താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം പോലെ.........
യുവാക്കള്‍ അരാഷ്ട്രീയവാദത്തിലേക്ക് വഴിമാറുന്നു, പൊതുതെരഞ്ഞെടുപ്പുകളില്‍ പോലും നഗരങ്ങളിലെ യുവാക്കള്‍ വോട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ല, രാഷ്ട്രീയ പാര്‍ട്ടികളോടും നേതൃത്വത്തോടുമുള്ള അതൃപ്തി പുതിയതലമുറയ്ക്കിടയില്‍ കൂടിവരുന്നു, ഭരണകൂടത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്...... രാജ്യം നേരിടുന്ന പ്രതിസന്ധികളെ വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാരണങ്ങളുടെ പട്ടികയിലെ ചിലതാണിത്. നേതാക്കള്‍ക്ക് ജയ് വിളിക്കാനും, പ്രകടനങ്ങളില്‍ നില്‍ക്കാനും, സമരമുഖങ്ങളില്‍ നെഞ്ചുവിരിക്കാനും പഴയപോലെ ആളെ കിട്ടുന്നില്ലെന്ന ബോധം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ജനസംഖ്യയില്‍ പൊടുന്നനെ കുറവുണ്ടായതല്ല ഇതിന് കാരണമെന്ന് അവര്‍ക്ക് തന്നെ അറിയാം. തങ്ങളുടെ കൊള്ളരുതായ്മ മാത്രമാണ് ഈ കൊഴിഞ്ഞുപോക്കിനും, രാംലീല മൈതാനങ്ങള്‍ക്ക് സമാനമായ വേദികളിലെ ജനബാഹുല്യത്തിനും ഇടയാക്കുന്നതെന്ന ബോധ്യവും ഇവര്‍ക്കുണ്ട്. അരാഷ്ട്രീയവാദം രാജ്യത്തിന് ആപത്താണെന്ന് ആത്മാര്‍ത്ഥതയോടെ പറയാന്‍ മനസ്സ് കാണിക്കുന്ന രാഷ്ട്രീയ നേതൃത്വം താങ്കളുടെ ചെയ്തികളിലെ കൊള്ളരുതായ്മ മാത്രം തിരുത്താന്‍ തയ്യാറാകുന്നില്ല.
രാജ്യം ഭരിക്കുന്നവരോ, ഭരിക്കേണ്ടവരോ ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭരണാധികാരികള്‍ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നവാരാണെങ്കിലും അത്യന്തികമായി അവര്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളും, ജനോപകാരപ്രദമല്ലാത്ത പ്രവര്‍ത്തനങ്ങളും ഭരണമാറ്റത്തിലേക്കെത്തിക്കുന്നു. ഭരണത്തിന്റെ മാറ്റമെന്നത് ഒരു മുന്നണിക്ക് പകരം മറ്റൊരു മുന്നണി എന്നതാണ്. ഇങ്ങിനെ മാറി വരുന്നവര്‍ വലിയ മാറ്റങ്ങള്‍ ഇല്ലാത്തവരായാല്‍; ദുഷ് ചെയ്തികളില്‍ സാമ്യ പുലര്‍ത്തുന്നവരും സാദാരണ ജന വിഭാഗത്തില്‍ നിന്നകലാന്‍ മത്സരിക്കുന്നവരുമായാല്‍ എന്നും ചൂണ്ടുവിരലില്‍ മഷി പുരളാന്‍ വിധിക്കപ്പെട്ടവര്‍ മാറി ചിന്തിക്കാന്‍ തയ്യാറാകുന്നതിന് തെറ്റ് പറയാനാകുമോ?
