരമോ, വോട്ട് ബാങ്കോ നഷ്ടമായിരുന്നില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞ് തങ്ങളുടേതായ വലിയ ജനക്കൂട്ടങ്ങളെ സൃഷ്ടിക്കപ്പെടുകയെന്ന തരത്തിലേക്ക് വഴിമാറിയാല്‍ മുസ്ലിം ലീഗിനും മറ്റുരാഷ്ട്രീയ പാര്‍ട്ടികളെ പോലെ ആകേണ്ടിവരുമെന്നതിനാല്‍ തര്‍ക്കമില്ല. ലീഗിന് ബദലാകാന്‍ കുപ്പായമിട്ടിരിക്കുന്നവരുടെ എണ്ണം രണ്ടെണ്ണം കൂടി കൂടിയ സാഹചര്യത്തില്‍ അഹന്ത വെടിഞ്ഞ് മാറ്റത്തിന്റെ പാത ഉള്‍കൊള്ളേണ്ടതുണ്ട്.
enthu parayaana ellam arikkachavadakkarum thunikkachavadakkarum chernnu kollayadichu ----
ReplyDeleteകൂടുതല്‍ കരുത്തോടെ എഴുത്ത് തുടരുക, ആശംസകള്‍
ReplyDelete