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം ലിഖിതമാക്കപ്പെട്ട ചരിത്രമാണ്. തന്റെ കിടപ്പറിയലേക്ക് ഒളിഞ്ഞും തെളിഞ്ഞും എത്താത്തവരായി നാട്ടിലെ ഒരു പ്രമാണി പോലുമില്ലെന്ന് തെളിവുകള്‍ നിരത്തി താത്രിക്കുട്ടി വിചാരണ വേളയില്‍ കുറ്റസമ്മതം നടത്തുമ്പോള്‍ ന്യായാധിപനായ ഓത്താന്റെ അവസാന ചോദ്യം ഇനിയാരെങ്കിലുമുണ്ടോയെന്നാണ്. അതും ഞാന്‍ പറയണോയെന്ന താത്രിക്കുട്ടിയുടെ മറുചോദ്യത്തിന് വേണ്ടെന്നായിരുന്നു തലകുനിച്ചുകൊണ്ടുള്ള ഓത്താന്റെ മറുപടി. ഈയൊരു സാഹചര്യമല്ലെ സമകാലീന രാഷ്ട്രീയ ഘടനയില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി വിശേഷിപ്പിക്കപ്പെടുന്ന ടു.ജി.സ്പെക്ട്രം കേസ് താത്രിക്കുട്ടിയുടെ അവസ്ഥയിലല്ലേ?. ഇല്ലങ്ങളിലെ പ്രമാണിമാരുടെ ശരീരഭാഗങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അടയാളങ്ങള്‍ വ്യക്തതയോടെ വിവരിച്ച് തന്നോടൊപ്പം കിടപ്പറ പങ്കിട്ട ഇവരും പ്രതിപ്പട്ടികയില്‍ വരേണ്ടവരാണെന്ന താത്രിക്കുട്ടിയുടെ ഏറ്റുപറച്ചിലിന്റെ പുതിയ മുഖമാണ് രാജയിലൂടെ പുറത്തുവരുന്ന സത്യവാങ്മൂലങ്ങള്‍. ധനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും, പ്രധാനമന്ത്രിയുടേയും കാണാമറകുകള്‍ വിളിച്ചു പറഞ്ഞ രാജയുടെ വിരല്‍ ഇനിയാരിലേക്ക് നീളുമെന്ന് കാത്തിരുന്ന് കാണാം. കാര്‍ഗിലും, ബോഫേഴ്സും, ശവപ്പെട്ടിയും, കോമണ്‍വെല്‍ത്തുമൊക്കെ ഇക്കൂട്ടത്തില്‍ ചേര്‍ത്ത് പറയുന്നത് തന്നെ.
ഇപ്പറഞ്ഞത് ഡല്‍ഹിയിലെ കാര്യമാണെങ്കില്‍ നമ്മുടെ കൊച്ചു കേരളവും താത്രിക്കുട്ടി മോഡല്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയിരിക്കുന്നു എന്നു വേണം പറയാന്‍. ബാലകൃഷ്ണപ്പിള്ളയുടെ ഫൈവ് സ്റാര്‍ ജയില്‍ വാസമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒടുവിലത്തെ സ്മാര്‍ത്ത വിചാര ശേഷിപ്പ്. വിചാരണ തടവുകാരനായി പത്തുവര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നവരുടെ നാട്ടിലാണ് സുപ്രീം കോടതി ശിക്ഷ വിധിച്ച മുന്‍ മന്ത്രി ജയില്‍ വാസത്തിന്റെ മറവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആഡംബര ജീവിതം നയിക്കുന്നത്. ഇതിന് സകല സൌകര്യങ്ങളും, ഒത്താശയും ചെയ്തുകൊടുക്കുന്നതാകട്ടെ നേരത്തെ പറഞ്ഞ ചൂണ്ടുവരിലില്‍ മഷി പുരളാന്‍ മാത്രം വിധിക്കപ്പെട്ടവരുടെ ജനാധിപത്യ സര്‍ക്കാറും. പിള്ളയുടെ രോഗത്തിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉണ്ടായിരുന്നിട്ടും പൊതു ജനത്തിന്റെ നിധി ശേഖരമായ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിമാസം അമ്പതിനായിരത്തിലേറെ ആശുപത്രിവാടകമാത്രം നല്‍കിയാണ് ആഡംബര ജയില്‍ വാസം സ്പോണ്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റു ചിലവുകള്‍ കൂടി കണക്കുകൂട്ടിയാല്‍ “ജയില്‍ വാസം” കഴിഞ്ഞ് പിള്ള പുറത്തിറങ്ങുമ്പോള്‍ ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടത്തിന്റെ അത്ര തന്നെ “ശിക്ഷ” നടപ്പാക്കുന്നതിന് സര്‍ക്കാരിന് ചിലവിടേണ്ടി വരുന്ന അത്യപൂര്‍വ്വതയുമുണ്ട്. ഒരു മുന്‍ മന്ത്രിക്ക് ജയില്‍ ശിക്ഷ വിധിച്ച രാജ്യത്തെ അത്യുന്നത നീതിപീഠത്തെ ആശ്വാസ കിരണമായി ദര്‍ശിച്ച പാവം പൊതുജനത്തിന്റെ തലയില്‍ കയറി കോല്‍ക്കളി നടത്തുന്ന ഭരണകൂടത്തെയാണ് തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെ കാണാനായത്.
ഇടമലയാര്‍ കേസില്‍ പിള്ളക്ക് ജയില്‍ വാസം വാങ്ങിക്കൊടുക്കാന്‍ പടവെട്ടിയ പുന്നപ്ര വയലാറിന്റെ വിപ്ളവനായകന്‍ വേലിക്കകത്തെ ശങ്കരന്‍ അച്യുതാനന്ദനെക്കുറിച്ചും അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മകന്റെ നിയമനം മുതല്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനം വരെ എത്തി നില്‍ക്കുന്നു വി.എസിനെതിരായ കുറ്റപത്രം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഈ ആദര്‍ശനായകന്‍ മകന്‍ എന്തിന് മക്കാവോ ദ്വീപില്‍ പോയെന്ന ചോദ്യത്തിനു മുന്നില്‍ ചൂളിപ്പോകുന്നു. വി.എസിനെതിരെ ആക്ഷേപങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടേ ഉള്ളു എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറയുന്നു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ രാഷ്ട്രീയവാദം വെടിഞ്ഞ് പുതിയ തലമുറ ആരെ കണ്ടുവേണം രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിലേക്ക് കടന്നുവരാനെന്ന ചോദ്യം നക്ഷത്രശോഭയില്‍ ഉദിച്ചു നില്‍ക്കുന്നു.
ആര്‍ക്കെതിരെയെങ്കിലും ഒരു ആക്ഷേപമുന്നയിച്ചാല്‍ തിരിച്ചടിക്കാന്‍ ഒരു കെട്ട് ആക്ഷേപങ്ങളുണ്ടെന്ന രീതിയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ആരോപണങ്ങളെ സമരായുധങ്ങളാക്കിയിരുന്ന ഇന്നലെകളുടെ ആവര്‍ത്തനം ഇപ്പോഴില്ല. വസ്തുതാപരമായ ആരോപണങ്ങള്‍ക്കെതിരെപോലും മറുചേരിയില്‍ നിന്നുള്ള പ്രതികരണങ്ങളുടെ മൂര്‍ച്ച കുറഞ്ഞുവരികയാണ് തങ്ങളുടെ കാലിലും മന്താണെന്ന ബോധ്യമാണ് പ്രതികരണങ്ങളില്‍ നിന്നും ഉള്‍വലിയാന്‍ എതിര്‍ ചേരികളെ നിര്‍ബന്ധിതമാക്കുന്നത്. ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നടത്തിയ പ്രതിഷേധങ്ങളിലെ ബഹുജനപങ്കാളിത്തം ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന വാക്യം സമകാലീനലോകത്ത് അര്‍ത്ഥവത്താണെങ്കിലും ഇതില്‍ നിന്നുള്ള മാറ്റം അനിവാര്യമാണ്. രാഷ്ട്രീയത്തിലും ഭരണകൂടത്തിലുമുള്ള വിശ്വാസം പുതുതലമുറക്ക് നഷ്ടപ്പെട്ടുകൂട. അധികാര കേന്ദ്രങ്ങളിലേയും രാഷ്ട്രീയ പാര്‍ട്ടികളിലെയും കള്ള നാണയങ്ങളെ പൊതുജനത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ മേഖലയിലുള്ളവര്‍ തന്നെ തയ്യാറാകണം. അല്ലെങ്കില്‍ ഭരണകൂടങ്ങള്‍ക്കെതിരായ ആഭ്യന്തരമുന്നേറ്റങ്ങള്‍ക്ക് നമ്മുടെ നാടും സാക്ഷ്യം വഹിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
നമ്മുടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിസഭയിലെ നാല് അംഗങ്ങള്‍, സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറി, ഒരു ഡസനിലേറെ മുന്‍ മന്ത്രിമാര്‍................കുറ്റാരോപിതരുടെ പട്ടികയില്‍ ഇടം നേടിയവരാണ്. ഇതില്‍ പലരും കുറ്റം ചുമത്തപ്പെട്ടവരും, പ്രതിപട്ടികയില്‍ സ്ഥാനം പിടിച്ചവരും. ഭരണം മുറുകുമ്പോള്‍ ആക്ഷേപങ്ങളും, വിവാദങ്ങളും ഒന്നൊന്നായി രംഗപ്രവേശം ചെയ്യുന്നു. അഴിമതിയും, അധികാര ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും ഇല്ലാത്ത സത്യപ്രതിജ്ഞയുടെ ആവിഷ്കാരമാണ് പുതിയ തലമുറയുടെ സ്വപ്നം.
ഇടമലയാര്‍ കേസില്‍ പിള്ളക്ക് ജയില്‍ വാസം വാങ്ങിക്കൊടുക്കാന്‍ പടവെട്ടിയ പുന്നപ്ര വയലാറിന്റെ വിപ്ളവനായകന്‍ വേലിക്കകത്തെ ശങ്കരന്‍ അച്യുതാനന്ദനെക്കുറിച്ചും അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മകന്റെ നിയമനം മുതല്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനം വരെ എത്തി നില്‍ക്കുന്നു വി.എസിനെതിരായ കുറ്റപത്രം. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഈ ആദര്‍ശനായകന്‍ മകന്‍ എന്തിന് മക്കാവോ ദ്വീപില്‍ പോയെന്ന ചോദ്യത്തിനു മുന്നില്‍ ചൂളിപ്പോകുന്നു. വി.എസിനെതിരെ ആക്ഷേപങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടേ ഉള്ളു എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറയുന്നു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ രാഷ്ട്രീയവാദം വെടിഞ്ഞ് പുതിയ തലമുറ ആരെ കണ്ടുവേണം രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിലേക്ക് കടന്നുവരാനെന്ന ചോദ്യം നക്ഷത്രശോഭയില്‍ ഉദിച്ചു നില്‍ക്കുന്നു.
ആര്‍ക്കെതിരെയെങ്കിലും ഒരു ആക്ഷേപമുന്നയിച്ചാല്‍ തിരിച്ചടിക്കാന്‍ ഒരു കെട്ട് ആക്ഷേപങ്ങളുണ്ടെന്ന രീതിയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ആരോപണങ്ങളെ സമരായുധങ്ങളാക്കിയിരുന്ന ഇന്നലെകളുടെ ആവര്‍ത്തനം ഇപ്പോഴില്ല. വസ്തുതാപരമായ ആരോപണങ്ങള്‍ക്കെതിരെപോലും മറുചേരിയില്‍ നിന്നുള്ള പ്രതികരണങ്ങളുടെ മൂര്‍ച്ച കുറഞ്ഞുവരികയാണ് തങ്ങളുടെ കാലിലും മന്താണെന്ന ബോധ്യമാണ് പ്രതികരണങ്ങളില്‍ നിന്നും ഉള്‍വലിയാന്‍ എതിര്‍ ചേരികളെ നിര്‍ബന്ധിതമാക്കുന്നത്. ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നടത്തിയ പ്രതിഷേധങ്ങളിലെ ബഹുജനപങ്കാളിത്തം ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന വാക്യം സമകാലീനലോകത്ത് അര്‍ത്ഥവത്താണെങ്കിലും ഇതില്‍ നിന്നുള്ള മാറ്റം അനിവാര്യമാണ്. രാഷ്ട്രീയത്തിലും ഭരണകൂടത്തിലുമുള്ള വിശ്വാസം പുതുതലമുറക്ക് നഷ്ടപ്പെട്ടുകൂട. അധികാര കേന്ദ്രങ്ങളിലേയും രാഷ്ട്രീയ പാര്‍ട്ടികളിലെയും കള്ള നാണയങ്ങളെ പൊതുജനത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ മേഖലയിലുള്ളവര്‍ തന്നെ തയ്യാറാകണം. അല്ലെങ്കില്‍ ഭരണകൂടങ്ങള്‍ക്കെതിരായ ആഭ്യന്തരമുന്നേറ്റങ്ങള്‍ക്ക് നമ്മുടെ നാടും സാക്ഷ്യം വഹിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
നമ്മുടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിസഭയിലെ നാല് അംഗങ്ങള്‍, സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറി, ഒരു ഡസനിലേറെ മുന്‍ മന്ത്രിമാര്‍................കുറ്റാരോപിതരുടെ പട്ടികയില്‍ ഇടം നേടിയവരാണ്. ഇതില്‍ പലരും കുറ്റം ചുമത്തപ്പെട്ടവരും, പ്രതിപട്ടികയില്‍ സ്ഥാനം പിടിച്ചവരും. ഭരണം മുറുകുമ്പോള്‍ ആക്ഷേപങ്ങളും, വിവാദങ്ങളും ഒന്നൊന്നായി രംഗപ്രവേശം ചെയ്യുന്നു. അഴിമതിയും, അധികാര ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും ഇല്ലാത്ത സത്യപ്രതിജ്ഞയുടെ ആവിഷ്കാരമാണ് പുതിയ തലമുറയുടെ സ്വപ്നം.
ആദ്യം ഈ കുഞ്ഞാലികുട്ടിയെ പോലുള്ള വിത്തുകാളകളെ ചുമന്നു കൊണ്ട് നടക്കുന്നവര്‍ക്ക് കൊടുക്കണം നല്ല തല്ലു
ReplyDelete